വേമ്പനാട്ടുകായലിന് കുറുകെയുള്ള ഏറ്റവും വലിയ പാലം; പെരുമ്പളം പാലം ഉദ്ഘാടനത്തിലേക്ക്..!
വേമ്പനാട്ടുകായലിന് കുറുകെയുള്ള ഏറ്റവും വലിയ പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു. വേമ്പനാട്ടുകായലിലെ ഏറ്റവും വലിയ ദ്വീപും കേരളത്തിലെ ദ്വീപ് പഞ്ചായത്തുമായ പെരുമ്പളത്തെ ബന്ധിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 100 കോടി രൂപ നിര്‍മാണ ചെലവില്‍ ആണ് പാലം നിര്‍മിച്ചിരിക്കുന്നത്. പെരുമ്പളം ദ്വീപിനെ അരൂക്കുറ്റി പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്നതിനായാണ് പാലം നിര്‍മിച്ചിരിക്കുന്നത്.
പാലത്തിന് ഇനി അവസാന ഘട്ട പണികള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ മാസം മുഖ്യമന്ത്രി പിണറായി വിജയന് പാലം ഉദ്ഘാടനം ചെയ്യും. 1157 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലം ടൂറിസം സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തുന്ന തരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. പാലത്തിന് മധ്യ ഭാഗത്ത് മൂന്ന് ബോ സ്ട്രിങ് ആര്‍ച്ചുകള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ 12 മീറ്റര്‍ വീതിയുണ്ടാകും.

ദേശീയ ജലപാത കടന്ന് പോകുന്ന ഭാഗം കൂടിയാണിത്. വേമ്പനാട്ടുകായലിന് കുറുകെയുള്ള ഏറ്റവും വലിയ പാലം എന്നതിനൊപ്പം നിരവധി സവിശേഷതകള്‍ കൂടി പെരുമ്പളം പാലത്തിനുണ്ട്. പെരുമ്പളം ഭാഗത്ത് അപ്രോച്ച് റോഡ് ചെന്നെത്തുന്നത് താഴ്ന്ന, ചതുപ്പ് പ്രദേശമാണ്. അതിനാല്‍ 8000 ത്തോളം തെങ്ങിന് കുറ്റികള്‍ താഴ്ത്തിയും ഗ്രാവല്‍ നിറച്ചുമാണ് ഇവിടെ ഭൂമി ഉയര്‍ത്തിയത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ തെങ്ങിന് കുറ്റികള്‍ എത്തിച്ചായിരുന്നു നിര്‍മാണം. അപ്രോച്ച് റോഡിന് ഭാവിയില്‍ കേടുപാട് വരാതിരിക്കാനും വശങ്ങള് സംരക്ഷിക്കാനും ജിയോ ഗ്രിഡ്, ജിയോ ടെക്സ് ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങള്‍ കൂടി പെരുമ്പളം പാലത്തിന് മിഴിവേറ്റുന്നു. ഇരുവശങ്ങളിലും 300 മീറ്റര്‍ നീളത്തിലും 9.5 മീറ്റര്‍ വീതിയിലുമാണ് അപ്രോച്ച് റോഡ് ഒരുക്കിയിരിക്കുന്നത്.
കോടതി കയറിയ പാലം
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി നാട്ടുകാര്‍ പാലത്തിനായുള്ള ആവശ്യം ഉന്നയിക്കുന്നുണ്ട്. 2016-2017 വര്‍ഷം ഒന്നം എല്‍ ഡി എഫ് സര്‍ക്കാരിന്റെ സംസ്ഥാന ബജറ്റില്‍ കിഫ്ബിയില്‍ 100 കോടി രൂപയാണ് വകയിരുത്തിയ പെരുമ്പളം പാലത്തിന് 2019 ല്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് തറക്കല്ലിട്ടത്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കായിരുന്നു നിര്‍മാണം. അതിനിടെ റ്റൊരു നിര്‍മ്മാണ കമ്പനിയായ ചെറിയാന് വര്‍ക്കി കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തിയ നിയമയുദ്ധം പാലം വൈകാന്‍ കാരണമായി.
ചെറിയാന് വര്‍ക്കി കണ്‍സ്ട്രക്ഷന്‍ കമ്പനി പാലത്തിന്റെ നിര്‍മ്മാണ കരാര്‍ നല്കിയ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കും സര്‍ക്കാരിനുമെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ഹൈക്കോടതി ഒടുവില്‍ ഊരാളുങ്കല്‍ സൊസൈറ്റിക്കും സര്‍ക്കാരിനും അനുകൂലമായി വിധി പ്രസ്താവിച്ചതോടെ 2021 അവസാനമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്.
പെരുമ്പളം ദ്വീപ്
കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് ഗ്രാമമാണ് പെരുമ്പളം. നിലവില്‍, പെരുമ്പളം നിവാസികള്‍ ആലപ്പുഴ ജില്ലയിലെ പ്രധാന പ്രദേശങ്ങളുമായി ( അരൂക്കുറ്റി, പാണാവള്ളി ) ബന്ധിപ്പിക്കുന്നതിന് ബോട്ടുകളെയും ജങ്കാര്‍ സര്‍വീസുകളെയും ആണ് ആശ്രയിക്കുന്നത്. പാലം തുറന്നുകൊടുക്കുന്നതോടെ ദ്വീപ് നിവാസികളുടെ ഏറെ നാളത്തെ ദുരിതത്തിനാണ് അറുതിയാകുന്നത്. പെരുമ്പളം ദ്വീപ് പഞ്ചായത്തില്‍ 14 വാര്‍ഡുകളാണുള്ളത്.
12000 ത്തോളമാണ് ഇവിടത്തെ ജനസംഖ്യ. ആലപ്പുഴ ജില്ലയില്‍ ആണ് ഉള്‍പ്പെടുന്നതെങ്കിലും എറണാകുളം, കോട്ടയം ജില്ലകളോടും ബന്ധമുള്ള ഭൂമിശാസ്ത്ര പ്രത്യേകതകളുള്ള പ്രദേശമാണിത്. മത്സ്യത്തൊഴിലാളികളും കയര്‍ തൊഴിലാളികളും കര്‍ഷകരുമൊക്കെയാണ് ഇവിടത്തെ ജനങ്ങള്‍. തേങ്ങയും കുടംപുളിയും വെറ്റിലയുമാണ് പെരുമ്പളത്തിന്റെ തനത് കാര്‍ഷികവിളകള്‍
പെരുമ്പളം ദ്വീപിലെ പ്രധാന ഗതാഗതം ജലമാര്‍ഗമാണ്. ദ്വീപിന് ചുറ്റും 13 ജെട്ടികളാണ്ുള്ളത്. ജലഗതാഗതവകുപ്പിന്റെ ബോട്ടുകളും സ്വകാര്യബോട്ടുകളും സര്‍വീസ് നടത്തുന്നു. മറുകരയിലേക്ക് വാഹനം എത്തിക്കാന്‍ ജങ്കാര്‍ സര്‍വീസാണ് മാര്‍ഗം.
-
സ്വർണം വിറ്റോളൂ, പവന് ഒരു ലക്ഷമെങ്കിലും കിട്ടണമെങ്കിൽ ചെയ്യേണ്ടത്..മേരി ജോർജ് പറയുന്നു -
പ്രതീക്ഷിച്ചത് തന്നെ... സ്വര്‍ണം കുതിച്ചു; ആഗോളവിപണിയില്‍ വന്‍വില; വെള്ളിയും കുതിക്കുന്നു -
കൊച്ചിക്കാർ ഇനിയും കാത്തിരിക്കണം; അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ വൈകും? മാർച്ചിൽ തുറക്കില്ല..! -
'ഉർവശി എന്തിനാണ് ഇങ്ങനെ പച്ചനുണ പറയുന്നത്..നിൽപ്പിലും നടപ്പിലുമുണ്ട് 10 പൈസയുടെ കുറവ്';ശാന്തിവിള ദിനേശ് -
സ്വര്‍ണവില ഇടിയുന്നത് നോക്കേണ്ട..! വില കുതിക്കുന്നത് ഗ്രാമിന് 20000 ത്തിലേക്ക്! വെള്ളി 4 ലക്ഷത്തിലേക്ക് -
പരീക്ഷകളില്‍ വിജയിക്കും, വ്യാപാരം ലാഭകരമാകും, സന്തോഷവാര്‍ത്ത കേള്‍ക്കും, ദാമ്പത്യ സന്തോഷം, നാൾഫലം -
സ്വർണ വില ഗ്രാമിന് 19,000ത്തിന് മുകളിൽ, പവൻ വില 1.75 ലക്ഷത്തിലേക്കും?; ഇനി പിടിച്ചാൽ കിട്ടില്ലെന്ന് പ്രവചനം -
ഭൂമി ഇടപാടില്‍ സാമ്പത്തിക ലാഭം ഉണ്ടാകും, കുടുംബത്തില്‍ സമാധാനം, സുഖഭോഗങ്ങള്‍ വര്‍ധിക്കും, നാൾഫലം -
കേരളത്തില്‍ വീണ സ്വര്‍ണം ദുബായില്‍ കുതിച്ചു, ഒറ്റയടിക്ക് 10 ദിര്‍ഹം കൂടി, 22 കാരറ്റും 600 ദിര്‍ഹത്തിലേക്ക് -
സ്വര്‍ണവില ഇന്നും കുറഞ്ഞു; പ്രവചനങ്ങള്‍ തെറ്റിയോ, ആശ്വാസം വേണ്ട, ഇന്നത്തെ പവന് വില -
സ്വർണ വില പവന് 1.50 ലക്ഷത്തിന് വാങ്ങാൻ തയ്യാറാണോ? ഇല്ലെങ്കിൽ ഇപ്പോൾ വിട്ടോ ജ്വല്ലറിയിലേക്ക്..വ്യാപാരി പറയുന്നു -
ദേശീയപാത 66 ല്‍ എന്‍ട്രിയും എക്സിറ്റുമില്ല; കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എങ്ങനെയെത്തും?












Click it and Unblock the Notifications