'അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചു'; എം സ്വരാജിന്റെ ഹർജിയില്‍ ബാബുവിന് ഹൈക്കോടതി നോട്ടീസ്
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയിലെ ഫലം ചോദ്യം ചെയ്ത് മുന്‍ എംഎല്‍എ എം സ്വരാജ് സമർപ്പിച്ച ഹർജിയില്‍ കെ ബാബു എംഎല്‍എക്ക് ഹൈക്കോടതി നോട്ടീസ്. കെ ബാബു എംഎൽഎയുടെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് സ്വരാജ് ഹർജി നൽകിയത്. മതചിഹ്നങ്ങൾ ഉപയോഗിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചുവെന്നാണ് സ്വരാജ് ഉന്നയിച്ചിട്ടുള്ള ആരോപണം. അതേ സമയം പാർട്ടിക്കാർ തന്നെ വോട്ട് മറിച്ചെന്നും ആരോപണമുയർന്നിട്ടുണ്ട്.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്ന് മത്സരിച്ച കെ ബാബു ശബരിമല വിഷയം ഉന്നയിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു എന്നാണ് സ്വരാജിന്റെ ഹർജിയിലെ സുപ്രധാന വാദം. അതുകൊണ്ട് കെ. ബാബുവിന്റെ വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ഹർജിയിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യവുമായി കഴിഞ്ഞ ജൂണ്‍ 15നാണ് എം സ്വരാജ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. ഹർജി ഓണാവധിയ്ക്ക് ശേഷം കോടതി പരിഗണിക്കും.

ജനപ്രാതിനിധ്യ നിയമത്തിലെ 123ാം വകുപ്പ് പ്രകാരം ജാതി, സമുദായം, മതം തുടങ്ങിയവയുടെ പേരിൽ വോട്ട് ചോദിക്കുന്നത് നിയമവിരുദ്ധമാണ്. ഇത് കൂടി അടിസ്ഥാനമാക്കിയാണ് ഹർജി നൽകയിട്ടുള്ളത്. ശബരിമല വിഷയത്തിൽ എം സ്വരാജ് നടത്തിയ പ്രസംഗം തൃപ്പൂണിത്തുറ മണ്ഡലത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതും തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചെന്നും ആക്ഷേപമുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃപ്പൂണിത്തുറ മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും ബാബു നേരിട്ടെത്തി അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചുവെന്നും അയ്യപ്പന്റെ പേര് ദുരുപയോഗം ചെയ്താണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചതെന്നും എം സ്വരാജ് വാദിക്കുന്നുണ്ട്. അയ്യനെ കെട്ടിക്കാന്‍ വന്ന സ്വരാജിനെ കെട്ടുകെട്ടിക്കണം എന്ന തരത്തില്‍ ചുമരെഴുത്തുകള്‍ വരെ തിരഞ്ഞെടുപ്പിനിടെ ഉണ്ടായെന്നും അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച സ്ലിപ്പുകള്‍ വോട്ടർമാർക്കിടയിൽ വിതരണം ചെയ്തുവെന്നും സ്വരാജ് ഹർജിയിൽ പറയുന്നു. ഈ സ്ലിപ്പിൽ ബാബുവിന്റെ പേരും ചിഹ്നവുമുണ്ടായിരുന്നുവെന്നും എം സ്വരാജ് ഹർജിയില്‍ പറയുന്നുണ്ട്.

തൃപ്പൂണിത്തുറ മണ്ഡലത്തിൽ ബിജെപി വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ ബാബുവിന് ലഭിച്ചതുകൊണ്ടാണ് താൻ പരാജയപ്പെട്ടതെന്ന് ബിജെപി ടിക്കറ്റിൽ ഇതേ മണ്ഡലത്തിൽ മത്സരിച്ച കെഎസ് രാധാകൃഷ്ണനും പ്രതികരിച്ചിരുന്നു.
Recommended Video

ഈ മണ്ഡലത്തിൽ 992 വോട്ടുകളുടെ വ്യത്യാസത്തിലാണ് എം സ്വരാജിനെ പിന്നിലാക്കി കെ ബാബു വിജയിക്കുന്നത്. എൽഡിഎഫ് വിജയ പ്രതീക്ഷ വെച്ചിരുന്ന എറണാകുളം ജില്ലയിലെ മണ്ഡലങ്ങളിലൊന്നായിരുന്നു ഇത്. ഇടത് സർക്കാരിന് കേരളത്തിൽ ഭരണത്തുടർച്ചയുണ്ടായെങ്കിലും കെ ബാബുവിനോട് മത്സരിച്ച എം സ്വരാജ് പരാജയപ്പെട്ടത് പാർട്ടിയ്ക്ക് വലിയ ക്ഷീണമാണുണ്ടാക്കിയത്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'











Click it and Unblock the Notifications