പേട്ട തട്ടിക്കൊണ്ടുപോകല്‍; പ്രതി സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്, ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമ
തിരുവനന്തപുരം: പേട്ടയില്‍ നാടോടി കുടുംബത്തിലെ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി ഹസന്‍കുട്ടിയെന്ന കബീര്‍ സ്ഥിരം കുറ്റവാളിയാണ് എന്ന് പൊലീസ്. നൂറിലേറെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചും കൃത്യമായ തെളിവുകള്‍ കണ്ടെത്തിയുമാണ് ഹസന്‍കുട്ടിയെ പിടികൂടിയത് എന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷന് സി എച്ച് നാഗരാജു പറഞ്ഞു.
പോക്സോ അടക്കം നിരവധി കേസുകള്‍ ഇയാളുടെ പേരില്‍ ഉണ്ട്. എട്ടോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍ എന്നും കമ്മീഷണര്‍ പറഞ്ഞു. ജനുവരി 12 നാണ് ഇയാള്‍ കൊല്ലം ജയിലില്‍ നിന്നിറങ്ങിയത്. 2022-ല്‍ പെണ്‍കുട്ടിക്ക് മിഠായി നല്കി വിളിച്ച് ഉപദ്രവിച്ച സംഭവമുണ്ടായിട്ടുണ്ട് എന്നും ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണ് ഹസന്‍കുട്ടി എന്നും സി എച്ച് നാഗരാജു വിശദീകരിച്ചു.

ഭവനഭേദനം, ഓട്ടോ മോഷണം തുടങ്ങിയ കേസുകളിലും കേസ് രേഖപ്പെടുത്താത്ത ചില സംഭവങ്ങളിലും ഇയാള്‍ പ്രതിയാണെന്ന് വ്യക്തമായിട്ടുണ്ട്. കൃത്യമായ വിലാസം ഇല്ലാത്തതിനാല്‍ തന്നെ ഇയാളെ കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. രണ്ട് വയസുകാരിയെ കൊണ്ട് തൊട്ടടുത്ത റെയില്‍വേ ട്രാക്കിനടുത്തേക്കാണ് ഹസന്‍കുട്ടി പോയത്.
തുടര്‍ന്ന് ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി കരഞ്ഞപ്പോള്‍ വായപൊത്തിപ്പിടിച്ചതോടെ ബോധം നഷ്ടപ്പെട്ടു. കുട്ടിക്ക് അനക്കില്ലാതായപ്പോള്‍ പേടിയായെന്നും തുടര്‍ന്ന് ഉപേക്ഷിച്ചെന്നുമാണ് ഹസന്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത് എന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഇയാള്‍ പലസ്ഥലങ്ങളില്‍ കറങ്ങി നടക്കുകയായിരുന്നു എന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
തമ്പാനൂര്‍ കെ എസ് ആര് ടി സി സ്റ്റാന്‍ഡ് മുതല്‍ കൊല്ലം വരെയുള്ള ഇടങ്ങളില്‍ നിരവധി സി സി ടി വി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. കാണുമ്പോള്‍ മലയാളിയെ പോലെയാണ് തോന്നുന്നത് എന്നും എന്നാല്‍ താന്‍ ഗുജറാത്തിലായിരുന്നു ചെറുപ്രായത്തിലെന്നും അവിടെ നിന്ന് കേരളത്തിലേക്കെത്തിയതാണെന്നും ഇയാള്‍ പറയുന്നുണ്ട് എന്നും പൊലീസ് പറഞ്ഞു. ഇതില്‍ വ്യക്തത വരുത്തേണ്ടതുണ്ട് എന്നും കമ്മീഷണര്‍ പറഞ്ഞു.
ഫെബ്രുവരി 18 ന് അര്‍ദ്ധരാത്രിയോടെയാണ് പേട്ടയില്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ഉറങ്ങിക്കിടന്ന രണ്ട് വയസുകാരിയെ ഇയാള്‍ തട്ടിക്കൊണ്ട് പോയത്. അര്‍ധരാത്രി ഒരുമണിയോടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായത് അറിഞ്ഞ് കരഞ്ഞ് നിലവിളിച്ച മാതാപിതാക്കളുടെ ശബ്ദം കേട്ട് വന്ന നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിക്കുന്നത്. പിന്നീട് 20 മണിക്കൂറിന് ശേഷം കുട്ടിയെ കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓടയില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications