Get Updates
Get notified of breaking news, exclusive insights, and must-see stories!

പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ 7 ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഐഎ; 5 ദിവസം നല്‍കി കോടതി

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാവ് എ അബ്ദുല്‍ സത്താറിനെ അഞ്ച് ദിവസം എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ട് കോടതി. ഏഴ് ദിവസം ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍ഐഎ സംഘത്തിന്റെ ആവശ്യം. എന്നാല്‍ വെള്ളിയാഴ്ച വരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാമെന്ന് കൊച്ചിയിലെ എന്‍ഐഎ കോടതി വ്യക്തമാക്കി. വിദേശ ഫണ്ട്, ഭീകര റിക്രൂട്ട്‌മെന്റ് തുടങ്ങിയ കാര്യങ്ങളിലെ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്.

2

നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിലുണ്ടായ ആക്രമത്തില്‍ അബ്ദുല്‍ സത്താറിനെ പ്രതി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് അബ്ദുല്‍ സത്താറാണ് എന്ന കാരണത്താലായിരുന്നു ഇത്. കെഎസ്ആര്‍ടിസിക്ക് വന്ന നഷ്ടം ഈടാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഹര്‍ത്താല്‍ അക്രമങ്ങള്‍ എന്‍ഐഎയുടെ അന്വേഷണ പരിധിയില്‍ വരുമെന്നാണ് സൂചന.

അതേസമയം, ദേശീയ തലത്തില്‍ പിഎഫ്‌ഐക്കെതിരെ നടപടികള്‍ തുടരുകയാണ്. ഡല്‍ഹിയിലെ പിഎഫ്‌ഐയുടെ മൂന്ന് ഓഫീസുകള്‍ ഇന്ന് അടച്ചുപൂട്ടി. യുഎപിഎ പ്രകാരം കേസെടുത്ത പിന്നാലെയാണിത്. ഷഹീന്‍ബാഗ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജെയ്ദ് അപ്പാര്‍ട്ട്‌മെന്റിലെ ഓഫീസ്, ജാമിയ നഗറിലെ ഹിലാല്‍ ഹൗസ് ഓഫീസ്, തെഹ്രി മന്‍സില്‍ എന്നിവയാണ് ഇന്ന് ഡല്‍ഹി പോലീസ് സീല്‍ ചെയ്തത്.

ഈ ഓഫീസുകള്‍ കേന്ദ്രീകരിച്ച് സംശയകരമായ പ്രവര്‍ത്തനങ്ങള്‍ പിഎഫ്‌ഐ നടത്തി എന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ സെപ്തംബര്‍ 27നാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച് ഉത്തരവിറക്കിയത്. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം. രാജ്യ വ്യാപകമായി സംഘടനയുടെ ദേശീയ-സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്ത രണ്ടാമത്തെ ദിവസമായിരുന്നു നിരോധനം പ്രഖ്യാപിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+