കോണ്‍ഗ്രസ് മന്ത്രിമാരുടെ ലൈംഗിക കേളി; വായിച്ച് തളര്‍ന്ന് പിണറായി, മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞത്...
സര്‍ക്കാരിന്റെ അന്വേഷണ പ്രഖ്യാപനത്തിനെതിരേ കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സോളാറും സരിതയും കേരളത്തെ വീണ്ടും പിടിച്ചുകുലുക്കുന്നു. സോളാര്‍ കേസ് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന് റിപ്പോര്ട്ടിന്മേല് നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി തീരുമാനിച്ചതാണ് പുതിയ വാര്‍ത്തകള്‍ക്ക് ആധാരം. എന്താണ് പിണറായി ഇത്ര കടുത്ത തീരുമാനം എടുക്കാന്‍ കാരണം. അത്രയ്ക്ക് ഭീകരമാണ് കമ്മീഷന് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരായിരുന്നവരടക്കം സരിതാ നായരെ ലൈംഗികമായി ഉപയോഗിച്ച കാര്യങ്ങള്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്. ഇതിന്റെ പ്രസക്ത ഭാഗങ്ങളെല്ലാം മുഖ്യമന്ത്രി വായിച്ചു. എന്നിട്ട് അദ്ദേഹം മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞത് ഇതാണ്....

സരിതയുടെ വാക്കുകള്‍
കോണ്‍ഗ്രസ് മന്ത്രിമാരും ജനപ്രതിനിധികളും അടക്കമുള്ളവരാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് സരിത കമ്മീഷന് മുമ്പില്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ വിശദീകരണം കമ്മീഷന് റിപ്പോര്‍ട്ടിലുണ്ട്.

മുതിര്‍ന്ന നേതാക്കളും
മുതിര്‍ന്ന നേതാക്കള്‍ക്കെതിരേയും സരിത ആരോപണം ഉന്നയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ചാണ് പലപ്പോഴും അരുതാത്തത് സംഭവിച്ചതെന്നും സരിത മൊഴി നല്കി. ഇതെല്ലാം വായിച്ച പിണറായി വിജയന് തരിച്ചിരുന്നുവത്രെ.

മന്ത്രിമാരുടെ ലൈംഗികത
മന്ത്രിമാരുടെ ലൈംഗികത സംബന്ധിച്ച് കടുത്ത പരാമര്‍ശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതില്‍ നടപടിയെടുക്കാതിരിക്കാന്‍ സാധിക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞത്.

പിണറായി പറഞ്ഞത്
പറയാന്‍ കൊള്ളാത്ത വാചകങ്ങളായതിനാല് അക്കാര്യം പറയുന്നില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എന്നിട്ട് പ്രസക്ത ഭാഗങ്ങള്‍ മാത്രം മുഖ്യമന്ത്രി യോഗത്തില്‍ വായിച്ചു. കൂടുതലായി വായിക്കുന്നില്ലെന്നും വായിക്കാന്‍ കൊള്ളില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ലൈംഗിക സംതൃപ്തി
ലൈംഗിക സംതൃപ്തിക്കായി പദവി ദുരുപയോഗം ചെയ്തവരുടെ നീണ്ട പട്ടിക തന്നെയുണ്ട് കമ്മീഷന് റിപ്പോര്‍ട്ടില്‍. അവര്‍ സരിതയെ എന്തൊക്കെ ചെയ്തുവെന്നും വിശദീകരിക്കുന്നു.

ഒടുവില്‍ തീരുമാനം
ആരോപണങ്ങള്‍ സംബന്ധിച്ചെല്ലാം ജസ്റ്റിസ് ശിവരാജന് കമ്മീഷന് അക്കമിട്ട് നിരത്തിയിട്ടുണ്ട്. കമ്മീഷന്റെ കണ്ടെത്തലുകള്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

മന്ത്രിമാരെ നേരത്തെ അറിയിച്ചില്ല
വായിക്കാന്‍ കൊള്ളാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞ ഉടനെ റിപ്പോര്‍ട്ടും അതിന്മേല് സ്വീകരിക്കുന്ന നടപടികളും യോഗം അംഗീകരിക്കുകയായിരുന്നു. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സംബന്ധിച്ച് നേരത്തെ മന്ത്രിമാര്‍ക്ക് അറിവില്ലായിരന്നു.

ബുധനാഴ്ച രാവിലെ മാത്രം
അേന്വഷണ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങളും നിയമോപദേശവുമാണ് മന്ത്രിസഭയുടെ മുന്നിലെത്തിയത്. മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ബുധനാഴ്ച രാവിലെ മാത്രമാണ് മന്ത്രിമാര്‍ക്ക് പോലും കിട്ടിയത്.

ഉമ്മന്‍ ചാണ്ടി ചെയ്യുമോ?
ആറ് മാസം കഴിഞ്ഞാല്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആര്യാടന് മുഹമ്മദിനുമെതിരേയും ബലാല്‍സംഗത്തിന് കേസെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

ലൈംഗിക പീഡനം നടന്നത്
സരിതാ നായര്‍ക്കെതിരേ ലൈംഗിക പീഡനം നടന്നുവെന്ന് കമ്മീഷന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ലൈംഗിക സംതൃപ്തി നേടുന്നതും അഴിമതിയായി കണക്കാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസ് പുതിയ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്.

കോണ്‍ഗ്രസ് കോടതിയിലേക്ക്
സര്‍ക്കാരിന്റെ അന്വേഷണ പ്രഖ്യാപനത്തിനെതിരേ കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സര്‍ക്കാര്‍ നടപടികളിലെ നിയമപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാകും കോടതിയെ സമീപിക്കുക.

കോണ്‍ഗ്രസ് വാദം ഇങ്ങനെ
ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയിട്ടില്ല. നിയമസഭയില്‍ വച്ചിട്ടില്ല. മുഖ്യമന്ത്രി നേരിട്ട് അന്വേഷണം പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഇത് നിയമപരമായി തെറ്റാണ്. ഈ വാദമാകും കോണ്‍ഗ്രസ് കോടതിയില്‍ ഉന്നയിക്കുക.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications