പ്രചരണം താന്‍ തന്നെ നയിക്കുമെന്ന് പിണറായി, മത്സരിക്കില്ല? 'ആരും സ്വയം സ്ഥാനാര്‍ത്ഥികളാകേണ്ട'
പത്തനംതിട്ട: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് പ്രചരണത്തെ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ നയിക്കും. പത്തനംതിട്ട സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമോ എന്ന് പിണറായി വ്യക്തമാക്കിയിട്ടില്ല.
'കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നണിയ്ക്കും പാര്‍ട്ടിക്കും തിരിച്ചടി ഉണ്ടായി. എന്നാലും ഇടതുപക്ഷത്തിന് ശക്തമായി തിരിച്ചുവരാനാകും. ഇപ്പോള്‍ നടക്കുന്ന ഭവന സന്ദര്‍ശനം തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി മാറ്റും. തുടര്‍ഭരണം ഉറപ്പാണ്,' പിണറായി പറഞ്ഞു. അതേസമയം സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി തീരുമാനിക്കും എന്നും ആരും സ്വയം സ്ഥാനാര്‍ത്ഥികളാകേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ത്ഥികളെ സമയം ആകുമ്പോള്‍ പാര്‍ട്ടി തീരുമാനിക്കും, സിറ്റിംഗ് എം എല്‍ എമാര്‍ മണ്ഡലം ശ്രദ്ധിച്ച് പ്രവര്‍ത്തനം തുടരണം. ചിലപ്പോള്‍ നിങ്ങള്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും എന്നും അല്ലെങ്കില്‍ ചിലപ്പോള്‍ മാറേണ്ടി വരുമെന്നും പിണറായി പറഞ്ഞു. ഒന്നര മണിക്കൂറിലധികം സി പി എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് പിണറായി വിജയന് മടങ്ങിയത്.
മുഖ്യമന്ത്രി തന്നെ പ്രചാരണത്തെ നയിക്കുമെന്ന് നേരത്തെ സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബിയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വ്യക്തമാക്കിയിരുന്നു. ടീമിന്റെ നായകനും മുഖ്യമന്ത്രിയായിരിക്കും. എന്നാല്‍ ഭരണ തുടര്‍ച്ച ലഭിച്ചാല്‍ ഭരണകര്‍ത്താക്കളെ സംബന്ധിച്ച് അപ്പോള്‍ തീരുമാനിക്കും എന്നുമാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നത്. അതിനിടെ ഫെബ്രുവരി ആദ്യ വാരം സി പി എം സീറ്റ് നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിക്കും എന്നാണ് വിവരം.
തദ്ദേശ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തോല്‍വിയാണ് സി പി എമ്മിനും എല്‍ ഡി എഫിനും നേരിടേണ്ടി വന്നത്. എന്നാല്‍ അടിത്തറ ശക്തമാണ് എന്നും ഭരണ വിരുദ്ധ വികാരമില്ല എന്നുമാണ് സി പി എം വിലയിരുത്തല്‍. സര്‍ക്കാരിന്റെ വികസന - ജനക്ഷേമ പദ്ധതികള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിച്ച് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് എല്‍ ഡി എഫിന്റെ തീരുമാനം.
രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ ബജറ്റ് കൂടുതല്‍ ജനകീയമാക്കി തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ഇറങ്ങാനാണ് പാര്‍ട്ടി തീരുമാനം. അതിനാല്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ജനകീയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായേക്കും. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് 2000 രൂപയാക്കി വര്‍ധിപ്പിച്ച പെന്ഷന് ബജറ്റില്‍ 2500 രൂപയാക്കിയേക്കും. എല്‍ ഡി എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനാമായിരുന്നു 2500 രൂപ പെന്ഷന്.
-
കേരളത്തെ ബിഗ് ബൗസ് ഹൗസിനോടുപമിച്ച് അഖില്‍ മാരാര്‍, 'എല്ലാവരും എനിക്ക് തന്നെ വോട്ട് ചെയ്യും' -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
ട്വന്റി-20 സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ക്ഷണിച്ചിരുന്നു; തന്റെ മറുപടി ഇതായിരുന്നുവെന്ന് കൃഷ്ണപ്രഭ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ












Click it and Unblock the Notifications