മുഖ്യമന്ത്രിയുടെ മകന് അയച്ച ഇഡി നോട്ടീസിന് പിന്നീട് സംഭവിച്ചത്; എന്താണ് കേരളത്തില്‍ നടക്കുന്നത്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് വിവേക് കിരണിന് ഇഡി അയച്ച നോട്ടീസ് വിവരങ്ങള്‍ പുറത്ത്. 2013 ഫെബ്രുവരി 14ന് ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വിവാദമായ ലൈഫ് മിഷന് അഴിമതിയുമായി ബന്ധപ്പെട്ടാണ് നോട്ടീസ് എന്നാണ് പറയപ്പെടുന്നത്. ഈ കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റിലായ ദിവസമാണ് വിവേക് കിരണനോട് ഹാജാരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ കേസുകളാണ് സാധാരണ കേന്ദ്ര ഏജന്‍സിയായ ഇഡി അന്വേഷിക്കുക. ലൈഫ് മിഷന് കേസില്‍ വിവേക് കിരണിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഇതുവരെ വ്യക്തമല്ല. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് നേരത്തെ ഒരു കേസുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ മകന്റെ പേരും സജീവ ചര്‍ച്ചയാകുകയാണ്.

വിവേക് കിരണിന് നോട്ടീസ് അയച്ചിരിക്കുന്നത് ക്ലിഫ് ഹൗസിലെ വിലാസത്തിലാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് തിരുവനന്തപുരത്തെ ക്ലിഫ് ഹൗസ്. നോട്ടീസ് പ്രകാരം വിവേക് കിരണ്‍ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായില്ല എന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. പിന്നീട് എന്താണ് സംഭവിച്ചത് എന്നും അവ്യക്തമായി തുടരുന്നു.
ഇഡിയുടെ നോട്ടീസ് ലഭിക്കുന്ന വ്യക്തി, ആവശ്യപ്പെടുന്ന തിയ്യതിയില്‍ ഹാജരാകുകയാണ് ചെയ്യുക. അല്ലെങ്കില്‍ തടസം വിശദമാക്കി മറ്റൊരു തിയ്യതി ആവശ്യപ്പെടും. ഇഡി പുതിയ നോട്ടീസ് അയക്കുകയും ചെയ്യും. അല്ലെങ്കില്‍ നോട്ടീസ് ലഭിക്കുന്ന വ്യക്തി കോടതിയെ സമീപിച്ച് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ തടയാന്‍ ശ്രമിക്കും. എന്നാല്‍ വിവേക് കിരണിന് അയച്ച നോട്ടീസിന് എന്താണ് പിന്നീട് സംഭവിച്ചത് എന്ന് വ്യക്തമല്ല.
പിണറായി എന്‍ഡിഎ മുഖ്യമന്ത്രിയാണോ?
പിണറായി വിജയന് എന്‍ഡിഎ മുഖ്യമന്ത്രിയാണോ എന്ന ചോദ്യമാണ് വിവേക് കിരണിനെതിരായ നോട്ടീസ് സംബന്ധിച്ച പ്രതികരണത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് ഉന്നയിച്ചത്. ഇഡിയുടെ നടപടിയിലാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് അറസ്റ്റിലായത്. ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം എന്ന് മുരളീധരന് ചൂണ്ടിക്കാട്ടി. അരവിന്ദ് കെജ്രിവാളിന്റെ കാര്യവും അദ്ദേഹം സൂചിപ്പിച്ചു.
ദേശീയതലത്തില്‍ ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിയായി കണക്കാക്കുന്ന വ്യക്തിയാണ് പിണറായി വിജയന്. മുഖ്യമന്ത്രിയുടെ മകന് അയച്ച നോട്ടീസിന് എന്ത് സംഭവിച്ചു എന്ന് ആര്‍ക്കും അറിയില്ല. എന്താണ് കേരളത്തില്‍ നടക്കുന്നത്. ഇതേ കാലത്താണ് ഹേമന്ത് സോറനെയും പിന്നീട് കെജ്രിവാളിനെയും അറസ്റ്റ് ചെയ്തത്. പിണറായി വിജയന് എന്‍ഡിഎ സഖ്യത്തിലെ മുഖ്യമന്ത്രിയാണോ എന്നും മുരളീധരന് ചോദിച്ചു.
-
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍












Click it and Unblock the Notifications