ആലുവ പാലസിലെ വാതില്‍ മുഖ്യമന്ത്രിക്ക് 'പണി' കൊടുത്തു; സസ്പെന്‍ഷനിലായത് എഇയും
മന്ത്രി നേരിട്ട് അന്വേഷണം നടത്തിയാണ് എഇയെ സസ്പെന്‍ഡ് ചെയ്തത്.
ആലുവ: മുഖ്യമന്ത്രി താമസിച്ചിരുന്ന മുറിയുടെ അറ്റകുറഅറപണി നടത്താതിരുന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥന് സസ്പെന്ഷന്. ആലുവ പാലസിലെ അറ്റകുറ്റപണി നടത്താതിരുന്നതിലാണ് ഉദ്യോഗസ്ഥന് 'പണി' കിട്ടിയത്. പൊതുമരാമത്ത് വകുപ്പ് ബില്‍ഡിങ്സ് വിഭാഗത്തിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ എഎസ് സുരയെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഉദ്യോഗസ്ഥനെതിരെ നടപടി വന്നതോടെ ആലുവ പാലസിലെ എല്ലാ മുറികളുടെയും വാതിലുകളും പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണി നടത്തിയത്. ഡിസംബര്‍ മുപ്പത് മുതല്‍ ജനുവരി ഒന്ന് വരെയാണ് മുഖ്യമന്ത്രി ആലുവ പാലസിലെ 107ാം നമ്പര്‍ മുറിയില്‍ താമസിച്ചിരുന്നത്. മുപ്പതിന് രാത്രി കിടക്കാന്‍ നേരം വാതിലിന്റഎ കുറ്റിയിടാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പാലസ് ജീവനക്കാരോട് ഇതേപറ്റി വിവരങ്ങള്‍ ചോദിക്കുകയും മാനേജരോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പിറ്റേന്ന് മുറിയില്‍ നിന്ന് പുറത്തേക്ക് പോകുന്നതിന് മുന്‍പായി വാതില്‍ ശരിയാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് പറഞ്ഞുവിട്ട ഒരു ജോലിക്കാരന് വൈകീട്ടോടെ എത്തിയെങ്കിലും ശരിയായി അറ്റകുറ്റപ്പണി നടത്തിയില്ല. പരിപാടി കഴിഞ്ഞ് മടങ്ങിയെത്തിയ ഖ്യമന്ത്രി വീണ്ടും വാതിലടയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ മുഖ്യമന്ത്രിയുടെ പിഎ വിവരം പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ധരിപ്പിക്കുകയായിരുന്നു.
മന്ത്രി നേരിട്ട് അന്വേഷണം നടത്തിയാണ് എഇയെ സസ്പെന്‍ഡ് ചെയ്തത്. വിഎസിന്റെ ഇഷ്ടമുറിയാണ് ആലുവ പാലസിലെ 107. വിഎസ് അച്യുതാനന്ദന് ആലുവ പാലസിലെത്തിയാല്‍ സ്ഥിരമായി താമസിക്കുന്ന മുറിയാണിത്. പക്ഷെ വിഎസ് മുറിയുടെ വാതിലടക്കാറില്ല. മുറിയുടെ അകത്തും പുറത്തും വിഎസിന് സഹായികളുണ്ടാകും.
-
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ?












Click it and Unblock the Notifications