അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി
രാഷ്ട്രീയ നിലപാട് വ്യാഴാഴ്ച വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കാനിരിക്കെ, പാര്‍ട്ടി അംഗത്വം പുതുക്കാതെ ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെ അനുനയിപ്പിക്കാൻ അവസാനവട്ട ശ്രമവുമായി സി.പി.എം രംഗത്ത്. സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് സംസാരിച്ചതായും സൂചനയുണ്ട്. സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസറും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ഏഴുപേരും ബുധനാഴ്ച രാത്രി സുധാകരന്റെ വീട്ടിലെത്തി ചർച്ച നടത്തി.
തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയ പശ്ചാത്തലത്തില്‍ വാര്‍ത്താസമ്മേളനം ഒഴിവാക്കണമെന്ന് അദ്ദേഹത്തോട് സി.പി.എം നേതാക്കള്‍ അഭ്യര്‍ഥിച്ചതായാണ് വിവരം. ചർച്ചക്ക് ശേഷം വിശദാംശങ്ങൾ വെളിപ്പെടുത്താൻ നേതാക്കൾ തയാറായതുമില്ല. സുധാകരനുമായി സംസാരിച്ചെന്നും നിരാശരായല്ല മടങ്ങുന്നത് എന്നും മാത്രമായിരുന്നു അവരുടെ പ്രതികരണം. രാത്രി വൈകി അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരുന്നതിന് മുന്നോടിയായിട്ടായിരുന്നു നേതാക്കള്‍ സുധാകരന്റെ വീട്ടിലെത്തിയത്.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ലാ സെക്രട്ടറി ആർ. നാസർ, കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാത, ജില്ലാ സെക്രട്ടേറിയറ്റംഗം ജി. ഹരിശങ്കർ തുടങ്ങിയവരെല്ലാം നടത്തിയ അനുനയശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് സുധാകരനുമായി ഇനി ചർച്ചയില്ലെന്ന് പാർട്ടി പ്രഖ്യാപിച്ചതായിരുന്നു. എന്നാല്‍ നാളെ വാര്‍ത്താസമ്മേളനം നടത്തുമെന്ന് സുധാകരന്‍ അറിയിച്ചതിനെ തുടർന്നാണ് അവസാന വട്ട ശ്രമം എന്ന നിലയില്‍ ജില്ലാ നേതാക്കള്‍ വസതിയിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കാനാണ് വാർത്താസമ്മേളനം എന്ന സൂചന ലഭിച്ചതിനെ തുടർന്നാണിത്.
മത്സരിക്കാനാണ് തീരുമാനമെങ്കിൽ സുധാകരനൊപ്പം പ്രവര്‍ത്തകർ കൊഴിഞ്ഞുപോകാതിരിക്കാനുള്ള ശ്രമങ്ങളും പാർട്ടി തുടങ്ങിയിട്ടുണ്ട്. സുധാകരൻ പാർട്ടിയെ വഞ്ചിക്കുകയാണ് എന്ന പൊതുവികാരം കമ്മിറ്റികളിൽ ഉയർത്താനാണ് പാർട്ടിയുടെ ശ്രമം. സുധാകരൻ വാട്സാപ് ഗ്രൂപ്പ് ആരംഭിച്ചതും പല നേതാക്കളുമായി ബന്ധപ്പെടുന്നതുമെല്ലാം കമ്മിറ്റികളിൽ ചർച്ചയാക്കുന്നുണ്ട്.
അതേസമയം, സുധാകരന്റെ ഭാഗത്താണ് ശരിയെന്ന് വാദിക്കുന്ന വിഭാഗവുമുണ്ട്. സംഘടനാപരമായി അദ്ദേഹം പാര്‍ട്ടി വിട്ടുപോകില്ലെന്നും ധാര്‍മിക, ആശയപരമായ മൂല്യങ്ങള്‍ പണയം വെക്കില്ലെന്നുമുള്ള നിലപാടാണ് ഈ വിഭാഗം ഉന്നയിക്കുന്നത്. സുധാകരൻ മത്സരിക്കുമെന്ന സൂചന വന്നതോടെ നിരവധി പേർ ഫോണിൽ വിളിച്ചും വീട്ടിലെത്തിയും പിന്തുണ അറിയിക്കുന്നുണ്ട്. 'എത്ര പേർ എന്റെ കൂടെയുണ്ടെന്ന് കാണിച്ചു കൊടുക്കാം' എന്ന് സുധാകരൻ പറഞ്ഞതായും അടുത്ത സുഹൃത്തുക്കൾ ചൂണ്ടിക്കാട്ടുന്നു.
-
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications