കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമര്‍ശനങ്ങള്‍ പാലായില്‍ ഗുണം ചെയ്യില്ല; ജോസ് കെ മാണിക്ക് മറുപടിയുമായി പിജെ ജോസഫ്

Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയില്‍ വന്ന ലേഖനത്തിനെതിരെ പിജെ ജോസഫ്. കെഎം മാണിയെ പോലെ ജോസ് കെ മാണിക്ക് പക്വതയില്ലെന്ന് പിജെ ജോസഫ് പറഞ്ഞു. തനിക്കെതിരായ വിമര്‍ശനം പാലായില്‍ ഗുണം ചെയ്യില്ലെന്നും പിജെ ജോസഫ് പറഞ്ഞു.

manipj-1

ജോസ് കെ മാണിയുടെ അറിവോടെ തന്നെയാണ് തനിക്കെതിരെ ലേഖനം വന്നത്. മുന്‍പും ഇത്തരത്തില്‍ തനിക്കെതിരേയും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും ലേഖനം വന്നിട്ടുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും താന്‍ പ്രകോപിതനാകില്ല. പാലായില്‍ ഇത്തരം വിമര്‍ശനങ്ങളെല്ലാം തിരിച്ചടി നല്‍കുമെന്നും പിജെ ജോസഫ് പറഞ്ഞു. അതേസമയം പ്രതിച്ഛായയില്‍ ലേഖനം വന്നത് തന്‍റെ അറിവോടെയല്ലെന്നും പാര്‍ട്ടി നിലപാടല്ല ലേഖനത്തില്‍ പ്രതിപാദിച്ചതെന്നും ജോസ് കെ മാണി പറഞ്ഞു. ലേഖനമെഴുതിയ ആളോട് വിശദീകരണം ചോദിക്കും. അഭിപ്രായ വ്യത്യാസങ്ങള്‍ വിവാദമാക്കാന്‍ ഇല്ലെന്നും ജോസ് കെ മാണി പറഞ്ഞു.

രണ്ടില ചിഹ്നം സംബന്ധിച്ച തര്‍ക്കത്തിന് പിന്നാലെ പിജെ ജോസഫിനെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയില്‍ ലേഖനം പ്രത്യക്ഷപ്പെട്ടിരുന്നു. ശകുനം മുടക്കാന്‍ നോക്കുകുത്തിപോലെ വഴി വിലങ്ങിയവര്‍ വിഡ്ഢികളായി മാറിയെന്നായിരുന്നു പിജെ ജോസഫിനെതിരെയുള്ള ഒളിയമ്പ്. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ ജോസ് കെ മാണിയുടെ ജനപ്രീതി ഉയര്‍ത്തിയെന്നും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഇന്ത്യയെ ലക്ഷ്യം വെച്ച് 10,000 ഭീകരര്‍!! വന്‍ നീക്കവുമായി പാകിസ്താന്‍, മുന്നറിയിപ്പ്ഇന്ത്യയെ ലക്ഷ്യം വെച്ച് 10,000 ഭീകരര്‍!! വന്‍ നീക്കവുമായി പാകിസ്താന്‍, മുന്നറിയിപ്പ്

സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണോ? ശശി തരൂര്‍ പറയുന്നത് ഇങ്ങനെ, മാറ്റങ്ങള്‍ വേണം!!സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണോ? ശശി തരൂര്‍ പറയുന്നത് ഇങ്ങനെ, മാറ്റങ്ങള്‍ വേണം!!

 കശ്മീര്‍ വിഷയത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പോസ്റ്റ്... ഷെഹല റഷീദിനെതിരെ രാജ്യദ്രോഹത്തിന് കേസ്! കശ്മീര്‍ വിഷയത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പോസ്റ്റ്... ഷെഹല റഷീദിനെതിരെ രാജ്യദ്രോഹത്തിന് കേസ്!

English summary
PJ joseps reply to Jose K Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X