'ആ എസ്എഫ്ഐക്കാരെ കണ്ട് പഠിക്ക്'; രാഹുല്‍ മാങ്കൂട്ടത്തിലിനോട് പിജെ കുര്യന്, മറുപടി
പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനിടെ സാക്ഷിയാക്കി യൂത്ത് കോണ്‍ഗ്രസിനേയും കെ എസ് യുവിനേയും രൂക്ഷമായി വിമര്‍ശിച്ചും എസ് എഫ് ഐ പ്രശംസിച്ചും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്. കോണ്‍ഗ്രസ് പത്തനംതിട്ടയില്‍ സംഘടിപ്പിച്ച സമരസംഗമം പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു പിജെ കുര്യന്റെ പ്രതികരണം.
കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫും വേദിയിലിരിക്കെയായിരുന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കൂടിയായ കുര്യന്റെ വിമര്‍ശനം. ഒരു മണ്ഡലത്തില്‍ 25 പേരെയെങ്കിലും കൂടെ കൂട്ടാന്‍ യൂത്ത് കോണ്‍ഗ്രസിന് കഴിയേണ്ടെ എന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനോട് പിജെ കുര്യന് ചോദിച്ചു. 'യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റിനെ വല്ലപ്പോഴും ടി വിയിലൊക്കെ കാണാം.

എന്തുകൊണ്ട് വല്ലപ്പോഴും ഓരോ മണ്ഡലത്തിലും പോയി ചെറുപ്പക്കാരെ വിളിച്ച് കൂട്ടുന്നില്ല. യൂത്ത് കോണ്‍ഗ്രസിന്റെ ചെറുപ്പക്കാര്‍ ചെന്ന് മണ്ഡലങ്ങളില്‍ ഒരു 25 ചെറുപ്പക്കാരെ ഉണ്ടാക്കാന്‍ കഴിയണം,' അദ്ദേഹം പറഞ്ഞു. എസ് എഫ് ഐയുടെ സര്‍വകലാശാല സമരം ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ക്ഷുഭിത യൗവ്വനത്തെ എസ്എഫ്ഐ കൂടെ നിര്‍ത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.
നമുക്ക് അഗ്രസീവ് ഒന്നും വേണ്ട ഒരു മണ്ഡലത്തില്‍ ഇരുപത്തിയഞ്ച് പേരെ കൊണ്ടുവരണം എന്നും കുര്യന് ആവശ്യപ്പെട്ടു. എന്തൊക്കെ എതിര്‍പ്രചാരണം ഉണ്ടെങ്കിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സംഘടന സംവധാനം ശക്തമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം കഴിഞ്ഞ തവണ താന്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ പത്തനംതിട്ട ജില്ലയില്‍ മൂന്ന് നിയമസഭാ സീറ്റുകളില്‍ യു ഡി എഫ് ജയിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'പത്തനംതിട്ടയില്‍ ആരോടും ആലോചിക്കാതെയാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചത്. അനില്‍കുമാറും അടൂര്‍ പ്രകാശും ഇരിക്കുന്ന കെപിസിസിയില്‍ ഞാന്‍ പറഞ്ഞ അഭിപ്രായം അംഗീകരിച്ചില്ല. അന്ന് അവര്‍ കേട്ടില്ല. ഞാന്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ മൂന്ന് പേര് ഉറപ്പായും ജയിക്കുമായിരുന്നു. സ്ഥാനാര്‍ത്ഥിയെ അടിച്ചേല്പിച്ചാല് ഇത്തവണ അപകടം ഉണ്ടാകും,' കുര്യന് പറഞ്ഞു.
അതേസമയം പി ജെ കുര്യന് അതേവേദിയില്‍ വെച്ച് തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടി നല്കി. പത്തനംതിട്ട ജില്ലയില്‍ അടക്കം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ നടത്തുന്ന സമരങ്ങളും അതിന്റെ പേരില്‍ നേരിടേണ്ടി വരുന്ന കേസുകളും ചൂണ്ടിക്കാണിച്ചായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറുപടി. കുടുംബസംഗമങ്ങളില്‍ ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞാലും തെരുവിലെ സമരത്തില്‍ അതുണ്ടാകില്ല എന്ന് രാഹുല്‍ പറഞ്ഞു.
ആ ബാധ്യത കൃത്യമായി ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നടത്തുന്നുണ്ട്. മന്ത്രി വീണാ ജോര്‍ജിനെതിരായി ഒരാഴ്ചയിലേറെയായി നീണ്ടുനില്‍ക്കുന്ന സമരങ്ങളുടെ പരമ്പരയുണ്ടായിട്ടുണ്ട് എന്നും സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ തനിക്കെതിരെ മാത്രം ഈ വിഷയത്തില്‍ നാലിലേറെ കേസുകള്‍ ഉണ്ടെന്നും രാഹുല്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications