പി കെ ശശിക്ക് ക്ലീൻ ചിറ്റ്? പാർട്ടി പരിപാടികളിൽ വീണ്ടും സജീവം
തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന പികെ ശശി എംഎൽഎയ്ക്കെതിരെയുള്ള പാർട്ടി കർശന നടപടിയെടുക്കില്ലെന്ന് സൂചന. പാർട്ടി അന്വേഷണം നേരിടുമ്പോഴും പാർട്ടി പരിപാടികളിൽ സജീവമാകുകയാണ് പികെ ശശി. ഷൊർണൂർ മണ്ഡലത്തിലെ സിപിഎമ്മിന്റെ കാൽനട പ്രചാരണ ജാഥയുടെ ക്യാപ്റ്റനായി പികെ ശശിയേയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്.
ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതി അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച കമ്മീഷൻ അംഗമായ എകെ ബാലൻ ഉദ്ഘാടകനായ പരിപാടിയിൽ പികെ ശശിയാണ് മുഖ്യ പ്രാസംഗികൻ. തച്ചമ്പാറയിൽ നടക്കുന്ന സിപിഎമ്മിൽ നിന്ന് രാജി വച്ച് വരുന്നവർക്കുള്ള സ്വീകരണ പരിപാടിയിലാണ് എകെ ബാലനൊപ്പം പികെ ശശിയും പങ്കെടുക്കുന്നത്.
പൊതുപരിപാടിയിൽ നിന്ന് വിട്ടുനിൽക്കണമെന്ന് പാർട്ടി നേതൃത്വം നിർദ്ദേശം നൽകിയിരുന്നെങ്കിലും പികെ ശശി വീണ്ടും പാർട്ടി പരിപാടികളിൽ സജീവമാകുകയാണ്. ഇതോടെ പാർട്ടി പികെ ശശിക്ക് ക്ലീൻചിറ്റ് നൽകിയെന്ന ധാരണ സജീവമാവുകയാണ്. പികെ ശശിക്കെതിരായ കമ്മീഷന്റെ അന്വേഷണ റിപ്പോർട്ട് സംസ്ഥാന നേതൃത്വം ഇതുവരെ പരിഗണിച്ചിട്ടില്ല.
ഡിവൈഎഫ്ഐ സമ്മേളനത്തിനിടെ പികെ ശശി ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും അപമാനിക്കാൻ ശ്രമിച്ചുമെന്നുമാണ് ഡിവൈഎഫ്ഐ നേതാവിന്റെ പരാതി. മന്ത്രി എകെ ബാലനും പികെ ശ്രീമതിയും ഉൾപ്പെട്ട കമ്മീഷനെയാണ് പരാതി അന്വേഷിക്കാൻ പാർട്ടി നിയോഗിച്ചിരിക്കുന്നത്. വനിതാ നേതാവിൻറെ പരാതിയിൽ കഴമ്പുണ്ടെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ എന്നായിരുന്നു റിപ്പോർട്ടുകൾ.
അതേസമയം പികെ ശശിക്കെതിരായ പാർട്ടി നടപടി വൈകുന്നതിലും പാർട്ടി പരിപാടികളിൽ അദ്ദേഹം വീണ്ടും സജീവമാകുന്നതിലും പാലക്കാട്ടെ ഒരു വിഭാഗം നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. ശശിക്കെതിരെ പാർട്ടി നടപടിയുണ്ടായില്ലെങ്കിൽ നിയമപരമായി മുന്നോട്ട് പോകാനാണ് പരാതിക്കാരിയുടെ നീക്കം.
ഉമ്മൻചാണ്ടിക്കെതിരെ പീഡനക്കേസ്; കേസ് എടുത്തിരിക്കുന്നത് പ്രകൃതിവിരുദ്ധ പീഢനത്തിനടക്കം!!
കാര്‍ഷിക കടം മുഴുവന്‍ എഴുതി തള്ളുമെന്ന് രാഹുല്‍ ഗാന്ധി.... കെസിആറിന് പുതിയ വെല്ലുവിളി!!