Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രിയപ്പെട്ട ജയശങ്കരന്‍ വക്കീലേ,അനിയന്‍ സുപ്രീം കോടതി ജഡ്ജിയെങ്കിലും ആവണം',ട്രോളുമായി പികെ ശ്രീമതി

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ നിന്ന് പരാജയപ്പെട്ട സിപിഎം നേതാവും മുന്‍ എംപിയുമായ എ സമ്പത്തിന് കാബിനറ്റ് റാങ്കോടു കൂടിയ പദവി നല്‍കാനുള്ള സംസ്ഥാന സംര്‍ക്കാറിന്‍റെ തീരുമാനത്തെ പരിഹസിച്ച് അഡ്വ ജയശങ്കര്‍ രംഗത്തെത്തിയിരുന്നു. ഇതേ മാതൃകയില്‍ കണ്ണൂരെ തോറ്റ എംപിയെ മറക്കരുത്. പികെ ശ്രീമതിക്കും കഴിവും പ്രാഗത്ഭ്യവും പരിഗണിച്ച് അമേരിക്കയിലെ കേരളത്തിന്‍റെ അംബാസിഡര്‍ ആക്കണമെന്നായിരുന്നു ജയശങ്കറിന്‍റെ പരിഹാസം.

എന്നാല്‍ ജയശങ്കറിന് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പികെ ശ്രീമതി. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജയശങ്കറിനെ പരിഹസിച്ച് ശ്രീമതി മറുപടി നല്‍കിയത്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം .

 കണ്ണൂരിലെ തോറ്റ എംപി

കണ്ണൂരിലെ തോറ്റ എംപി

സമ്പത്തിനെ നിയമിച്ച മാതൃകയില്‍ മറ്റ് തോറ്റ എംപിമാര്‍ക്കും അര്‍ഹിക്കുന്ന പദവികള്‍ നല്‍കണമെന്ന് പരിഹസിച്ചായിരുന്നു അഡ്വ ജയശങ്കറിന്‍റെ കുറിപ്പ്. പാലക്കാട്ടെ തോറ്റ എംപിയെ ചെന്നൈയിലും ആലത്തൂരെ തോറ്റ എംപിയെ ബംഗളൂരുവിലും നിയമിക്കാമെങ്കിൽ അവരുടെ സങ്കടവും തീരും.കണ്ണൂരെ തോറ്റ എംപിയെ മറന്നു കൊണ്ടല്ല ഇത്രയും എഴുതിയത്. കഴിവും പ്രാഗത്ഭ്യവും ഭാഷാ പരിജ്ഞാനവും പരിഗണിച്ച് സഖാവിനെ അമേരിക്കയിലെ കേരളത്തിന്‍റെ അംബാസിഡറോ ഐക്യരാഷ്ട്ര സഭയിലെ സംസ്ഥാനത്തിന്‍റെ സ്ഥിരം പ്രതിനിധിയോ ആയി നിയമിക്കണം. സഖാക്കളേ, മുന്നോട്ട്! എന്നും പറഞ്ഞാണ് ജയശങ്കര്‍ തന്‍റെ വിമര്‍ശനം അവസാനിപ്പിച്ചത്.

 ക്ഷമിക്കുമല്ലോ വക്കീലേ

ക്ഷമിക്കുമല്ലോ വക്കീലേ

ഇതിന് പികെ ശ്രീമതി നല്‍കിയ മറുപടി ഇങ്ങനെ- പ്രിയപ്പെട്ട ജയശങ്കരൻ വക്കീൽ, എന്നെ ചില വലിയ ജോലികളിലേക്കൊക്കെ ശുപാർശ ചെയ്തതായി അഭ്യുദയകാക്ഷികൾ പറഞ്ഞറിഞ്ഞു.വക്കീലിന് നന്ദി.എന്നോട് ഇത്രയും സ്നേഹമുള്ള വക്കീലിനെ സത്യത്തിലിതുവരെ തിരിച്ചറിഞ്ഞില്ല.ക്ഷമിക്കുമല്ലോ.

 സുപ്രീം കോടതി ജഡ്ജി തന്നെ

സുപ്രീം കോടതി ജഡ്ജി തന്നെ

എന്നെ അമേരിക്കയിലെ അംബാസിഡറാക്കാൻ ശുപാർശ ചെയ്ത ജയശങ്കരനെ അറ്റോർണി ജനറലോ സുപ്രീം കോടതി ജഡ്ജിയോ ആക്കണമെന്ന് ഒരു പ്രത്യുപകാരമെന്ന നിലയിൽ ഞാനും ശുപാർശ ചെയ്യുന്നു.കേസില്ലാ വക്കീലെന്ന് ചില കുബുദ്ധികൾ ആക്ഷേപിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ 'നിയമപാണ്ഡിത്യവും പ്രാഗത്ഭ്യവും' കണക്കിലെടുത്താൽ നേരിട്ട് ഒരു സുപ്രീം കോടതി ജഡ്ജി പദവിക്കെങ്കിലും അർഹതയുണ്ട്.

 ഒരു ജഡ്ജെങ്കിലും

ഒരു ജഡ്ജെങ്കിലും

കോടതിയിൽ പണിയൊന്നുമില്ലാത്തതു കൊണ്ട് എപ്പോഴും ടിവി ചാനലിലിരുന്നു ആളുകളെ പുഛിക്കുന്ന വക്കീൽ എന്ന് പ്രചരിപ്പിക്കുന്ന അസൂയക്കാരുടെ വായടപ്പിക്കാൻ അനിയൻ ഒരു ജഡ്ജിയായിക്കാണണമെന്നാണാഗ്രഹം.

 തയ്യല്‍ ടീച്ചറെന്ന്

തയ്യല്‍ ടീച്ചറെന്ന്

നെരുവമ്പറം യു. പി. സ്കൂൾ ഹെഡ് ടീച്ചറായി വിരമിച്ച എന്നെ 'തയ്യൽ ടീച്ചർ' എന്ന് പരിഹസിക്കുന്ന ചില അസൂയകാരെപ്പോലുള്ളവരാണ് കോടതി വരാന്ത കയറാത്ത കേസില്ലാ വക്കീലെന്നൊക്കെ അനിയനേയും പരിഹസിക്കുന്നത്. കാര്യമായിട്ടെടുക്കരുത്.

 സത്യത്തിലാരും തിരിച്ചറിഞ്ഞില്ല

സത്യത്തിലാരും തിരിച്ചറിഞ്ഞില്ല

കേസില്ലാത്തതല്ല ഒടുക്കത്തെ സത്യ ബോധം കാരണം കേസേൽപ്പിക്കാൻ നിത്യേന ഒഴുകി വരുന്ന നൂറുകണക്കിന് കക്ഷികളെ ഒഴിവാക്കുന്ന ധർമ്മിഷ്ഠനാണ് അനിയൻ എന്നൊക്കെ എത്ര പേർക്ക് അറിയാം? വ്യത്യസ്തനാമൊരു വക്കീലിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.
#ADVAJAYASANKAR
#JAYASANKAR

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+