ദീപാ നിശാന്ത് തന്റെ കവിത മോഷ്ടിച്ചെന്ന് യുവകവി കലേഷ്, തെളിവുകൾ നിരത്തി ആരോപണം
Recommended Video
തിരുവനന്തപുരം: എഴുത്തുകാരിയും കോളേജ് അധ്യാപികയുമായ ദീപ നിശാന്ത് തന്റെ കവിത മോഷ്ടിച്ചുവെന്ന ആരോപണവുമായി യുവ കവി എസ് കലേഷ് രംഗത്ത്. എഴു വർഷങ്ങൾക്ക് മുൻപ്, 2011ൽ '' അങ്ങനെയിരിക്കെ മരിച്ചുപോയി ഞാൻ/ നീ" എന്ന പേരിൽ താനെഴുതിയ കവിത ദീപാ നിശാന്ത് ''അങ്ങനെയിരിക്കെ'' എന്ന പേരിൽ കോളേജ് അധ്യാപകരുടെ സംഘടനയായ എകൈപിസിറ്റിഎ എന്ന സംഘടനയുടെ മാഗസിനിൽ പ്രസിദ്ധീകരിച്ചുവെന്നാണ് കലേഷ് ആരോപണം ഉന്നയിക്കുന്നത്.
തന്റെ കവിതയിലെ ചില വരികൾ അതേപടിയും മറ്റുചിലതുകൾ മാറ്റം വരുത്തി വികലമാക്കിയുമാണ് ദീപാ നിശാന്തിന്റേതെന്ന് പേരിൽ അച്ചടിച്ചു വന്നിരിക്കുന്നതെന്ന് കലേഷ് പറയുന്നു. കലേഷിന്റെ ആരോപണങ്ങൾക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ദീപാ നിശാന്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനവും ഉയർന്നുകഴിഞ്ഞു.
ഏഴ് വർഷം മുൻപെഴുതിയ കവിത
2011ൽ '' അങ്ങനെയിരിക്കെ മരിച്ചുപോയി ഞാൻ/ നീ" എന്ന പേരിൽ തന്റെ കവിത ബ്ലോഗിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിന് ശേഷം മാധ്യമം ആഴ്ചപ്പതിപ്പിൽ കവിത പ്രസിദ്ധീകരിച്ച് വരികയും ചെയ്തു. എഴു വർഷങ്ങൾക്ക് ശേഷം ദീപാ നിശാന്തിന്റെ ചിത്രം സഹിതം പ്രസിദ്ധീകരിച്ചുവന്ന കവിത ചില സുഹൃത്തുക്കളാണ് തന്റെ ശ്രദ്ധയിൽപെടുത്തിയതെന്ന് കലേഷ് പറയുന്നു. ശബ്ദമഹാസമുദ്രം എന്ന തന്റെ കവിതാ സമാഹാരത്തിലും കവിത ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കലേഷ് പറയുന്നു.
ശ്രദ്ധിക്കപ്പെട്ട കവിത
2011 മാർച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചു പോയി ഞാൻ / നീ എന്ന കവിത എഴുതിതീർത്ത് ബ്ലോഗിൽ പോസ്റ്റ് ചെയ്യുന്നത്. അന്നത് മികച്ച പ്രതികരണം ഉണ്ടാക്കിയെന്നോർക്കുന്നു. ആ കവിതയിലൂടെ എന്റെ കവിതയ്ക്ക് അനേകം പുതിയ സുഹൃത്തുക്കളെ കിട്ടി. പിന്നീടത് മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. അതുവായിച്ച് ഇഷ്ടപ്പെട്ട ഏ ജെ തോമസിന്റെ അഭിപ്രായപ്രകാരം സി എസ്. വെങ്കിടേശ്വരൻ കവിത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ഇന്ത്യൻ ലിറ്ററേച്ചറിൽ പ്രസിദ്ധീകരിച്ചുവെന്ന് കലേഷ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
വിഷമം മാത്രം
2015-ൽ ഇറങ്ങിയ ശബ്ദമഹാസമുദ്രത്തിൽ ആ കവിത ഉൾപ്പെട്ടു. ഇന്നലെ അതേ കവിത മറ്റൊരു വ്യക്തിയുടെ പേരിൽ വരികൾ ചിലയിടത്ത് അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും പ്രസിദ്ധീകരിച്ചതിന്റെ പകർപ്പ് ചില സുഹൃത്തുക്കൾ അയച്ചു തന്നു. എകെപിസിറ്റിഎ യുടെ ജേർണലിലാണ് കവിത അച്ചടിച്ചുവന്നത്. വിഷമം തോന്നി. അല്ലാതെന്ത് തോന്നാൻ എന്നെഴുതിയാണ് കലേഷ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
കലേഷ് സോമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ദീപാ നിശാന്തിന് വിമർശനം
കലേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ചുവടെ ദീപാ നിശാന്തിനെ വിമർശിച്ച് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. എഴു വർഷം മുമ്പെഴുതിയ കവിത ദീപ നിശാന്തിന്റെ പേരിൽ ഇപ്പോൾ എങ്ങനെ പ്രത്യക്ഷപ്പെട്ടു എന്ന ചോദ്യമാണ് സോഷ്യൽ മീഡിയിയൽ ഉയരുന്നത്. ദീപാ നിശാന്തിന്റെ മുൻനിലപാടുകൾ ഉൾപ്പെടെ കുത്തിപ്പൊക്കിയാണ് വിമർശനം.
സമാന അനുഭവം ഉണ്ടായി
തന്റെ പുസ്തകത്തിനും സമാനമായ മോഷണ അനുഭവം ഉണ്ടായതായി കവി അജിത് കുമാർ ആറും പ്രതികരിച്ചു. ദീപാ നിശാന്ത് പുറത്തിറക്കിയ ഒറ്റമരപ്പെയ്ത്ത് എന്ന പുസ്കതത്തിന് തന്റെ ഒറ്റത്തുള്ളിപെയ്ത്ത് എന്ന പുസ്കതത്തിനോടുള്ള സാമ്യമാണ് അജിത്ത് കുമാർ ചോദ്യം ചെയ്യുന്നത്. രണ്ടുപുസ്തകങ്ങളുടെയും പുറംചട്ടകളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അജിത്ത് കുമാറിട്ട ഫേസ്ബുക്ക് പോസ്റ്റും കലേഷിന്റെ കുറിപ്പിന് ചുവടെ ചേർത്തിട്ടുണ്ട്.
പ്രളയ ദുരിതാശ്വാസം; കേരളത്തിന് കേന്ദ്രത്തിന്റെ അധികധനസഹായം; 2500 കോടി നല്‍കാന്‍ ശുപാര്‍ശ
'കേസുരേന്ദ്രന്‍' പാവം... ബിജെപി ശബരിമലസമരം നിർത്തി! അല്ല, പിന്നെ തുടങ്ങി! 'പിള്ള' നിലപാടുകൾ- ട്രോൾ!!