കവിതയുടെ സംഗമസ്ഥാനമായി പട്ടാമ്പി: കവിതാ കാര്‍ണവലിന് ഗംഭീര തുടക്കം!!
പട്ടാമ്പി: മലയാളം അടക്കം ഇന്ത്യന്‍ ഭാഷകളിലുള്ളത് പ്രതിരോധത്തിന്റെ കാവ്യപാരമ്പര്യമെന്ന് കവി കെജി ശങ്കരപ്പിള്ള. പട്ടാമ്പി ഗവണ്മെന്റ് സംസ്കൃത കോളജില്‍ കവിതയുടെ കാർണിവലിന്റെ അഞ്ചാം പതിപ്പിന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീലങ്കന്‍ തമിഴ് കവി ചേരന് രുദ്രമൂര്‍ത്തി മുഖ്യാതിഥിയായിരുന്നു.
കവികളും കാവ്യാസ്വാദകരും എത്തിത്തുടങ്ങിയതോടെ പട്ടാമ്പി ഞായറാഴ്ചവരെ കവികളുടെയും കവിതകളുടെയും സംഗമസ്ഥാനമായി മാറിക്കഴിഞ്ഞു.
കാലം അശാന്തിയിലാണ്. പ്രതിരോധത്തിന്റെ കാവ്യപാരമ്പര്യമാണ് മലയാളം അടക്കം ഇന്ത്യന്‍ ഭാഷകളിലുള്ളത്. അതു പ്രോത്സാഹിപ്പിക്കേണ്ട കാലമാണിത്- കെജി ശങ്കരപ്പിള്ള പറഞ്ഞു. താന്‍ കവിതയിലേക്കു വളര്‍ന്നത് വംശഹത്യയുടെയും കൂട്ടക്കൊലകളുടെയും ഓര്മകളിലൂടെയാണെന്ന് ചേരന് രുദ്രമൂര്‍ത്തി പറഞ്ഞു. ശ്രീലങ്കയില്‍ ഈഴം തമിഴരെ കൂട്ടത്തോടെ ഭരണകൂടം കൊന്നൊടുക്കുകയായിരുന്നു. എല്ലാക്കാലത്തും ഇരയാക്കപ്പെടുകയാണെന്ന തന്റെ ബോധമാണ് കവിതയിലേക്കും പിന്നീട് മാധ്യമപ്രവര്‍ത്തനത്തിലേക്കും എത്തിപ്പെടാന്‍ വഴിയൊരുക്കിയത്. ഭരണകൂടത്തിന്റെ ക്രൂരതകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ജയില്‍വാസം വരെ അനുഭവിച്ച കവിയാണ് ചേരന്. ശ്രീലങ്കയില്‍നിന്ന് അഭയം തേടി ഇപ്പോള്‍ കാനഡയിലാണ് ചേരന്.

തെന്നിന്ത്യന്‍ ഭാഷകളിലെ കവിതകള്‍ക്കാണ് ഇക്കുറി കവിതയുടെ കാര്‍ണിവലില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തുളു, തെലുഗു, ബ്യാരി ഭാഷകളില്‍നിന്നുള്ള യുവ കവികള്‍ കാര്‍ണിവലില്‍ കവിതകൾ അവതരിപ്പിക്കുകയും അനുഭവങ്ങള്‍ പങ്കിടുകയും ചെയ്യും. കവികള്‍ സന്തോഷമായിരിക്കുമ്പോള്‍ കവിത വരളുമെന്നും കവികള്‍ ആശങ്കാകുലരും ദുഖിതരും ആകുമ്പോള്‍ കവിത വളരുമെന്നും കന്നഡ കവി ഡോ. എസ് എച്ച് അനുപമ പറഞ്ഞു.
രാവിലെ നടന്ന ചടങ്ങില്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ പി മോഹനന് അധ്യക്ഷത വഹിച്ചു. കാര്‍ണിവല്‍ ഡയറക്ടര്‍ പി പി രാമചന്ദ്രന്, എഴുത്തുകാരന് ഡോ. കെ സി നാരായണന്, എച്ച് കെ സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. ഞായറാഴ്ചവരെയാണ് കാര്‍ണിവല്‍.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications