24 മണിക്കൂര്‍ ലഹരി; മയക്കുമരുന്ന് ഗുളിക കേരളത്തിലേക്കൊഴുകുന്നു; ഒന്നിന് വില 100 മുതല്‍
മലപ്പുറം: ഒരിക്കല്‍ ഉപയോഗിച്ചാല്‍ 24 മണിക്കൂര്‍ സമയം ലഹരി ലഭിക്കുന്ന മയക്കുമരുന്ന് ഗുളികകള്‍ കേരളത്തിലേക്കൊഴുക്കുന്നു,
വിദേശ രാജ്യങ്ങളില്‍ ഒരു ഗുളികക്ക് 300-400 രൂപയും ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ പല രൂപത്തിലായി 100മുതല്‍ 200 രൂപ വരെയാണ് വില. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന പട്ടണങ്ങളിലെ നിശാപാര്‍ട്ടികളിലും ഡി.ജെ പാര്‍ട്ടികളിലും ഈ മയക്കുമരുന്ന് ഗുളികകള്‍ വന്‍തുക ഈടാക്കി വില്‍പ്പന നടത്തി വരുന്നതായും പോലീസ് പറഞ്ഞു. ഇത്തരത്തിലുള്ള 43000 മയക്കുമരുന്നു ഗുളികകളുമായി രണ്ടു പേരെ പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘം ഇന്നലെ അറസ്റ്റ് ചെയ്തു.
മയക്കുമരുന്നു വിപണന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം പൊന്മള സ്വദേശി പട്ടര്‍ക്കടവന്‍ അബ്ദുള്‍ ജലീല്‍ (44), വണ്ടൂര്‍ പൂങ്ങോട് സ്വദേശി ഒറ്റകത്ത് വീട്ടില്‍ മുബാറക്ക് (36) എന്നിവരെയാണ് ബുധനാഴ്ച രാവിലെ 10.45 ഓടെ പെരിന്തല്‍മണ്ണ ബൈപ്പാസിലുള്ള ഓഡിറ്റോറിയത്തിനു മുന്നില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹറക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി മോഹനചന്ദ്രന്, ഇന്‍സ്പെക്ടര്‍ ടി.എസ് ബിനു, എസ്ഐമാരായ വി.കെ കമറുദീന്, അബുള്‍ അസീസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘമാണ് ഇരുവകെയും പിടികൂടിയത്.

കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളിലും കേരളത്തിലും വച്ച് നെക്സസ് റിസര്‍ച്ച് ലിമിറ്റഡ് 3. അക്ത്രസ് പാര്‍ക്ക്, ലന്‍കാഷയര്‍, പി ആര്‍സവന്‍ ഇംഗ്ലണ്ട് എന്ന മാനുഫാക്ച്ചറില്‍ ട്രേഡ് മാര്‍ക്കില്‍ നിര്‍മിക്കുന്ന ഓരോ ടാബ്ലറ്റും 225 മില്ലിഗ്രാം ഡോസിലാണെന്ന് പോലീസ് പറഞ്ഞു. 100 മില്ലി ഗ്രാമില്‍ കൂടുതല്‍ ഡോസില്‍ നിര്‍മിക്കാന്‍ അനുമതിയില്ലാത്ത ഇത്തരം ഗുളികകള്‍ മയക്കുമരുന്നു വിപണന ലക്ഷ്യമാക്കി മാത്രം സംഘം നിര്‍മിച്ചെടുത്ത ശേഷം തമിഴ്നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളിലെ ആളുകളെ തെരഞ്ഞെടുത്തു അവര്‍ക്ക് വിദേശത്തു പോകാനുള്ള വിസയും ടിക്കറ്റും നല്കിയ ശേഷം എയര്‍പോര്‍ട്ടിലെ സ്കാനിങ്ങില്‍ തിരിച്ചറിയാത്ത വിധം ബാഗിന്റെ ഉള്‍വശങ്ങളില്‍ പാക്ക് ചെയ്താണ് ഇന്ത്യയില്‍ നിന്നു വിദേശ മാര്‍ക്കറ്റില്‍ ഇവ എത്തിക്കുന്നത്.
ഇത്തരത്തില്‍ മുമ്പും മയക്കുമരുന്നു ഗുളികകള്‍ വിദേശത്തേക്ക് അയച്ച ഈ സംഘത്തിലെ കരിയര്‍മാരെ ഗള്‍ഫില്‍ വച്ച് പോലീസ് പിടികൂടിയിരുന്നു. അവര്‍ അവിടെ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു. ഇത്തരത്തിലുള്ള ഗുളികകള്‍ തലച്ചോറിനെ ബാധിക്കുമെന്നതിനാല്‍ ഗള്‍ഫ് നാടുകളില്‍ ഇവ നിരോധിച്ചിട്ടുണ്ട്. വളരെ ഡോസ് കുറച്ച് വേദന സംഹാരിയായി ഉപയോഗിക്കുന്നതിനു വേണ്ടിയുള്ള അനുമതിയുടെ മറവിലാണ് ഇത്തരം സംഘങ്ങള്‍ വലിയ ഡോസില്‍ മയക്കു മരുന്ന് വിപണി ലക്ഷ്യമാക്കി 225 എംജി ഡോസില്‍ നിര്‍മിക്കുന്നത്. ഗുളികകളുടെ ഉപയോഗത്തിനായി കേരളത്തില്‍ പല പേരിലുള്ള പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതായും പോലീസ് കണ്ടെത്തി.
മലപ്പുറം ജില്ലയില്‍ വണ്ടൂര്‍, നിലമ്പൂര്‍, പൂങ്ങോട്ട്, കാളികാവ് എന്നിവിടങ്ങളിലെ കരിയര്‍മാര്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ പിടികിട്ടാനുള്ള മുഖ്യപ്രതിയുടെ വീടിനടുത്തുള്ള രഹസ്യ സങ്കേതത്തില്‍ ഒളിപ്പിച്ച മയക്കു മരുന്ന് ഗുളികകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. ഈ കേസിലെ മുഖ്യപ്രതികളെക്കുറിച്ച് നിരീക്ഷിച്ച് വരികയാണന്നും അവരുള്‍പ്പെട്ട മയക്കുമരുന്ന് വിപണന കേസകളെക്കുറിച്ചും അന്വേഷണം നടത്തുന്നതായും പോലീസ് അറിയിച്ചു. സി.പി മുരളി, പി.എന്‍ മോഹന കൃഷ്ണന്, എന്‍.ടി കൃഷ്ണകുമാര്‍, എം. മനോജ് കുമാര്‍, ദിനേശ് കിഴക്കേകര, പ്രദീപ്കുമാര്‍, അനീഷ്പൂളക്കല്, അജീഷ്, ജയമണി, ആമിന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടരന്വേഷണം നടത്തുന്നത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications