എംപിമാരാണെന്ന് പറഞ്ഞിട്ടും പോലീസ് കേട്ടില്ല, ജീപ്പില്‍ വലിച്ച് കയറ്റാന്‍ ശ്രമിച്ചെന്ന് ഉണ്ണിത്താന്
ദില്ലി: കെ റെയില്‍ പദ്ധതിക്കെതിരെയുള്ള പ്രതിഷേധത്തില്‍ കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ക്ക് നേരെയുള്ള പോലീസ് അതിക്രമത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്. പോലീസ് ചില എംപിമാരെ ബലംപ്രയോഗിച്ച് ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചെന്ന് ഉണ്ണിത്താന് പറഞ്ഞു. പാേലീസ് പ്രകോപനമുണ്ടാക്കാന്‍ മനപ്പൂര്‍വം ശ്രമിക്കുകയായിരുന്നു. പ്രതിഷേധിക്കാനുള്ള അവകാശം എംപിമാര്‍ക്കുണ്ട്. സ്പീക്കര്‍ക്ക് ഈ വിഷയത്തില്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ടെന്നും ഉണ്ണിത്താന് വ്യക്തമാക്കി. അക്ഷരാര്‍ത്ഥത്തില്‍ എംപിമാരെ തല്ലിച്ചതയ്ക്കുകയായിരുന്നു ദില്ലി പോലീസ്. വളഞ്ഞിട്ട് എംപിമാരെ മര്‍ദിക്കുകയായിരുന്നു പോലീസ്.

ഹൈബി ഈഡന്, ടിഎന്‍ പ്രതാപന്, രമ്യ ഹരിദാസ്, കെ മുരളീധരന്, ബെന്നി ബെഹനാന്, ഡീന്‍ കുര്യാക്കോസ്, എന്നീ എംപിമാരെയാണ് പോലീസ് കൈയ്യേറ്റം ചെയ്തത്. ഹൈബി ഈഡന്റെ മുഖത്ത് അടിയേറ്റു. ടിഎന്‍ പ്രതാപനെ പിടിച്ച് തള്ളി. ബെന്നി ബെഹനാനെ കോളറില്‍ പിടിച്ച് തള്ളി. രമ്യ ഹരിദാസിനെയും പുരുഷ പോലീസ് കൈയ്യേറ്റം ചെയ്തു. കെ മുരളീധരന് എംപിയെ പോലീസ് പിടിച്ച് തള്ളി. കേരളത്തിലെ എംപിമാര്‍ മാത്രം പ ങ്കെടുത്ത പ്രതിഷേധത്തിന് നേരെയാണ് ദില്ലി പോലീസ് അതിക്രമം ഉണ്ടായത്. കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികളാണെന്ന് ആവര്‍ത്തിച്ചിട്ടും ദില്ലി പോലീസ് മര്‍ദനം തുടര്‍ന്നുവെന്ന് എംപിമാര്‍ പറഞ്ഞു.
ധര്‍ണ അവസാനിപ്പിച്ച് മുദ്രാവാക്യം വിളിച്ച് ഗാന്ധി പ്രതിമയുടെ മുന്നിലേക്ക് പോകുമ്പോഴാണ് ബാരിക്കേഡ് വെച്ച് ഞങ്ങളെ തടഞ്ഞതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. എല്ലാ എംപിമാരും ഇപ്പോള്‍ മാധ്യമങ്ങളെ കാണുന്നത് വിജയ് ചൗക്കിലാണ്. പാര്‍ലമെന്റിലേക്ക് മാധ്യമങ്ങളെ കടത്താറില്ല. അതുകൊണ്ടാണ് വിജയ് ചൗക്കില്‍ സമരപരിപാടികള്‍ നടത്തിയത്. ബാരിക്കേഡ് വെച്ച് തടഞ്ഞപ്പോള്‍ തര്‍ക്കമുണ്ടായി. ബാരിക്കേഡ് നീക്കി മുന്നോട്ട് പോവാന്‍ നിന്ന എംപിമാരെ പോലീസ് ആക്രമിക്കുകയായിരുന്നു. ഞങ്ങള്‍ എംപിമാരാണെന്നും, പാര്‍ലമെന്റിലേക്ക് പോവാനാണ് വരുന്നതെന്ന് പോലീസിനോട് പറഞ്ഞെങ്കിലും അവര്‍ കേട്ടില്ലെന്നും ഉണ്ണിത്താന് പറയുന്നു.
പോലീസ് തുടര്‍ന്ന് ബലം പ്രയോഗിച്ച് പോലീസ് ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. രമ്യ ഹരിദാസ് വനിതാ അംഗമായിട്ട് പോലും അവരെ ആക്രമിക്കാന്‍ ശ്രമിച്ചു. നാടകീയമായ രംഗങ്ങളാണ് പാര്‍ലമെന്റിന് മുന്നില്‍ നടന്നത്. സഭയ്ക്കുള്ളില്‍ കയറി ഞങ്ങള്‍ സ്പീക്കര്‍ക്ക് രേഖാമൂലം പരാതി നല്കി. ചോദ്യോത്തര വേളയ്ക്ക് ശേഷം ഈ വിഷയം പരിഗണിക്കാമെന്നും സ്പീക്കര്‍ ഉറപ്പ് നല്കി. പ്രകോപനമുണ്ടാക്കാനാണ് പോലീസ് ഞങ്ങളെ തടഞ്ഞത്. കേരളത്തില്‍ സില്‍വര്‍ ലൈനെതിരെ നടക്കുന്ന ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ പോലീസ് എങ്ങനെയാണോ പെരുമാറുന്നത് അത് പോലെയാണ് പാര്‍ലമെന്റില്‍ എംപിമാര്‍ക്കെതിരെ പോലീസ് പെരുമാറുന്നതെന്നും രാജ്മോഹന്‍ ഉണ്ണിത്താന് വ്യക്തമാക്കി.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications