മകൻ നടത്തിയ കൂട്ടക്കൊലയിൽ നടുങ്ങി തലസ്ഥാനം !!!കേഡലിനായി വലവിരിച്ച് പോലീസ്,തമ്പാനൂരില്‍ നിന്ന് പോയത്
ഇയാള്‍ക്കായുള്ള ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.
തിരുവനന്തപുരം: അച്ഛനേയും അമ്മയേയും സഹോദരിയേയും ബന്ധുവിനേയും കൊന്ന യുവാവിന്റെ ക്രൂരതയില്‍ ഞെട്ടി നില്‍ക്കുകയാണ് തലസ്ഥാനം. കൊലപാതകത്തിന് ശേഷം നാടുവിട്ട കേഡല്‍ ജീന്‍സണ്‍ രാജയ്ക്ക് പോലീസ് വലവിരിച്ചിട്ടുണ്ട്. ഇയാള്‍ക്കായുള്ള ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.
ബസ് സ്റ്റാന്റുകളിലും റെയില്‍വേ സ്റ്റേഷനുകളിലും കേഡലിന്റെ ചിത്രമുള്ള നോട്ടീസ് പതിച്ചിട്ടുണ്ട്. ഇയാൾ വേഷം മാറി നടക്കാന്‍ സാധ്യത ഉണ്ട് എ്ന്നതിനാല്‍ മൊട്ടയടിച്ച നിലയിലുള്ളതും വിവിധ ആംഗിളുകളിലുള്ളതുമായി ഫോട്ടോ നോട്ടീസ് ഉണ്ട്.
കൊല്ലപ്പെട്ട ഡോ. ജീന്‍പത്മയുടേയും പ്രൊഫ. രാജ് തങ്കത്തിന്റേയും ഏക മകനാണ് കേഡല്‍. ഏതാനും ദിവസങ്ങളായി ഇയാളുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ട് തുടങ്ങിയിരുന്നതായി വീടിന് അടുത്ത് തന്നെ താമസിയ്ക്കുന്ന ബന്ധു ജോസ് പറയുന്നു.
കൊല നടന്ന വീട്ടില്‍ നിന്ന് പ്ലാസ്റ്റിക്, തുണി, തുരുമ്പ്, മഴു എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കേഡലിന്റേതിന് സമാനമായ ഡമ്മിയും ഇതിനൊടൊപ്പം ഉണ്ട്. വീട്ടിലുള്ള എല്ലാവരും തീ പിടുത്തത്തില്‍ മരിച്ചു എന്ന് വരുത്തി തീര്‍ത്ത ശേഷം നാടുവിടാനാണ് ഇയാള്‍ തീരുമാനിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
അച്ഛനേയും അമ്മയേയും സഹോദരിയേയും മൂന്ന് ദിവസം മുമ്പ് തന്നെ കേഡല്‍ കൊന്നിട്ടുണ്ടാകാം എന്ന് പോലീസ് പറയുന്നു. മൃതദേഹങ്ങളുടെ പഴക്കം ഇതാണ് സൂചിപ്പിയ്ക്കുന്നത്. അവസാനം ആണ് കാഴ്ചശക്തി ഇല്ലാത ബന്ധുവിനെ കൊന്നത്.
അച്ഛനും അമ്മയും കന്യാകുമാരിയില്‍ യാത്ര പോയിരിയ്ക്കുകയാണെന്നാണ് കേഡല്‍ വീടിന് അടുത്ത് താമസിച്ചിരുന്ന ബന്ധുക്കളോടും വീട്ടുജോലിക്കാരിയോടും പറഞ്ഞിരുന്നത്.
അടുത്തടുത്ത് വീടുകളുള്ള സ്ഥലമായിട്ട് പോലും ആക്രമണം നടക്കുമ്പോള്‍ ആരുടേയും കരച്ചില്‍ പുറത്ത് കേള്‍ക്കാതിരുന്നത് എന്ത് കൊണ്ടാണെന്ന സംശയവും ഉയരുന്നുണ്ട്. അതിനാല്‍ മരണവുമായി ബന്ധപ്പെട്ട എല്ലാ സാധ്യതകളും പോലീസ് പരിശോധിയ്ക്കുന്നുണ്ട്.
മൃതദേഹങ്ങള്‍ കത്തിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിന് ഇടേ കേഡലിന്റെ കാലിന് പൊള്ളലേറ്റതായി റിപ്പോര്‍്ട്ട് ഉണ്ട്. വീടിന് തീ പടര്‍ന്നതോടെ ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങി തമ്പാനൂര്‍ ബസ്റ്റാന്റില്‍ എത്തി ബസ്സില്‍ കയറി പോയതായാണ് പോലീസ് നിഗമനം.