ഇവിടം കൊണ്ട് ഒന്നും തീരുന്നില്ല..!! ദിലീപിനേയും നാദിര്‍ഷയേയും വീണ്ടും ചോദ്യം ചെയ്യും..!!
കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുത്താനുണ്ടെന്ന് പോലീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ ചോദ്യം ചെയ്യലിന് വിധേയനായ നടന് ദിലീപ് ആലുവ പോലീസ് ക്ലബ്ബില്‍ നിന്നും പുറത്തേക്ക് വന്നത് ആത്മവിശ്വാസത്തോടെയാണ്. തന്നെ ബ്ലാക്ക്മെയില്‍ ചെയ്തുവെന്ന പരാതിയിന്മേലാണ് പോലീസ് മൊഴിയെടുത്തത് എന്ന പല്ലവി ദിലീപ് ആവര്‍ത്തിച്ചു. പക്ഷേ നടന് പങ്കുവെച്ച ആത്മവിശ്വാസത്തെ സാധൂകരിക്കുന്ന തരത്തിലല്ല കാര്യങ്ങള്‍ എന്നാണറിയുന്നത്. ദിലീപിന് ക്ലീന്‍ ചിറ്റ് നല്‍കാനാവില്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് വ്യക്തമാക്കുകയും ചെയ്തു. ദിലീപിനേയും നാദിര്‍ഷയേയും വീണ്ടും ചോദ്യം ചെയ്യുമെന്നും എസ്പി പറയുന്നു.

മാരത്തൺ ചോദ്യം ചെയ്യൽ
പതിമൂന്ന് മണിക്കൂറോളം നീണ്ട മാരത്തണ്‍ ചോദ്യം ചെയ്യലില്‍ ദിലീപിന്റെ പരാതിയെ സംബന്ധിച്ച വിവരങ്ങള്‍ മാത്രമല്ല പോലീസ് ചോദിച്ചറിഞ്ഞത്.നടിയെ ആക്രമിച്ച കേസിന്റെ വിവിധ വശങ്ങളെ സംബന്ധിച്ച് ദിലീപില്‍ നിന്നും പോലീസ് വിശദാംശങ്ങള്‍ തേടിയെന്നാണ് അറിയുന്നത്.

മൊഴികളിലെ വൈരുദ്ധ്യം
ദിലീപിനേയും നാദിര്‍ഷയേയും മാനേജര്‍ അപ്പുണ്ണിയേയും വെവ്വേറെ മുറികളിലിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തുകയാണെങ്കില്‍ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്നും പോലീസ് ബുധനാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു.

വീണ്ടും ചോദ്യം ചെയ്യും
ദിലീപുമായി ബന്ധപ്പെട്ട അന്വേഷണം തീര്‍ന്നിട്ടില്ലെന്നും ദിലീപിനേയും നാദിര്‍ഷയേയും ഇനിയും ചോദ്യം ചെയ്യുമെന്നും ആലുവ റൂറല്‍ എസ് പി എവി ജോര്‍ജ് വ്യക്തമാക്കുന്നു. നടിക്ക് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ തന്നെയാണ് ചോദ്യം ചെയ്യുക.

ഗൂഢാലോചന പ്രധാനം
കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരുത്താനുണ്ടെന്നും എവി ജോര്‍ജ് പറഞ്ഞു. നടിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയാണ് പ്രധാനമായും അന്വേഷിക്കുന്നത്. അതേസമയം ദിലീപിന്റെ പരാതിയും അന്വേഷിക്കുന്നുണ്ട്.

ദിലീപിന്റെ പരാതി
കേസുമായി ബന്ധപ്പെട്ട എല്ലാ വശവും പരിശോധിക്കുമെന്നും എവി ജോര്‍ജ് വ്യക്തമാക്കി. ദിലീപിന്റെ പരാതിയില്‍ രണ്ട് മാസമായി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എസ്പി വ്യക്തമായി മറുപടി നല്‍കിയില്ല.

മൊഴികൾ പരിശോധിക്കുന്നു
ദിലീപും നാദിര്‍ഷയും നല്കിയ മൊഴികള്‍ പോലീസ് പരിശോധിച്ച് വരികയാണ്. അതിന് ശേഷമായിരിക്കും സംശയമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടി ഇരുവരേയും അന്വേഷണ സംഘം ഒരുവട്ടം കൂടി ചോദ്യം ചെയ്യലിന് വിധേയമാക്കുക.

നടിയെ വിളിച്ചു
നടി ആക്രമിക്കപ്പെട്ട വിവരം താനറിഞ്ഞത് സിനിമാ രംഗത്ത് തന്നെയുള്ള ഒരു സുഹൃത്ത് ഫോണില്‍ വിളിച്ചപ്പോഴാണ് എന്നാണ് ദിലീപ് പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. വിവരം അറിഞ്ഞ ശേഷം ഒരുതവണ നടിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

അഭിപ്രായ വ്യത്യാസമുണ്ട്
നടിയുമായി ചില വ്യക്തിപരമായ കാര്യങ്ങളില്‍ തനിക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ദിലീപ് പൊലീസിനോട് പറഞ്ഞതായാണ് മനോരമ വാര്‍ത്തയില്‍ പറയുന്നത്. തന്റെ സിനിമകളില്‍ നിന്നും നടിയെ ഒഴിവാക്കാനുള്ള കാരണവും ദിലീപ് വിശദീകരിച്ചു.

അവസരം കളഞ്ഞിട്ടില്ല
നടിക്ക് പറ്റിയ കഥാപാത്രങ്ങള്‍ ഇല്ലാത്തതിനാലാണ് നടിയെ തന്റെ സിനിമകളില്‍ നിന്നും ഒഴിവാക്കിയതെന്നാണ് ദിലീപ് നല്കിയ വിശദീകരണമത്രേ. നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ദിലീപ് മൊഴി നല്കി.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications