തടവ്, പിഴ; തോമസ് ചാണ്ടിയുടെ കാര്യം പോലീസ് തീരുമാനിക്കും: പിണറായിയും കുടുങ്ങും?
തടവ്, പിഴ; തോമസ് ചാണ്ടിയുടെ കാര്യം പോലീസ് തീരുമാനിക്കും: പിണറായിയും കുടുങ്ങും?
ആലപ്പുഴ: മാര്‍ത്താണ്ഡം കായലില്‍ തോമസ് ചാണ്ടി നടത്തിയ ഭൂമി കൈയ്യേറ്റം മൂന്നു വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം. 50,000 രൂപ പിഴയും ലഭിക്കും. മാര്‍ത്താണ്ഡം കായല്‍ കൈയ്യേറിയ സംഭവം ഏറെ വിവാദമായിരുന്നു. സര്‍ക്കാര്‍ ഭൂമി കൈയ്യേറി നികത്തിയെന്ന കണ്ടെത്തലും മന്ത്രിയുടെ തന്നെ തുറന്ന് പറച്ചിലിന്റെയും അടിസ്ഥാനത്തില്‍ ഇനി പോലീസിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാം.
ഭൂസംരക്ഷണ നിയമത്തിലെ 2009ലെ ഭേദഗതി അനുസരിച്ചാണ് സര്‍ക്കാര്‍ ഭൂമി കൈയ്യേറുന്നതോ കൈവശം വയ്ക്കുന്നതോ ഉപയോഗിക്കുന്നതോ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാവുന്ന കുറ്റമായി മാറിയത്. ഇക്കാര്യം വ്യക്തമായിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് കേസെടുക്കാതിരുന്നതിനെ കുറിച്ച് ആഭ്യന്തര വകുപ്പ് മറുപടി നല്‍കേണ്ടി വരും. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജാമ്യാമില്ലാത്ത കുറ്റം
മാര്‍ത്താണ്ഡം കായല്‍ കൈയ്യേറിയ സംഭവത്തില്‍ തോമസ് ചാണ്ടിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാമെന്നാണ്. ഭൂസംരക്ഷണ നിയമത്തില്‍ 2009ലെ ഭേദഗതി അനുസരിച്ചാണ് സര്‍ക്കാര്‍ ഭൂമി കൈയ്യേറുന്നതോ കൈവശം വയ്ക്കുന്നതോ ഉപയോഗിക്കുന്നതോ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാവുന്ന കുറ്റമായി മാറിയത്.

തടവും പിഴയും
ഭൂസംരക്ഷണ നിയമത്തിലെ 2009 ഭേദഗതി അനുസരിച്ച്് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്താല്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കും. 50,000 രൂപ പിഴയും ഇതോടൊപ്പം ഉണ്ട്.

സുപ്രീംകോടതി വിധി ന്യായം
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ട തരത്തിലുള്ള കുറ്റ കൃത്യങ്ങളെ കുറിച്ച് അറിവ് ലഭിച്ചാല്‍ എഫ്ഐആറ് ഇട്ട് അന്വേഷിക്കണണെന്നാണ് ലളിതകുമാരി കേസിലെ സുപ്രീംകോടതി വിധി ന്യായം.

ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസ്്
മാര്‍ത്താണ്ഡം കായലിലെ കൈയ്യേറി നികത്തിയ ഭൂമി വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ ഡയറക്ടറെന്ന നിലയില്‍ തോമസ് ചാണ്ടിയുടെ പേരിലാണ്. സര്ക്കാതര് ഭൂമി കൈയ്യേറിയെന്ന് കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കാത്ത ജില്ലാ കളക്ടറും ആര്‍ടിഒയും അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നാണ് നിയമം.

റിപ്പോര്‍ട്ട് ചെയ്തിരുന്നു
2011ലും 2017ലും മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി നികത്തിയെന്ന് വില്ലേജ് ഓഫീസറും തഹസീല്‍ദാറും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൂടാതെ പുളിങ്കുന്ന് പോലീസ് സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു.

മന്ത്രിയുടെ തുറന്ന് പറച്ചില്
സര്‍ക്കാര്‍ ഭൂമി നികത്തിയെന്ന് മന്ത്രി തന്നെ തുറന്ന് പറഞ്ഞതോടെ കൈയ്യേറി നികത്തിയെന്ന കാര്യം മന്ത്രി തോമസ് ചാണ്ടിക്ക് അറിയില്ലായിരുന്നുവെന്ന് ഇനി പറയാനുമാവില്ല

ഉത്തരം നല്‍കേണ്ടത് ആഭ്യന്തര വകുപ്പ്
ഇത്രയുമായിട്ടും എന്തു കൊണ്ടാണ് ഇക്കാര്യത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതെന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പാണ്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടം
2009 വരെ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വയ്ക്കുന്നതും കൈയ്യേറുന്നതും 500 രൂപ പിഴയടച്ച് തീര്‍ക്കാവുന്ന നിസാര കുറ്റമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മൂന്നു വര്‍ഷം തടവം പിഴയും ലഭിക്കും ഈ ഭേദഗതി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടമായിരുന്നു. എന്നാല്‍ ആ നിയമം തെറ്റിച്ചിരിക്കുന്നതും ഇടത് മന്ത്രിസഭയിലെ മന്ത്രി തന്നെയാണ്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications