കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശില്‍പയ്ക്ക് വിനയായത് സൗഹൃങ്ങള്‍? രണ്ട് പെണ്‍കുട്ടികളെ പൊലീസ് ചോദ്യം ചെയ്തു

Google Oneindia Malayalam News

തിരുവനന്തപുരം: സീരിയല്‍ നടി ശില്‍പ (19)യുടെ മുങ്ങി മരണവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നത് സുഹൃത്തുക്കളെ കേന്ദ്രീകരിച്ച്. ശില്‍പയുടെ രണ്ട് കൂട്ടുകാരികളേയും ഒരു സുഹൃത്തിനേയും പൊലീസ് ചോദ്യം ചെയ്തു. എന്നാല്‍ ചോദ്യം ചെയ്യലിന് തയ്യാറാകതെ ഒരു സുഹൃത്ത് മുങ്ങി.

വെള്ളിയാഴ്ച പാപ്പനംകോട് നടന്ന ഒരു പരിപാടിയില്‍ ശില്‍പ പങ്കെടുത്തിരുന്നു. അന്ന് ഉച്ചയ്ക്ക് കാട്ടാക്കട സ്വദേശിനിയായ പെണ്‍കുട്ടിയാണ് ശില്‍പയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ട് പോയത്. ചടങ്ങുകളില്‍ ആതിഥേയരാകുന്ന ജോലിയ്ക്ക് മുന്‍പും ശില്‍പയും കൂട്ടുകാരിയും പോകാറുണ്ടായിരുന്നു. ശില്‍പയുടെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ കൊലപാതകത്തിന്റെ സാധ്യതയും തള്ളിക്കളയുന്നില്ല...

മുങ്ങിമരണം

മുങ്ങിമരണം

ശില്‍പയുടേത് മുങ്ങിമരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റി്‌പ്പോര്‍ട്ട്

സുഹൃത്തുക്കള്‍

സുഹൃത്തുക്കള്‍

നടിയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

ചോദ്യം ചെയ്യല്‍

ചോദ്യം ചെയ്യല്‍

ശില്‍പയുടെ രണ്ട് കൂട്ടുകാരികളേയും ഒരു പുരുഷ സുഹൃത്തിനേയും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് തയ്യാറാകാതെ മറ്റൊരു സുഹൃത്ത് മുങ്ങി

കൂട്ടുകാരി

കൂട്ടുകാരി

പാപ്പനംകോട് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ സുഹൃത്ത് കൂട്ടിക്കൊണ്ട് പോയതാണ് ശില്‍പയെ

അസ്വഭാവികത ഇല്ല

അസ്വഭാവികത ഇല്ല

വെള്ളിയാഴ്ച കൂട്ടുകാരിയ്‌ക്കൊപ്പം പോകുമ്പോള്‍ ശില്‍പയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത ഇല്ലായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു

ഞായറാഴ്ച

ഞായറാഴ്ച

ഞായറാഴ്ച ഒരു ഗാനമേളയില്‍ പങ്കെടുക്കുന്നതിന് വേണ്ടി വസ്ത്രങ്ങളും മറ്റും ഒരുക്കി വച്ച് ശേഷമാണ് ശില്‍പ പോയത്

നേമം സ്വദേശി

നേമം സ്വദേശി

നേമം കാരയ്ക്കാമണ്ഡപം നെടുവത്ത് ശിവക്ഷേത്രത്തിന് സമീപം താമസിയ്ക്കുന്ന ഷാജി-സുമ ദമ്പതികളുടെ കളാണ് ശില്‍പ

ബാലചന്ദ്രമേനോന്റെ സിനിമ

ബാലചന്ദ്രമേനോന്റെ സിനിമ

ബാലചന്ദ്രമേനോന്റെ സിനിമയിലാണ് ശില്‍പ അവസാനമായി അഭിനയിച്ചത്്

English summary
Police on Tuesday questioned two friends of the actress Shilpa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X