ചേവായൂർ പള്ളി വികാരിക്കെതിരെ ബലാത്സംഗ കേസ്; പരാതിയുമായി വീട്ടമ്മ, പോലീസ് കേസ് രജിസ്റ്റർ ചെയ്തു!
കോഴിക്കോട്: ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ വൈദികനെതിരെ ബലാത്സംഗ കേസെടുത്തു. ചേവായൂർ പള്ളി വികാരി ഫാ. മനോജിനെതിരെയാണ് പരാതി. ഫാ.മനോജ് കോഴിക്കോട് ചേവായൂര്‍ പള്ളി വികാരിയായിരിക്കെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. 2017 ജൂണ്‍ 15-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
ചേവായൂര്‍ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. ചേവായൂര്‍ സ്റ്റേഷന് പരിധിയില്‍ വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു വീട്ടമ്മ.വീട്ടില്‍ ഒറ്റയ്ക്കുള്ളപ്പോള്‍ എത്തിയ പള്ളിവികാരി ലൈംഗികമായി പീഡിപ്പിക്കുകയയാിരുന്നെന്നാണ് വീട്ടമ്മ ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വൈദികനെതിരെ കേസെടുത്തത്.
പരാതി നൽകാൻ എന്തുകൊണ്ട് വൈകി എന്ന ചോദ്യത്തിന്, പള്ളി വികാരി തന്നെയും കുടുംബത്തെയും നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നല്കാന് വൈകിയതെന്ന് അവര്‍ മൊഴി നല്കി. ബിഷപ്പിനോട് പരാതിപ്പെട്ടിട്ടും ഫലമില്ലാതായതോടെയാണ് ബുധനാഴ്ച പോലീസില്‍ പരാതി നല്‍കിയതെന്നും പരാതിക്കാരി പോലീസിനു നൽകിയ മൊഴിയിൽസ വ്യക്തമാക്കുന്നു.