Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജീവിനോട് പൊലീസ് കാട്ടിയത് കണ്ണില്ലാത്ത ക്രൂരത; 'ആ ഉദ്യോഗസ്ഥ നൊക്കെ ഇപ്പോഴും സർവ്വീസിലുണ്ടോ?'

കൊച്ചി: പരാതിയുമായി എത്തിയ യുവാവിനോട് ക്രൂരത കാട്ടിയ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. നല്‍കിയ പരാതിയുടെ രസീത് ചോദിച്ചത് പരാതിക്കാരനെ സ്റ്റേഷന്റെ കൈവരിയിൽ കൈവിലങ്ങിട്ടു പൂട്ടിയതും ഒന്നിലേറെ കേസുകളില്‍ പ്രതി ചേര്‍ത്തതും പൊലീസിന്റെ ക്രൂരതയാണെന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചത്. തെന്മല പൊലീസിനെതിരായി ഉറുകുന്ന് സ്വദേശി കെ. രാജീവ് നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.

സംഭവം ഞെട്ടലുണ്ടാക്കിയെന്നും ചിന്തിക്കാവുന്നതിനും അപ്പുറമാണിതെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. മറ്റൊരാള്‍ അസഭ്യം പറഞ്ഞതിന് പരാതി നല്‍കാന്‍ എത്തിയപ്പോഴായിരുന്നു രാജിവിനെതിരായ പൊലീസ് ക്രൂരത. തന്നെ ചൂരൽ കൊണ്ട് അടിച്ചെന്നും പരാതിയുടെ രസീത് ചോദിച്ചതിനു കള്ളക്കേസ് എടുത്തുവെന്നും ആരോപിച്ച പരാതിക്കാരന്‍ പൊലീസില്‍ നിന്നും നേരിടേണ്ടി വന്ന മാനസിക, ശാരീരിക പീഡനങ്ങൾക്കു നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

ദിനു വെയില്‍

രാജീവന് പൊലീസില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരത വിവരിച്ച് ദിനു വെയില്‍ പങ്കുവെച്ച കുറിപ്പും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പണ്ടായിരുന്നെങ്കിൽ നിങ്ങളെന്താണ് പട്ടിയോടെന്നപോലെ മനുഷ്യനോട് പെരുമാറുന്നത് എന്ന് ചോദിക്കാമായിരുന്നു, ഇന്ന് പട്ടികൾക്കു പോലും അവകാശങ്ങളുള്ള ഈ കാലത്ത് എങ്ങനെയാണ് ഒരു പാവം മനുഷ്യനോട്പോലീസിന് ഇത്രയും ക്രൂരത ചെയ്യാൻ സാധിച്ചതെന്നാണ് ദിനു തന്റെ കുറിപ്പിലൂടെ ചോദിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ.

"പണ്ടായിരുന്നെങ്കിൽ നിങ്ങളെന്താണ് പട്ടിയോടെന്നപോലെ മനുഷ്യനോട് പെരുമാറുന്നത് എന്ന് ചോദിക്കാമായിരുന്നു, ഇന്ന് പട്ടികൾക്കു പോലും അവകാശങ്ങളുള്ള ഈ കാലത്ത് എങ്ങനെയാണ് ഒരു പാവം മനുഷ്യനോട് പോലീസിന് ഇത്രയും ക്രൂരത ചെയ്യാൻ സാധിച്ചത്? ഈ പോലീസ് ഉദ്യോഗസ്ഥ നൊക്കെ ഇപ്പോഴും സർവ്വീസിലുണ്ടോ" . രാജീവേട്ടനെതിരെ തെൻമല പോലീസ് നടത്തിയ അതിക്രമത്തിനെതിരെയുള്ള ഹർജ്ജി കേൾക്കവേ ബഹുമാനപ്പെട്ട ഹൈക്കോടതി ജഡ്ജായ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രാജീവിന്റെ അവസ്ഥ വായിച്ച് വേദന തോന്നുന്നുവെന്നാണ്, Horrendously shocking എന്നാണ് പറഞ്ഞത്. ദി ക്യൂവിൽ ശ്രിൻഷ എഴുതിയ റിപ്പോർട്ടിലൂടെയാണ് രാജീവ് എന്ന ദലിത് യുവാവ് അനുഭവിക്കുന്ന പോലീസ് അതിക്രമത്തെ കുറിച്ച് ദിശയറിഞ്ഞത്. അഡ്വ പി കെ ശാന്തമ്മ മാഡം മുഖാന്തരം ദിശയുടെ ലീഗൽ സെൽ നിയമ സഹായം നൽകി ഹൈക്കോടതിയിൽ ഹർജ്ജി ഫയൽ ചെയ്തു.

മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

 ദലിത് യുവാവായ രാജീവ്

തെൻമല സ്വദേശിയായ ദലിത് യുവാവായ രാജീവ് ഡ്രൈവർ ജോലിയ്ക്ക് പോയാണ് കുടുംബം പോറ്റുന്നത്. പഞ്ചായത്തിലെ ലൈഫ് മിഷൻ പദ്ധതിയുമായ് ബന്ധപ്പെട്ട അഴിമതിക്കെതിരെ പരാതികൾ നൽകിയതിനെ തുടർന്ന് രാജീവിനെതിരെ നിരന്തരം പലരിൽ നിന്നും എതിർപ്പുകൾ ഉയർന്നിരുന്നു. തുടർന്ന് ബന്ധുവായ ഒരാൾ 3.02.2021 ന് ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്തതിനെതിരെ അന്ന് രാത്രി 8.30 യോടെ പരാതി നൽകാനായാണ് രാജീവ് തെൻമല പോലീസ് സ്റ്റേഷനിലെത്തുന്നത്. സ്റ്റേഷൻ ഹൗസ് ഓഫീസറായ വിശ്വംഭരൻ പരാതി വായിച്ച് എതിർ കക്ഷിയെ വിളിച്ച് പിറ്റേ ദിവസം സ്റ്റേഷനിൽ ഹാജറാവാൻ പറഞ്ഞു. ശേഷം നീയെന്തെങ്കിലും പ്രശ്നമുണ്ടാക്കികാണുമെന്ന് പറഞ്ഞപ്പോൾ രാജീവ് താൻ അഴിമതിക്കെതിരെ പ്രതികരിച്ചതടക്കമുള്ള കാര്യങ്ങൾ വിശദീകരിച്ചു. ഇതു കേട്ട എസ്എച് ഒ ലാത്തി വെച്ച് ചന്തിയ്ക്കും കാലിനുമടിച്ച് പോടാ, പോയിട്ട് നാളെ വായെന്ന് പറഞ്ഞു.

മൊബൈലിൽ ക്യാമറ ഓണാക്കി

ഗെയ്റ്റിനരികിലെത്തിയപ്പോർ റസീപ്റ്റ് വാങ്ങിയില്ലലോയെന്നോർത്ത് പേടിയോടെ തന്നെ, ആക്രമിക്കപ്പെടുമോയെന്ന ഭയത്താൽ മൊബൈലിൽ ക്യാമറ ഓണാക്കി തിരിച്ചു ചെന്ന് റെസീപ്റ്റ് ചോദിച്ചപ്പോൾ രാജീവിന്റെ ചെവിക്കിട്ട് വിശ്വംഭരൻ അടിക്കുകയും മൊബൈൽ ഫോൺ തട്ടി പറിച്ചെടുക്കുകയും ചെയ്തു. ശേഷം രാജീവിനെ പിടിച്ച് അകത്തിടാൻ പറഞ്ഞ് പുറത്തേയ്ക്ക് പോയി. പേടിച്ച രാജീവ് പുറത്തിറങ്ങി നിന്നപ്പോൾ പോലീസ് വലിച്ചു കൊണ്ട് പോവുകയും തുടർന്ന് വിലങ്ങുപയോഗിച്ച് പോലീസ് സ്റ്റേഷനിലെ ഹാന്റ് റെയിലിൽ കെട്ടിയിടുകയും ചെയ്തു. വീട്ടിൽ നിന്ന് ഭാര്യയും കുഞ്ഞുങ്ങളും വിളിച്ചിട്ടും ഫോൺ എടുക്കുവാൻ പോലീസ് തയ്യാറായില്ല. ഒടുക്കം സി ഐ ശാലു വന്നതിന് ശേഷമാണ് അമ്മയേയും സഹോദരനും വിളിച്ചു വരുത്തി രാത്രി 11.30 യോടെ രാജീവിനെ തിരിച്ചുവിട്ടത് .

പോലീസ് ജീപ്പിൽ

വീട്ടിലെത്തിയ ശേഷം പൊട്ടികരഞ്ഞ് കാര്യങ്ങൾ പറഞ്ഞപ്പോൾ അത് കേട്ടു നിന്ന പത്താം ക്ലാസുകാരനായ രാജീവിന്റെ മകൻ അച്ഛനെ പോലീസുകാർ തല്ലി എന്ന് പറഞ്ഞു കൊണ്ട് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്യുകയും ഡിവൈഎസ്പിയ്ക്ക് അയക്കുകയും ചെയ്തു.
പിറ്റേ ദിവസം 4 .02.2021 ന് താലൂക്ക് ആശുപത്രിയിൽ ഡോക്റ്ററെ കാണിക്കുവാനായി ഒപി ടിക്കറ്റ് എടുക്കുമ്പോഴാണ് പോലീസ് ജീപ്പിൽ എസ് ഐ ശാലുവും പോലീസ് ഉദ്യോഗസ്ഥരും പാഞ്ഞു വരുന്നതും ഒരു കുറ്റവാളിയെ എന്ന പോലെ രാജീവിനെ പിടിച്ച് പോലീസ് ജീപ്പിലേയ്ക്ക് കയറ്റുന്നതും. പോലീസ് ജീപിൽ വെച്ച് "നീയൊക്കെ പട്ടിയുടെ ജാതിയാടാ, നിന്റെ #@@@@# എന്ന് തുടങ്ങി അമ്മയേയും ഭാര്യയേയും ചേർത്ത് വരെ പോലീസ് അസഭ്യം പറഞ്ഞു.

മറ്റൊരു വാഹനത്തിൽ

പോകുന്ന വഴിയിൽ രാജീവിന്റെ ഫോൺ പിടിച്ചു വാങ്ങി എസ് ഐയ്ക്ക് സി ഐ തന്നെ ഭീക്ഷണി മെസ്സേജുകളയക്കുകയും ലൈംഗിക വീഡിയോകൾ ട്രാൻസ്ഫർ ചെയ്ത് പലർക്കും അയക്കുകയും ചെയ്തു. പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുന്നതിന് പകരം കുളത്തൂപ്പുഴ ഭാഗത്തേയ്ക്കാണ് രാജീവിനെ കൊണ്ടുപോയത്. ശേഷം മറ്റൊരു വാഹനത്തിൽ എസ്എച്ച് ഒ വിശ്വംഭരൻ എത്തുകയും ആ വണ്ടിയിലേയ്ക്ക് രാജീവിനെ കയറ്റി കൊന്നു കളയുമെന്ന് ഭീക്ഷണിപ്പെടുത്തി . തുടർന്ന് രാജീവിനെ ആരും തിരിച്ചറിയാതിരിക്കാൻ തലയിൽ ഹെൽമറ്റിടീപ്പിച്ച് ഒരു സ്വകാര്യ മൊബൈൽ ഷോപ്പിൽ കൊണ്ടുപോയ് മൊബൈലിലെ ഡാറ്റകൾ മുഴുവൻ മായിച്ചു കളഞ്ഞു. തന്റെ കുഞ്ഞുങ്ങളുടെ ഓൺലൈൻ പഠനത്തിന്റെ എല്ലാ നോട്ടുകളും മറ്റും ഫോണിലാണെന്നും അത് മായിക്കരുതെന്ന് അത്ര അപേക്ഷിച്ചിട്ടും പോലീസ് ചെവി കൊണ്ടില്ല .

രാജീവിന്റെ സേവനം

ഞങ്ങൾക്കെതിരെ പരാതിയും കൊണ്ടുപോയ് നിന്റെ മക്കളൊന്നും ഇനി പഠിക്കണ്ടാ എന്നാണ് മനുഷ്യത്വം തൊട്ട് തീണ്ടാത്ത ആ ഉദ്യോഗസ്ഥർ പറഞ്ഞത്. വീണ്ടും പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയ് സ്റ്റേഷനു മുന്നിലുള്ള ഹാന്റ് റെയിലിൽ വിലങ്ങുവെച്ച് പൂട്ടിയിടുന്നു. രാവിലെ 10.30 യോടെ രാജീവ് ആർക്കെതിരെയാണോ പരാതി നൽകിയത് ആ എതിർ കക്ഷിയെ വിളിച്ചു വരുത്തി രാജീവിനെതിരെ മൊഴിയെടുത്ത് IPC 294 b, 120(o) of KP act പ്രകാരം വ്യാജ കേസ് രജിസ്റ്റർ ചെയ്തു.തുടർന്ന് സ്റ്റേഷൻ ആക്രമിച്ചുവെന്ന് പറഞ്ഞു കൊണ്ട് KP act 117 ആം വകുപ്പിൽ FIR രജിസ്റ്റർ ചെയ്ത് രണ്ടാമത്തെ കള്ള കേസെടുത്തു. സ്റ്റേഷന്റെ പുറകു ഭാഗത്ത് കൊണ്ടുപോയ് അടിവസ്ത്രത്തിൽ നിർത്തുന്നതു കണ്ട് എന്റെ കുഞ്ഞിനെ നിങ്ങളെന്താ ചെയ്യുന്നേയെന്ന് അമ്മ ഓടിച്ചെന്ന് ചോദിച്ചപ്പോഴാണ് വസ്ത്രം ഇടാൻ അനുവദിച്ചത്.

മൂന്നു മാസത്തോളമായ് രാജീവിന് ജോലിയ്ക്ക് പോകാൻ പോലും പറ്റുന്നില്ല . രാജീവിന്റെ സേവനം ആവശ്യപ്പെട്ടാൽ പോലീസ് കള്ളകേസിൽ കുടുക്കുമോയെന്ന പേടിയിലാണ് ആരും വിളിക്കാത്തത്. കുഞ്ഞുങ്ങളുടെ ഓൺലൈൻ പഠനം മുടങ്ങിയെങ്കിലും പത്താം ക്ലാസിൽ പഠിച്ച മകൻ രാഹുൽ 91 ശതമാനത്തോടെ ഉന്നത വിജയം നേടി. അച്ഛന്റെ തൊഴിൽ മുടങ്ങിയതിനാൽ, അവന്റെ സ്ക്കൂൾ ഫീസടയ്ക്കാൻ ദിശയ്ക്ക് ഒപ്പം നിൽക്കാൻ സാധിച്ചു
രാജീവ് താനനുഭവിച്ച മുറിവിൽ മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയെ തുടർന്ന് സ്പെഷൽ ബ്രാഞ്ച് Dysp, Kollam Rural Kottaraka അന്വേക്ഷണം നടത്തി സംഭവിച്ച അതിക്രമങ്ങളെല്ലാം മായ്ച്ച് 08.03.2021ന് റിപ്പോർട്ട് നൽകി. എന്നാൽ ഡിജിപിയ്ക്കും ആഭ്യന്തര വകുപ്പിനും നൽകിയ പരാതിക്കുമേൽ ഡി വൈ എസ് പി,Crime Records Bureau ആയിരുന്നു അന്വേക്ഷണ ചുമതല.

 ഹൈക്കോടതി പരിഗണിയ്ക്കും.

സത്യസന്ധനായ ആ ഉദ്യോഗസ്ഥൻ നടന്ന അതിക്രമങ്ങൾ ഒരോന്നും അടിവരയിട്ട് 25.05.2021 ന് അന്വേക്ഷണ റിപ്പോർട്ട് എസ്പിയ്ക്ക് തുടർ നടപടികൾക്കായ് കൈമാറുന്നു. എന്നാൽ നാളിതുവരെയായും യാതൊരു നടപടിയും കുറ്റം ചെയ്ത പോലീസുദ്യോഗസ്ഥർക്കെതിരെ ഉണ്ടായിട്ടില്ല. മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി കമ്മീഷനുമെല്ലാം മുൻപിൽ ഡിവൈഎസ്പിയുടെ അന്വേക്ഷണം റിപ്പോർട്ട് പൂഴ്ത്തി വെച്ചാണ് സ്റ്റേറ്റ്മെന്റ് നൽകിയിരുന്നത്.
ഇന്നലെ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഹർജ്ജി കേൾക്കവേ അതി രൂക്ഷമായാണ് പ്രസ്തുത ഉദ്യോഗസ്ഥരുടെ ചെയ്തികളെ വിമർശിച്ചിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവിയോട് പോലീസുകാർക്കെതിരായ റിപ്പോർട്ടിൽ മേൽ എന്ത് നടപടിയാണ് എടുത്തതെന്നും എന്തുകൊണ്ടാണ് കുറ്റം ചെയ്ത പോലീസുദ്യോഗസ്ഥർ ഇപ്പോഴും സർവ്വീസിൽ തുടരുന്നതെന്ന് വിശദമാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട് . 22.10.2021 ന് ഹർജ്ജി വീണ്ടും ഹൈക്കോടതി പരിഗണിയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+