ആരും പരാതിയും മൊഴിയും നല്‍കുന്നില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കേസുകള്‍ അവസാനിപ്പിക്കാന്‍ പൊലീസ്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എടുത്ത കേസുകള്‍ അവസാനിപ്പിക്കുന്നു. ആരും മൊഴി നല്കാന് മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് തീരുമാനം. ഹേമ കമ്മറ്റിക്ക് മുമ്പില്‍ മൊഴി നല്കിയവര് അന്വേഷണ സംഘത്തിന് പരാതി നല്‍കാനോ മൊഴി നല്‍കാനോ തയ്യാറായിട്ടില്ല എന്നതിനാല്‍ തന്നെ കേസുമായി മുന്നോട്ട് പോകാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് പൊലീസ്.
കോടതി മുഖേന നോട്ടീസ് അയച്ചിട്ട് പോലും പരാതിക്കാരില്‍ ആരും മറുപടി നല്‍കിയിട്ടില്ല. പരാതിയില്ലാതെ കേസുമായി മുന്നോട്ട് പോകാന്‍ കഴിയില്ല എന്നാണ് പൊലീസ് പറയുന്നത്. ഇതോടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എടുത്ത 35 കേസുകള്‍ എഴുതി തള്ളേണ്ടി വരും. അതേസമയം പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ തുടരുന്നതില്‍ തടസമില്ല.

കോടതി ഇടപെടലിനെ തുടര്‍ന്നാണ് പൊലീസ് മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. ഈ പരാതികള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തേയും രൂപീകരിച്ചിരുന്നു. ലൈംഗിക അതിക്രമത്തെക്കുറിച്ചും തൊഴില്‍ ചൂഷണത്തെക്കുറിച്ചും വേതന പ്രശ്നത്തെക്കുറിച്ചും ഉള്‍പ്പെടെ ഹേമ കമ്മിറ്റിക്ക് മുന്‍പാകെ നിരവധി പേര് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പലര്‍ക്കും ഇതില്‍ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ല എന്നാണ് അറിയിച്ചത്.
അവസാനം കൊടുക്കുന്ന നോട്ടീസിനും മറുപടി നല്കിയില്ലങ്കില് അന്വേഷണം അവസാനിപ്പിക്കുന്നതായി ഈ മാസം അവസാനം കോടതിയില്‍ അറിയിക്കാനാണ് പൊലീസിന്റെ നീക്കം. ആറ് വര്‍ഷം മുന്‍പ് പഠനാവശ്യത്തിനും സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്താനുമാണ് കമ്മിറ്റിയ്ക്ക് മുന്പില് മൊഴി നല്‍കിയത് എന്നും അതിനെ കേസിലേക്കും മറ്റ് നിയമപ്രശ്നങ്ങളിലേക്കും വലിച്ചിഴയ്ക്കാന്‍ താത്പര്യപ്പെടുന്നില്ല എന്നുമാണ് ചിലര്‍ പറയുന്നത്.
കേസുകള്‍ അവസാനിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പൊലീസ് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും എന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ നടന്മാരായ മുകേഷ്, സിദ്ദിഖ്, സംവിധായകന് രഞ്ജിത്ത് എന്നിവര്‍ക്കെതിരായ കേസുകളില്‍ കൃത്യമായി പരാതി ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഈ കേസുകളുമായി മുന്നോട്ടുപോകും എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. അത്തരത്തിലുള്ള ഒമ്പത് കേസുകളില്‍ കുറ്റപത്രം നല്‍കിയിട്ടുണ്ട്.
അവശേഷിക്കുന്നവയിലും ഈ മാസം തന്നെ കുറ്റപത്രം നല്‍കും എന്നാണ് വിവരം. നടിയെ ആക്രമിച്ച കേസിന് പിന്നാലെ ഡബ്ല്യുസിസി ആവശ്യപ്പെട്ടത് അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ മലയാള സിനിമയിലെ പ്രശ്നങ്ങള്‍ പഠിക്കാനായി ഹേമ കമ്മിറ്റി രൂപീകരിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതിന് പിന്നാലെ സിനിമാ ലോകത്ത് കേസുകളുടെ പ്രളയമായിരുന്നു.
നേരിട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിലും ആയിരുന്നു പൊലീസ് കേസെടുത്തിരുന്നത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications