Get Updates
Get notified of breaking news, exclusive insights, and must-see stories!

‌പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: സിബിഐ അന്വേഷണത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാവും; പിണറായി

പത്തനംതിട്ട: പത്തനംതിട്ടയിലെ പോപ്പുലര്‍ ഫിനാന്‍സിന്റെ സാമ്പത്തിക നിക്ഷേപ തട്ടിപ്പിന് വിധേയരായവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസില്‍ സിബിഐ നടത്തുന്ന അന്വേഷണത്തിന് സര്‍ക്കാറിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു. പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ എല്ലാ ശാഖകളും അടച്ചുപൂട്ടി സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടി എല്ലാ ക്രയവിക്രയങ്ങളും മരവിപ്പിച്ച് റിപ്പോര്‍ട്ട് സിബിഐയ്ക്ക് കൈമാറിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

പോപ്പുലര്‍ ഫിനാന്‍സ് കമ്പനി സംസ്ഥാനത്ത് നിരവധി പേരില്‍ നിന്നായി 532 കോടിയില്‍പരം രൂപയുടെ സാമ്പത്തിക നിക്ഷേപ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട കേസുകള്‍ വിവിധ സ്റ്റേഷനുകളില്‍ അന്വേഷണത്തിലിരിക്കെ കേസുകളുടെ അന്വേഷണം സി ബി ഐ യ്ക്ക് കൈമാറുന്നതിന് 23.11. 2020ല്‍ ബഹു. കേരള ഹൈക്കോടതി ഉത്തരവിടുകയുണ്ടായി. പ്രസ്തുത കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവി പുറപ്പെടുവിച്ച 12.12. 2020 ലെ ഉത്തരവിനെ തുടര്‍ന്ന് 4,741 കേസുകള്‍ ഇതിനകം സി ബി ഐ ഏറ്റെടുത്തിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. നിലവില്‍ സി ബി ഐ യുടെ പ്രത്യേക അന്വേഷണ സംഘം ആണ് ഈ കേസിന്റെ അന്വേഷണം നടത്തിവരുന്നത്.

 pinarayi-vijayan

30.9. 2021 ന് സി ബി ഐല്‍ നിന്നും ലഭിച്ച കത്തിലെ വിവരങ്ങള്‍ പ്രകാരം 15 വാഹനമടക്കമുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ ഇതിനകം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കണ്ടുകെട്ടിയ ഭൂസ്വത്തുക്കളുടെ കൂടുതല്‍ വിവരം പിന്നാലെ അറിയിക്കുമെന്നും കത്തില്‍ പറയുന്നു. സംസ്ഥാനത്ത് കേസിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി കേന്ദ്ര ബഡ്‌സ് ആക്ട് (BANNING OF UNREGULATED DEPOSIT SCHEMES ACT, 2019) പ്രകാരം ആഭ്യന്തര വകുപ്പ് മുന്‍ സെക്രട്ടറി സഞ്ജയ് എം. കൗള്‍ ഐ എ എസിനെ കോംപീറ്റന്റ് അതോറിറ്റി- 1 ആയും ധനകാര്യ റിസോഴ്‌സസ് ഓഫീസര്‍ ഗോകുല്‍ ജി. ആര്‍. ഐ എ എസിനെ കോംപീറ്റന്റ് അതോറിറ്റി-II ആയും നിയമിച്ചിട്ടുണ്ട്. അവരെ സഹായിക്കുന്നതിനുള്ള ഓഫീസര്‍മാരായി ജില്ലാ കളക്ടര്‍മാരേയും നിയമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ എല്ലാ ശാഖകളും അടച്ചുപൂട്ടി സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടി എല്ലാ ക്രയവിക്രയങ്ങളും മരവിപ്പിച്ച് റിപ്പോര്‍ട്ട് സി ബി ഐ യ്ക്ക് കൈമാറിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഓരോ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെക്ഷന്‍സ് കോടതിയെ ബഡ്‌സ് ആക്ട് പ്രകാരമുള്ള കേസുകള്‍ വിചാരണ ചെയ്യുന്നതിനുള്ള കോടതികളായി ഡെസിഗ്‌നേറ്റ് ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹകരണവും സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നതാണ്. സാമ്പത്തിക നിക്ഷേപ തട്ടിപ്പിന് വിധേയരായവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാരിയില്‍ അതിസുന്ദരിയായി അനു ഇമ്മാനുവല്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

അതേസമയം, സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാന്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 31 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിട്ടുള്ളത്. ഈ കുടുംബത്തിന്റെ 14 കോടി രൂപയുടെ സ്വർണ്ണം,10 കാറുകൾ, കേരളത്തിലും ആന്ധ്രയിലും തമിഴ് നാട്ടിലുമുള്ള ഭൂമി എന്നിവ അടക്കമാണ് കണ്ടുകെട്ടിയതായി ഉത്തരവിറക്കിയിട്ടുള്ളത്. പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയേൽ, മകൾ എന്നിവരുടെ ഉടമസ്ഥതയിൽ ഉള്ള സ്വത്തുക്കളാണ് നിലവിൽ എൻഫോഴ്സ്മെന്റ് കണ്ടുകെട്ടിയത്. രണ്ട് കോടി മൂല്യം വരുന്ന കാറുകളാണ് പിടിച്ചെടുത്തിട്ടുള്ളത്. നിരവധി സ്ഥലങ്ങളിൽ ഭൂമി വാങ്ങിക്കൂട്ടിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+