പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ
ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് ചെയ്യേണ്ട രീതിയിൽ മാറ്റമുണ്ട്. വോട്ട് ചെയ്ത് തപാലിൽ അയക്കുന്ന രീതി ഇത്തവണയില്ല. പകരം രണ്ടുതരം ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പോളിങ് ചുമതലയുള്ള ജീവനക്കാർക്ക് അവർ ജോലിചെയ്യുന്ന നിയോജകമണ്ഡലങ്ങളിൽ പോസ്‌റ്റൽ വോട്ട് ചെയ്യാൻ വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ അഥവാ വിഎഫ്‌സികൾ സജ്ജമാക്കും. അവശ്യസേവന വിഭാഗത്തിൽപ്പെട്ടവർക്ക് സ്വന്തം നിയോജകമണ്ഡലങ്ങളിൽച്ചെന്ന് വോട്ടുചെയ്യാൻ പോസ്‌റ്റൽ വോട്ടിങ് സെന്ററുകൾ അഥവാ പിവിസികളും ഒരുക്കും.
പോളിങ് ചുമതലയുള്ള ജീവനക്കാർക്ക് പോസ്റ്റൽ വോട്ടിന് ഫോം 12-ൽ ഏപ്രിൽ രണ്ടുവരെ അപേക്ഷിക്കാം. വോട്ട് ചെയ്യുന്നതിനുള്ള ഫെസിലിറ്റേഷൻ സെൻറർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള നിയമസഭ മണ്ഡലത്തിലായിരിക്കും. അവിടെത്തന്നെ ആയിരിക്കും രണ്ടാംഘട്ട പരിശീലനകേന്ദ്രവും. മാർച്ച് 31 മുതൽ ഏപ്രിൽ എട്ടുവരെ വോട്ട് ചെയ്യാം. എല്ലാ നിയോജകമണ്ഡലങ്ങളിലും സെന്ററുണ്ടാവും. പോളിങ് ബൂത്തിലുണ്ടാകുന്ന എല്ലാ ക്രമീകരണങ്ങളും ഈ സെന്ററുകളിൽ ഒരുക്കുകയും ചെയ്യും.

ബാലറ്റിലായിരിക്കും വോട്ട് രേഖപ്പെടുത്തേണ്ടത്. വോട്ട് ചെയ്യാൻ വോട്ടർ ഐഡി കാർഡ്, ഇലക്‌ഷൻ ഡ്യൂട്ടിക്ക് പോസ്റ്റ് ചെയ്ത ഉത്തരവ് എന്നിവ വേണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള നോൺ പോളിങ് ഓഫിസർമാർക്ക് (പൊലീസ്, ഡ്രൈവർമാർ, നോഡൽ ഓഫിസർമാർ തുടങ്ങിയവർ) വോട്ട് ചെയ്യാൻ ജില്ലാ കേന്ദ്രത്തിൽ മാത്രമായിരിക്കും വോട്ടർ ഫെസിലിറ്റേഷൻ സെന്ററുണ്ടാകുക.
അവശ്യസേവന വിഭാഗത്തിൽപെട്ടവർക്ക് (ആബ്‌സന്റീ വോട്ടേഴ്‌സ് എസൻഷ്യൽ സർവിസ്) വോട്ടവകാശമുള്ള നിയോജകമണ്ഡലങ്ങളിൽത്തന്നെ പോസ്‌റ്റൽ വോട്ടിങ് സെന്റർ ഒരുക്കും. മാർച്ച് 31 മുതൽ ഏപ്രിൽ ആറുവരെ അവിടെച്ചെന്ന് വോട്ടുചെയ്യാം. ബാലറ്റ് സ്‌ട്രോങ് റൂമിൽ സൂക്ഷിക്കും. പൊലീസ്, എക്‌സൈസ്, അഗ്നിരക്ഷാസേന, റെയിൽവേ, കെഎസ്‌ആർടിസി, ബിഎസ്‌എൻഎൽ, കെഎസ്‌ഇബി, തപാൽ വകുപ്പ് തുടങ്ങി 14 വിഭാഗങ്ങളിലെ ജീവനക്കാരാണ് അവശ്യസേവന വിഭാഗത്തിലുൾപ്പെടുന്നത്.
താരപ്രചാരകരുടെ വാഹനങ്ങൾക്ക് പ്രത്യേക അനുമതിപത്രം
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിവിധ രാഷ്ട്രീയ പാർട്ടികൾ നിയോഗിക്കുന്ന താരപ്രചാരകർ സഞ്ചരിക്കുന്ന വാഹനങ്ങൾ തിരിച്ചറിയാൻ മുൻവശത്തെ ഗ്ലാസിൽ പ്രത്യേക നിറത്തിലുള്ള അനുമതിപത്രം പ്രദർശിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. പ്രചാരണ സാധനങ്ങൾ വിതരണം ചെയ്യാൻ രാഷ്ട്രീയ പാർട്ടികൾ അതിന് അനുമതിയുള്ള വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നും നിബന്ധനയുണ്ട്.
ഓരോ പാർട്ടിക്കും ആറ് വാഹനങ്ങൾക്കാണ് അനുമതി. ഇവ മൈക്ക് അനൗൺസ്മെന്റിനോ മറ്റ് പ്രചാരണങ്ങൾക്കോ ഉപയോഗിക്കാൻ പാടില്ല. പ്രചാരണ വിഡിയോകൾ പ്രദർശിപ്പിക്കുന്ന വാഹനങ്ങൾക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രത്യേക അനുമതി ആവശ്യമാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുത്
രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും തെരഞ്ഞെടുപ്പു പ്രചാരണങ്ങളിലും തെരഞ്ഞെടുപ്പ് സംബന്ധമായ റാലികളിലും മറ്റു പ്രവർത്തനങ്ങളിലും കുട്ടികളെ ഉപയോഗിക്കാൻ പാടില്ലെന്ന് കർശന നിർദേശമുണ്ട്. പ്രചാരണത്തിനിടെ കുട്ടികളെ കൈയിലെടുക്കുന്നതും വാഹനത്തിലോ റാലിയിലോ പങ്കെടുപ്പിക്കുന്നതും അനുവദനീയമല്ല. ഇത് ബാലവേല നിരോധന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾപ്രകാരം നിരോധിക്കപ്പെട്ടിട്ടുണ്ട്.
റാലികളിൽ അണിനിരക്കാനും മുദ്രാവാക്യം വിളിക്കാനും പോസ്റ്ററുകളും ലഘുലേഖകളും വിതരണം ചെയ്യാനും കുട്ടികളെ ഉപയോഗിക്കരുത്. തെരഞ്ഞെടുപ്പു യോഗങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാൻ പാടില്ല. തെരഞ്ഞെടുപ്പ് കവിതകൾ, പാട്ടുകൾ, പ്രസംഗം, രാഷ്ട്രീയപാർട്ടിയുടെയോ സ്ഥാനാർഥിയുടെയോ ചിഹ്നങ്ങളുടെ പ്രദർശനം തുടങ്ങിയവയിലൊന്നും കുട്ടികളെ ഉൾപ്പെടുത്താൻ പാടില്ലെന്നും നിർദേശമുണ്ട്.
-
കേരളത്തിലെ രാഷ്ട്രീയ വിഭജനം യഥാര്‍ത്ഥമാണോ? എല്‍ഡിഎഫ്-യുഡിഎഫ് അധികാര സമവാക്യം പറയുന്നത് -
കേരളത്തെ ബിഗ് ബൗസ് ഹൗസിനോടുപമിച്ച് അഖില്‍ മാരാര്‍, 'എല്ലാവരും എനിക്ക് തന്നെ വോട്ട് ചെയ്യും' -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
മാരാര്‍ പറഞ്ഞതല്ല സത്യം.. പിഷാരടി ജോജുവിനെ അപമാനിച്ചില്ല; സംഭവിച്ചത് വ്യക്തമാക്കി ഷോ ഡയറക്ടര്‍ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
ഗ്ലാസ് അല്ല ബക്കറ്റ്; കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 'പെട്ടു', അച്ചടിച്ച പോസ്റ്റര്‍ ഒഴിവാക്കേണ്ടി വരും -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി'












Click it and Unblock the Notifications