ഗര്‍ഭസ്ഥശിശു ചവിട്ടേറ്റു മരിച്ചെന്ന സംഭവം; ജ്യോത്സനയെയും ഭര്‍ത്താവിനെയും നുണപരിശോധന നടത്തണമെന്ന് പ്രതിചേര്‍ക്കപ്പെട്ടവര്‍
കോഴിക്കോട്: കോടഞ്ചേരിയില്‍ ഗര്‍ഭസ്ഥശിശു മരണപ്പെട്ട സംഭവത്തില്‍ ജ്യോത്സനയെയും ഭര്‍ത്താവ് സിബിയെയും നുണപരിശോധനക്കു വിധേയരാക്കണമെന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍. ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തില്‍ തങ്ങള്‍ നിരപരാധികളാണും സംഭവം നടക്കുന്നതിനു മുമ്പുണ്ടായ വീഴ്ചയാവാം ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായതെന്നും പ്രതിചേര്‍ക്കപ്പെട്ട ഏഴുപേരില്‍ ഒരാളായ നക്കിളിക്കാട്ട് കുടിയില്‍ സരസു വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ജോത്സ്യനയുടെ ഭര്‍ത്താവ് സിബിയുമായി അതിര്‍ത്തി തര്‍ക്കം നിലനിന്നിരുന്നു. എന്നാല്‍ മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് സിബിയോട് കര്‍ശനമായി പെരുമാറിയതാണ് വൈരാഗ്യത്തിനു കാരണമായതെന്നും അവര്‍ പറഞ്ഞു. ആക്രമിച്ച കേസില്‍പ്പെട്ട മകന് പ്രജീഷിനെ കൂടാതെ മറ്റൊരു മകനെതിരെ പീഡന കേസ് നല്‍കിയതായും അവര്‍ പരാതിപ്പെട്ടു. നിരപരാധിത്വം തെളിയിക്കാന്‍ തങ്ങളും നുണപരിശോധനക്കു തയ്യാറാണെന്നും അവര്‍ അറിയിച്ചു.

കഴിഞ്ഞ ജനുവരി 28നായിരുന്നു കേസിനാസ്പദമായ സംഭവം. ജ്യോത്സ്നയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ ചവിട്ടിയെന്നും ഇതെത്തുടര്‍ന്ന് ഗര്‍ഭം കലങ്ങിയെന്നുമാണ് കേസ്. പ്രതികള്‍ പ്രാദേശിക സിപിഎം പ്രവര്‍ത്തകര്‍ ആയതിനാല്‍ സംഭവത്തിന് രാഷ്ട്രീയ മാനം കൈവന്നു. തുടക്കത്തില്‍ കേസ് എടുക്കാതിരുന്നതും പിന്നീട് രംഗം വഷളാക്കി. ജ്യോത്സ്നയും കുടുംബവും പിന്നീട് ബിജെപിയില്‍ അംഗത്വം എടുത്തിരുന്നു.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്












Click it and Unblock the Notifications