രാഷ്ട്രപതിയുടെ ശബരിമല ദർശനം; ഗുരുതര സുരക്ഷ വീഴ്ചയെന്ന് കോൺഗ്രസ്, ആചാര ലംഘനമുണ്ടായെന്ന് ഡിവൈഎസ്പി
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ദർശനത്തിനിടെ സുരക്ഷ വീഴ്ചയുണ്ടായെന്ന വിമർശനം ഉയർത്തി യുഡിഎഫ്. ഇറങ്ങിയ പ്രമാടം രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ താൽക്കാലികമായി നിർമിച്ച ഹെലിപാഡ് താഴ്ന്നത് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചതും കനത്ത വീഴ്ചയാണ് ഉണ്ടായതെന്നും ആന്റോ ആന്റണി എംപി ആരോപിച്ചു. രാഷ്ട്രപതി നിലയ്ക്കൽ ഇറങ്ങുന്നത് സംബന്ധിച്ച് പ്ലാൻ എ മാത്രമാണ് തയാറാക്കിയത്. പ്ലാൻ ബിയെ സംബന്ധിച്ച് ചിന്തിച്ചില്ലെന്നും എംപി കുറ്റപ്പെടുത്തി.
രാഷ്ട്രപതി ഹെലികോപ്റ്ററിൽനിന്ന് ഇറങ്ങുന്ന സമയത്ത് തൊട്ടടുത്ത ഹെലിപാഡിലേക്ക് തെരുവുനായ എത്തിയതും സുരക്ഷാവീഴ്ചയാണെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം രാഷ്ട്രപതി ശബരിമല ദർശനത്തിന് എത്തുന്നതുന് മണിക്കൂറുകൾക്ക് മുൻപ് നിലയ്ക്കലിനും പ്ലാപ്പള്ളിക്കും ഇടയിലുള്ള പ്രദേശത്ത് മൺതട്ട ഇടിഞ്ഞ് വീണതും ആശങ്കയ്ക്ക് വഴിവെച്ചിരുന്നു. ഈ സമയം റോഡിൽ പോലീസ് സംഘം ഉണ്ടായിരുന്നതിനാൽ വേഗത്തിൽ തന്നെ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയും വാഹനക്രമീകരണം നടത്തുകയും ചെയ്തു.

ദർശനം നടത്താൻ പമ്പയിൽ നിന്ന് ഇരുമുടിക്കെട്ടുനിറച്ചാണ് രാഷ്ട്രപതി സന്നിധാനത്തേക്ക് പുറപ്പെട്ടത്. രാവിലെ 11 മണിയോടെ പ്രത്യേക വാഹനവ്യൂഹത്തിൽ പമ്പയിലെത്തിയ രാഷ്ട്രപതി പമ്പാ നദിയിൽ കാൽ കഴുകിയതിന് ശേഷം ഗണപതി ക്ഷേത്രത്തിലെത്തി. ക്ഷേത്രം മേൽശാന്തി വിഷ്ണുനമ്പൂതിരിയുടെ നേതൃത്വത്തിൽ രാഷ്ട്രപതിക്കും സംഘത്തിനും കെട്ടുനിറച്ചു നൽകി. രാഷ്ട്രപതിക്ക് പുറമെ എഡിസി സൗരഭ് എസ് നായർ, പി എസ് ഒ വിനയ് മാത്തൂർ, രാഷ്ട്രപതിയുടെ മരുമകൻ ഗണേഷ് ചന്ദ്ര ഹേമ്പ്രാം എന്നിവരും പമ്പയിൽ നിന്ന് കെട്ടുനിറച്ചു. തുടർന്ന് പ്രത്യേക വാഹന വ്യൂഹത്തിലാണ് സന്നിധാനത്തേക്ക് തിരിച്ചത്.
ദർശനം നടത്തി മടങ്ങവെ പമ്പയിലെ ദേവസ്വം ബോർഡ് ഗെസ്റ്റ് ഹൗസിൽനിന്ന് വാഹനത്തിൽ കയറുന്നതിനു തൊട്ട് മുൻപ് മരം ഒടിഞ്ഞ് വീണതും ആശങ്കയ്ക്ക് വഴിവെച്ചിരുന്നു. തുടർന്ന് അഗ്നിരക്ഷാസേനയുടെ പതിനെട്ട് പേരടങ്ങിയ സംഘം ഏഴ് മിനിറ്റോളം എടുത്താണ് മരം മുറിച്ച് നീക്കിയത്. ഈ സമയത്ത് പമ്പയിൽ തന്നെ രാഷ്ട്രപതി തുടർന്നു. തുടർന്ന് മരമെല്ലാം റോഡിൽ നിന്ന് നീക്കം ചെയ്ത് റോഡിലെ പൊടിയും വൃത്തിയാക്കിയതിന് ശേഷമാണ് രാഷ്ട്രപതി യാത്ര തുടർന്നത്.
രാഷ്ട്രപതിയുടെ ശബരിമല ദർശനം; ആചാരലംഘനമെന്ന് ഡിവൈഎസ്പിയുടെ സ്റ്റാറ്റസ്
രാഷ്ട്രപതിയുടെ ശബരിമല ദർശനത്തിൽ വിമർശനവുമായി ഷൊർണൂർ ഡിവൈഎസ്പി. ആർ.മനോജ് കുമാറാണ് ഇത് സംബന്ധിച്ച് വാട്സ് ആപ് സ്റ്റാറ്റസ് ഇട്ടത്. രാഷ്ട്രപതിയുടെ സന്ദർശനത്തിൽ ആചാര ലംഘനമുണ്ടായെന്നും ഹൈക്കോടതി വിധികൾ കാറ്റിൽ പറത്തിയെന്നും പോസ്റ്റിൽ പറയുന്നു.
ഹൈക്കോടതി വിധി കാറ്റിൽ പറത്തി, ഒരു വ്യക്തിക്ക് വേണ്ടി ഭക്തരെ തടയരുതെന്നും ആർക്കും വിഐപി പരിഗണന നൽകരുതെന്നും ഹബൈക്കോടതി വിധിയിലുണ്ട്.യൂണിഫോമിട്ട് സുരക്ഷാ ഉദ്യോഗസ്ഥർ പതിനെട്ടാംപടി ചവിട്ടി. ആരേയും വാഹനത്തിൽ മലകയറ്റരുതെന്ന് ഹൈക്കോടതി വിധിയിൽ പറയുന്നുണ്ട്. ആചാരലംഘനം ഉണ്ടായിട്ടും സംഘ്പരിവാറും കോൺഗ്രസും എന്തുകൊണ്ട് നാമജപയാത്ര നടത്തുന്നില്ലെന്നും പിണറായി വിജയനോ ഇടതുമന്ത്രിമാരോ ആണെങ്കിൽ എന്തായിരിക്കും പുകിലെന്നും ഡിവൈഎസ്പി സ്റ്റാറ്റസിൽ പറയുന്നു. അതേസമയം സ്റ്റാറ്റസ് വിവാദമായതോടെ ഡിവൈഎസ്പി വിശദീകരണവുമായി രംഗത്തെത്തി. ട്രെയിൻ യാത്രക്കിടെ വാട്സ്ആപ്പിൽ വന്ന കുറിപ്പ് അബദ്ധത്തിൽ സ്റ്റാറ്റസാവുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications