നവംബര്‍ 1 മുതല്‍ കേരളത്തില്‍ സ്വകാര്യ ബസ് സമരം; മിനിമം ചാര്‍ജ്ജ് 10 രൂപ ആക്കണം
തൃശൂര്‍: ഇന്ധനവില ഉയരുന്ന സാഹചര്യത്തില്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല സമരത്തിന്. നവംബര്‍ 1 മുതല്‍ സമരം തുടങ്ങും എന്നാണ് ബസ് ഉടമകളുടെ കോ ഓര്‍ഡിനേഷന്‍ യോഗം തീരുമാനിച്ചിട്ടുള്ളത്.
വില കുറച്ചത് വെറും പറ്റിക്കൽ തന്ത്രം!!! 2.50 രൂപ കുറച്ചതിന് പിറകേ പിന്നേയും വില കൂടി... വേറേയും
ഇന്ധനവില ഉയരുന്ന സാഹചര്യത്തില്‍ ബസുകള്‍ പുറത്തിറക്കാന്‍ പോലും ആകാത്ത സ്ഥിതിയാണ് ഉള്ളത് എന്നാണ് ബസ് ഉടമകള്‍ പറയുന്നത്. മിനിമം ചാര്‍ജ്ജ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കി ഉയര്‍ത്തണം എന്നതാണ് പ്രധാന ആവശ്യം. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് മിനിമം ചാര്‍ജ്ജ് അഞ്ച് രൂപയാക്കണം എന്നും യോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ആയിരുന്നു ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചത്. അന്ന് ഡീസല്‍ വില 62 രൂപയായിരുന്നു. ഇത് ഇപ്പോള്‍ 18 രൂപയോളം വര്‍ദ്ധിച്ചു. കഴിഞ്ഞ ദിവസം പെട്രോള്‍. ഡീസല്‍ വില കുറച്ചെങ്കിലും അടുത്ത ദിവസം പിന്നേയും വില കൂടുകയാണ് ഉണ്ടായത്.
സുഖപ്പെടുത്താനായി മുറിപ്പെടുത്തുന്നവൻ!! രണ്ടര രൂപ കുറച്ചിട്ടും മോദിക്ക് രക്ഷയില്ല... ട്രോളോട് ട്രോൾ
ഡീസല്‍ വിലയില്‍ തങ്ങള്‍ക്ക് ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം എന്നും ബസ് ഉടമകളുടെ കോ ഓര്‍ഡിനേഷന്‍ യോഗം ആവശ്യപ്പെട്ടു. സമരം പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ബസ്സുടമകള്‍ അറിയിച്ചിട്ടുണ്ട്.