ആവശ്യം അംഗീകരിക്കുന്നില്ല; സർക്കാരിന് മൗനം; ബജറ്റിലും തഴഞ്ഞു; സ്വകാര്യ ബസ്സുടമകൾ സമരത്തിലേക്ക്
തൃശ്ശൂർ: സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. ബജറ്റിലെ അവഗണനയിലും നിരക്ക് വർദ്ധനവ് എന്ന ആവശ്യം സർക്കാർ പരിഗണിക്കാത്ത സാഹചര്യത്തിലുമാണ് സമരം.
ആവശ്യങ്ങൾ തുറന്നു പറഞ്ഞ് സ്വകാര്യ ബസുടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ രംഗത്ത് എത്തിയിരുന്നു. സ്വകാര്യ ബസ് ചാർജ് മിനിമം 10 രൂപ മതിയാകില്ലെന്നും മിനിമം ചാർജ് ഉയർത്തണമെന്നും ഫെഡറേഷൻ ആവിശ്യപ്പെട്ടിരുന്നു.
മിനിമം ചാർജ് 12 രൂപ ആക്കാനാണ് ഫെഡറേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പുറമേ വിദ്യാർഥികളുടെ ബസ് യാത്രാ നിരക്ക് ഉയർത്തണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടിരുന്നു.

നിലവിലെ വിദ്യാർഥികളുടെ മിനിമം യാത്രാനിരക്ക് 1 രൂപയാണ്. എന്നാൽ, ഒരു രൂപയിൽ നിന്നും മിനിമം ചാർജ് ആറു രൂപയാക്കി ഉയർത്തണം എന്നാണ് ഫെഡറേഷന്റെ ആവശ്യം. ഈ ആവശ്യങ്ങളൊക്കെ സർക്കാരിന് മുന്നിൽ ഫെഡറേഷൻ നേരത്തെ ഉന്നയിച്ചിരുന്നു. എന്നാൽ, ബസ്സുടമകളുടെ ആവശ്യം പരിഹരിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല.

ഫെഡറേഷൻ ആവശ്യങ്ങൾ ഉന്നയിച്ചപ്പോൾ സർക്കാർ നിരക്ക് ഉയർത്താം എന്ന് പറഞ്ഞിരുന്നു. എന്നാൽ, നാല് മാസം കഴിഞ്ഞിട്ടും ഉറപ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുവാൻ ബസ്സുടമകൾ തീരുമാനിച്ചിരിക്കുന്നത്. രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കിയില്ല. ഇന്നലെ, അവതരിപ്പിച്ച ബജറ്റിലും ഒരു തരത്തിലുമുള്ള പരിഗണന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ഫെഡറേഷൻ ആരോപിക്കുന്നുണ്ട്.

അതേസമയം, സമരം തുടങ്ങേണ്ട തീയതി നിശ്ചയിച്ചിട്ടില്ല. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ തീയതി പ്രഖ്യാപിക്കും. മറ്റ് സംഘടനകളുമായി ഇക്കാര്യം ആലോചിക്കും. ചർച്ചയ്ക്ക് ശേഷം തീയതി പ്രഖ്യാപിക്കാനാണ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ തീരുമാനം. അതേസമയം, ഈ മാസം 31 - ന് ഉള്ളിൽ അനിശ്ചിതകാല സമരത്തിന്റെ തീയതി പ്രഖ്യാപിക്കുമെന്ന് ഫെഡറേഷൻ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ ബജറ്റിൽ സ്വകാര്യ ബസ് ഉടമകൾക്ക് വേണ്ട പരിഗണന ലഭിക്കാത്തതിൽ ശക്തമായ പ്രതിഷേധവുമായി ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രതികരിച്ചിരുന്നു.

ഇതിന് പിന്നാലെ ഫെഡറേഷന്റെ പ്രതികരണം ഇങ്ങനെയായിരുന്നു : -
'കേരളത്തിലെ വിദ്യാർഥികൾക്കും സാധാരണ ജനങ്ങൾക്കും കുറഞ്ഞ നിരക്കിലാണ് സ്വകാര്യ ബസുകൾ യാത്രാ സൗകര്യം ഒരുക്കുന്നത്. സർക്കാരിന് നയാ പൈസയുടെ മുതൽ മുടക്ക് ഇതിന് വേണ്ടി ഇല്ല. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നതിലൂടെ കേരളത്തിലെ പതിനായിരക്കണക്കിന് ബസ് തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കുന്നുണ്ട്. സർക്കാരിന് മുൻകൂട്ടി നികുതി നൽകുന്നു. ആയിരക്കണക്കിന് കോടി രൂപയുടെ നികുതിയാണ് സർക്കാരിനെ നൽകി വരുന്നത്. പൊതു ഗതാഗത മേഖലയിൽ സ്റ്റേജ് ക്യാരേജ് സർവീസുകൾ സ്വകാര്യ ബസ്സുകൾ നടത്തുന്നു.

എന്നാൽ, സർക്കാരിന്റെ ഭാഗത്ത് നിന്നും റോഡ് ടാക്സിലും സ്റ്റേജ് ക്യാരേജ് ബസ്സുകൾ ഉപയോഗിക്കുന്ന ഡീസൽ വിൽപ്പന നികുതിയിൽ ഇളവ് ലഭ്യമാകുമെന്ന് ഫെഡറേഷൻ പ്രതീക്ഷിച്ചു' - ഫെഡറേഷൻ വ്യക്തമാക്കി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ മുഖ്യമന്ത്രി പിണറായി വിജയനും ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ.ബാലഗോപാലിനും നിവേദനം നൽകിയിരുന്നു. എന്നാൽ, ബജറ്റ് പ്രസംഗത്തിൽ ഇത് സംബന്ധിച്ച് ഒരു പരാമർശവും ഉണ്ടായില്ല.

ഇത് ബസ് ഫെഡറേഷനെ സംബന്ധിച്ച് വലിയൊരു തിരിച്ചടിയാണ്. ബജറ്റ് നിരാശാജനകം ആയിരുന്നു എന്നാണ് ബസ് ഫെഡറേഷൻ വ്യക്തമാക്കിയത്. അതേസമയം, കെ എസ് ആർ ടി സിക്ക് വേണ്ടി ആയിരം കോടി രൂപ ബജറ്റിൽ വകയിരുത്തി. അയ്യായിരത്തിൽ താഴെ മാത്രം സർവീസുകളാണ് കെ എസ് ആർ ടി സി ക്ക് നിലവിലുള്ളത്. ഇതിന് പിന്നാലെയാണ് ഇന്നലെയുളള ബജറ്റിൽ ആയിരം കോടി രൂപ വകയിരുത്തിയിരിക്കുന്നത്.
Recommended Video

എന്നാൽ, സ്വകാര്യ ബസ് സർവീസുകൾക്ക് പന്ത്രണ്ടായിരത്തിലധികം സർവീസുകൾ നിലവിലുണ്ട്. എന്നാൽ ഇത്രയധികം സർവീസുകൾ ഉള്ള സ്വകാര്യ മേഖലയെ സംബന്ധിച്ച് ബജറ്റിൽ ഒരു പരാമർശം പോലും ഉണ്ടായില്ല. ബജറ്റിൽ ഡീസൽ വാഹനങ്ങളുടെ ഹരിത നികുതിയിൽ 50 ശതമാനം വർദ്ധനവ് വരുത്തുന്നതും പ്രതിഷേധാർഹം ആണ് എന്നും ഫെഡറേഷൻ വ്യക്തമാക്കി.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications