'കരാര്‍ അവരുടേതെങ്കിലും നിയമ വിരുദ്ധമായി ജോലി നൽകാൻ സ്റ്റേറ്റിന് കരാറില്ല'; വിടി ബൽറാം
പാലക്കാട്: കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ പ്രിയ വർഗീസ് പങ്കിട്ട ഫേസ്ബുക്ക് കുറിപ്പിനെതിരെ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ വിടി ബൽറാം. കെ.കെ രാഗേഷുമായി ഒരുമിച്ച് ജീവിക്കാമെന്ന കരാര്‍ മാത്രമാണുള്ളതെന്നും അതില്ലാതായാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ഭാര്യ എന്ന് മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ സാധിക്കില്ലെന്നും പ്രിയ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് വിടി ബൽറാമിന്റെ കുറിപ്പ്.
ഒരുമിച്ച് ജീവിക്കാമെന്ന് രണ്ട് വ്യക്തികൾ തമ്മിലുണ്ടാക്കുന്ന കരാർ അവർക്ക് മാത്രം ബാധകമാണ് എന്നാൽ അതിന്റെ പേരിൽ അവരിലൊരാൾക്ക് ലക്ഷങ്ങൾ ശമ്പളമുള്ള ഉന്നത ജോലി നിയമവിരുദ്ധമായി നൽകാമെന്ന കരാർ ഏതായാലും സ്റ്റേറ്റിനില്ലെന്ന് ബൽറാം കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ഒരുമിച്ച് ജീവിക്കാമെന്ന് രണ്ട് വ്യക്തികൾ തമ്മിലുണ്ടാക്കുന്ന കരാർ അവർക്ക് മാത്രം ബാധകമാണ്. അവർക്കിഷ്ടമുള്ളിടത്തോളം കരാർ തുടരാം, എപ്പോൾ വേണമെങ്കിലും റദ്ദാക്കാം. എന്നാൽ അതിന്റെ പേരിൽ അവരിലൊരാൾക്ക് ലക്ഷങ്ങൾ ശമ്പളമുള്ള ഉന്നത ജോലി നിയമവിരുദ്ധമായി നൽകാമെന്ന കരാർ ഏതായാലും സ്റ്റേറ്റിനില്ല. കരാർ നിലനിൽക്കുന്ന കാലത്താണ് അതിലെ ഒരു കക്ഷിക്ക് രണ്ടാമത്തെ കക്ഷിയുടെ സഹായത്താൽ അവിഹിതമോ നിയമവിരുദ്ധമോ ആയ ഒരു നേട്ടമുണ്ടാകുന്നതെങ്കിൽ ഇരുകക്ഷികൾക്കും അതിൽ ഉത്തരവാദിത്തമുണ്ട്.

നിയമത്തിന്റെ നടപടികളും സമൂഹ ധാർമ്മികതയുടെ ചോദ്യങ്ങളും അവർ രണ്ടുപേർക്കും നേരെ ഉയരുക തന്നെ ചെയ്യും. അതുകൊണ്ട് ഇപ്പോഴത്തെ സ്റ്റോറിലൈനിന് തൽക്കാലം കുഴപ്പമൊന്നുമില്ല.
2012ൽ അസിസ്റ്റന്റ് പ്രൊഫസറായ ഒരാൾക്ക് ജീവിച്ചിരിപ്പുണ്ടെങ്കിൽ ഞാൻ അസോസിയേറ്റ് പ്രൊഫസറാകുക തന്നെ ചെയ്യും എന്നൊക്കെ ഇത്ര ഉറപ്പിച്ച് പറയാൻ കഴിയുന്നത് നമ്മുടെ നാട്ടിലെ പ്രൊഫഷണൽ എത്തിക്കൽ സ്റ്റാൻഡേഡ്സ് ഒക്കെ അത്രത്തോളം ദുർബ്ബലമായതു കൊണ്ടാണ്.

മറ്റേതെങ്കിലും ആധുനിക ജനാധിപത്യ സമൂഹത്തിലായിരുന്നെങ്കിൽ ഇങ്ങനെയൊരു ജോലി തട്ടിപ്പിന് നേതൃത്വം നൽകിയതിന്റെ പേരിൽ ഇപ്പോഴുള്ള എയ്ഡഡ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ പദവിയിൽ നിന്നുകൂടി ഇവരൊക്കെ മിനിറ്റ് വച്ച് പുറത്താക്കപ്പെടുമായിരുന്നു. കെ-ഭൂതം ഭരിക്കുന്ന നമ്പർ വൺ നാട്ടിൽ എന്ത് ഉഡായിപ്പ് കാണിച്ചാലും പാർട്ടിക്കാരിയാണെങ്കിൽ പിന്നെ ആർക്കും തൊടാൻ പോലും കഴിയില്ല എന്നതാണ് ഇവരുടെയൊക്കെ ധൈര്യം. ആവശ്യമായ അധ്യാപന പരിചയം നേടിയെടുത്തതിന്റെ പിറ്റേ ദിവസം ഇതേ പദവിയിലേക്ക് വീണ്ടും പിൻവാതിലിലൂടെ കടന്നുവരാൻ കഴിയുമെന്നായിരിക്കും ഇപ്പോഴും ഇവർ ചിന്തിക്കുന്നത്.

ഒരുപക്ഷേ ആനാവൂർ നാഗപ്പന്മാർ നിർദ്ദേശിക്കുന്നത് പോലെ അതുവരെ ആ പോസ്റ്റ് ഒഴിച്ചിടാൻ പോലും പാർട്ടി അടിമയായ വൈസ് ചാൻസലർ തയ്യാറായേക്കും.ഏതായാലും സർവ്വകലാശാലാ തലത്തിൽ പഠിപ്പിക്കാൻ സർവ്വഥാ യോഗ്യയായ മാതൃകാ അധ്യാപികയുടെ മലയാള ഭാഷയിലുള്ള പ്രാവീണ്യത്തിന് പ്രത്യേകം അഭിനന്ദനങ്ങൾ. ഹൃദയഹാരിയായ ഭാഷാ പ്രയോഗങ്ങൾ, ഒട്ടും അക്ഷരത്തെറ്റില്ല, പങ്ചുവേഷനൊക്കെ കിറുകൃത്യം.
കമ്മ്യൂണിസ്റ്റുകാർക്കിടയിൽ ഉളുപ്പില്ലായ്മയിൽ ഒന്നാം സ്ഥാനം പിണറായി വിജയനാണെന്ന ഒരു ധാരണയുണ്ടായിരുന്നു ഇതുവരെ. കമ്മ്യൂണിസ്റ്റ് പുരുഷന്മാരിൽ മാത്രമാണ് അദ്ദേഹത്തിന് ഒന്നാം സ്ഥാനമെന്ന് ഇപ്പോൾ ബോധ്യമാവുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications