കേരളം പിടിക്കാൻ പ്രിയങ്ക ഗാന്ധി ഇറങ്ങും; പ്രത്യേക സംഘം എത്തും, സ്ഥാനാർത്ഥി പ്രഖ്യാപനത്തിലും ട്വിസ്റ്റ്?
കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും കനത്ത പരാജയമാണ് കേരളത്തിൽ കോൺഗ്രസ് നേരിട്ടത്. ഇത്തവണയും അധികാരത്തിലേറാനായില്ലെങ്കിൽ അത് കോൺഗ്രസിന് വരുത്തുന്ന ക്ഷീണം ചെറുതായിരിക്കില്ല. അതുകൊണ്ട് തന്നെ ഇക്കുറി എന്ത് വിലകൊടുത്തും അധികാരം തിരികെ പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. ഭരണം പിടിക്കാൻ ഇത്തവണ പ്രിയങ്ക ഗാന്ധി തന്നെ നേരിട്ട് ഇറങ്ങിയേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
സംസ്ഥാന നേതൃത്വത്തിൽ ആഭ്യന്തര തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് പ്രചരണം നയിക്കാൻ വയനാട് എംപി കൂടിയായ പ്രിയങ്കയെ തന്നെ ഇറക്കാനുള്ള ഹൈക്കമാന്റ് നീക്കം. പ്രിയങ്കയുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ഈ കമ്മിറ്റിക്ക് പ്രചരണത്തിന്റെ പൂർണചുമതല നൽകും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിലും വലിയ ട്വിസ്റ്റുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

മുന്‍ കെ പി സി സി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍, മുന്‍മന്ത്രി എന്‍ ശക്തന്‍ തുടങ്ങിയവരെ രംഗത്തിറക്കാനാണ് പാർട്ടിയിലെ ആലോചന. തുടര്‍ച്ചയായി കോണ്‍ഗ്രസിന് ഒരു എംഎല്‍എ പോലുമില്ലാത്ത കോഴിക്കോട് മുല്ലപ്പള്ളി രാമചന്ദ്രൻ ഇറങ്ങുന്നത് ഗുണം ചെയ്യുമെന്ന് നേതൃത്വം കരുതുന്നു. തൃശൂരിൽ വിഎം സുധീരനെ മത്സരിപ്പിക്കാനാണ് ആലോചന. തിരുവനന്തപുരത്ത് എൻ ശക്തനേയും മത്സരിപ്പിച്ചേക്കും. ശക്തനെ മത്സരിപ്പിച്ച് കഴിഞ്ഞ തവണ നഷ്ടമായ നാടാർ വോട്ടുകൾ പെട്ടിയിലാക്കുകയാണ് ലക്ഷ്യം.
പൊതുസമ്മതരായ നേതാക്കളേയും പരീക്ഷിച്ചേക്കും. കേരളത്തിൽ പൊതുവെ ബി ജെ പിയാണ് കൂടുതൽ പൊതുസമ്മതരെ ഇറക്കാറുള്ളത്. എന്നാൽ ജയിക്കണമെങ്കിൽ പതിനെട്ടടവും പയറ്റേണ്ടി വരുമെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. അതേസമയം ഇത്രയൊക്കെ തയ്യാറെടുപ്പുകൾ നടത്തുമ്പോഴും പാർട്ടിക്കുള്ളിലെ തർക്കവും ഐക്യമില്ലായ്മയും നേതൃത്വത്തെ വലയ്ക്കുന്നുണ്ട്.
കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനിൽ കനഗൊലു ഇത് സംബന്ധിച്ച് വ്യക്തമായ മുന്നറിയിപ്പ് നേതൃത്വത്തിന് നൽകിയിരുന്നു. ഭരണ വിരുദ്ധ വികാരം ശക്തമായ നിലനിൽക്കുന്ന ഈ സമയത്ത് സംസ്ഥാന ഘടകത്തിലെ നേതാക്കൾക്ക് തമ്മിൽ തല്ലുന്നത് പാർട്ടിയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുമെന്നാണ് ഹൈക്കമാന്റിന് നൽകിയ റി്പ്പോർട്ടിൽ കനഗൊലു വ്യക്തമാക്കിയത്. ഒറ്റക്കെട്ടായി നീങ്ങിയില്ലെങ്കില്‍ വീണ്ടും പ്രതിപക്ഷത്ത് ഒതുങ്ങേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കോൺഗ്രസിലെ പോര് വിജയ സാധ്യത ഇല്ലാതാക്കുമെന്ന ആശങ്കകൾ ഘടകക്ഷികളും ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിൻറെ ചുമതലയുള്ള ദീപദാസ് മുൻഷിയുമായുള്ള കൂടിക്കാഴ്ചയിലാണ് നേതാക്കൾ ഈ ആശങ്ക പങ്കുവെച്ചത്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല'












Click it and Unblock the Notifications