പ്രിയങ്ക ഗാന്ധി നാളെ വയനാട്ടില്‍: രാധയുടേയും എന്‍എം വിജയന്റേയും കുടുംബാംഗങ്ങളെ സന്ദർശിക്കും
കല്പറ്റ: പ്രിയങ്ക ഗാന്ധി എംപി നാളെ വയനാട്ടിൽ എത്തും. മണ്ഡലത്തിലെത്തുന്ന പ്രിയങ്ക ഗാന്ധി കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീടും അന്തരിച്ച ഡി സി സി ട്രഷറർ എൻ എം വിജയൻറെ വീട്ടിലെത്തി കുടുംബാംഗങ്ങളേയും കാണും. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക റോഡ് മാർഗമായിരിക്കും മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട്ടിലേക്ക് എത്തുക. ഉച്ചക്ക് പന്ത്രണ്ടേ കാലോടെയായിരിക്കും എം പിയുടെ സന്ദർശനം.
ഉച്ചയ്ക്ക് ശേഷം ഒന്നേ മുക്കാലോടെ എന്‍ എം വിജയന്റെ വീട്ടിലെത്തുന്ന പ്രിയങ്ക ഗാന്ധി തുടർന്ന് കൽപ്പറ്റയിൽ കലക്ടറേറ്റിൽ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും പങ്കെടുക്കും. അതിന് ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫ് മലയോര ജാഥയുടെ മേപ്പാടിയിൽ നടക്കുന്ന പൊതുയോഗത്തിലും പ്രിയങ്ക ഗാന്ധി പങ്കെടെക്കും. പിന്നാലെ വൈകീട്ടോടെ തന്നെ എംപി ഡല്‍ഹിയിലേക്ക് മടങ്ങും.

അതേസമയം, ഹജ്ജിനു പോവുന്നവർക്ക് മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ചു കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഉയർന്ന നിരക്ക് ഈടാക്കുന്നത് കുറയ്ക്കുകയോ എംബാർക്കേഷൻ പോയിന്റ് മാറ്റാൻ അനുവദിക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി കിരൺ റിജിജുവിന് പ്രിയങ്ക ഗാന്ധി കത്തെഴുതി.
തീർത്ഥാടനത്തിന് കോഴിക്കോട് നിന്ന് പോവുന്ന തീർത്ഥാടകർ പ്രിയങ്ക ഗാന്ധിക്ക് നൽകിയ നിവേദനം കൂടി ഉൾപ്പെടുത്തിയാണ് പ്രിയങ്കയുടെ കത്ത്. ഈ വർഷത്തെ ഹജ്ജിനായി അപേക്ഷ നൽകുമ്പോൾ വിമാന നിരക്കുകൾ സംബന്ധിച്ച് സൗദി എയർലൈൻസുമായി ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ നിരക്കുകൾ മറ്റു വിമാനത്താവളങ്ങൾക്കു സമാനമാവുമെന്ന പ്രതീക്ഷയിലാണ് കരിപ്പൂർ വിമാനത്താവളം മുൻഗണനയായി നൽകിയത് എന്ന് തീർത്ഥാടകർ പ്രിയങ്കയ്ക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.
എന്നാൽ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഏകദേശം നാല്പത്തിനായിരത്തോളം രൂപ അധിക നിരക്കാണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഈടാക്കുമെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ മറ്റ് വിമാനത്താവളത്തിലേക്ക് എംബാർക്കേഷൻ പോയിന്റ് മാറ്റാൻ അനുവദ്ക്കുകയോ കോഴിക്കോട് നിന്നുള്ള നിരക്ക് കുറയ്ക്കുകയോ ചെയ്യണമെന്നാണ് തീർത്ഥാടകരുടെ ആവശ്യം.
കർഫ്യൂ പിന്‍വലിച്ചു
കടുവ ആക്രമണത്തെ തുടർന്ന് മാനന്തവാടി നഗരസഭയുടെ വിവിധ മേഖലകളില്‍ പ്രഖ്യാപിച്ച കർഫ്യൂ പിന്‍വലിച്ചു. മാനന്തവാടി നഗരസഭയിലെ ഒന്നാം ഡിവിഷനായ പഞ്ചാരക്കൊല്ലി, രണ്ടാം ഡിവിഷനായ പിലാക്കാവിൽ ഉൾപ്പെട്ടുവരുന്ന സെന്റ് ജോസഫ് എൽ.പി. സ്ക്കൂളിന് മേൽഭാഗം ഉൾപ്പെട്ടുവരുന്ന ഭാഗവും, വട്ടർകുന്ന് പ്രദേശം, കയ്യേറ്റഭൂമി പ്രദേശം, മുപ്പത്തിയാറാം ഡിവിഷനിൽ ഉൾപ്പെട്ടു വരുന്ന ചിറക്കര ഭാഗം (പഞ്ചാരക്കൊല്ലി) എന്നീ പ്രദേശങ്ങളിലായിരുന്നു കർഫ്യൂ പ്രഖ്യാപിച്ചത്.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications