Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈ വെട്ട് കേസ്: സവാദിന്റെ ഫോണുകൾ ഫോറൻസിക്ക് പരിശോധന നടത്താൻ എൻ ഐ എ

കൊച്ചി: പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സവാദിന്റെ തിരിച്ചറിയിൽ പരേഡ് വേ​ഗത്തിൽ പൂർത്തിയാക്കാൻ എൻ ഐ എ നീക്കം. ഇതിന് വേണ്ടി മജസിട്രേറ്റ് കോടതിയിൽ എൻ ഐ എ അന്വേഷണ സംഘം ഉടൻ അപേക്ഷ നൽകും. തിരിച്ചരിയിൽ പരേഡ് പൂർത്തിയാക്കി സവാദിനെ വേ​ഗത്തിൽ കസ്റ്റഡയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

ജനുവരി 24 വരെയാണ് ഇയാളുടെ റിമാന്റ്. സവാദ് ഇപ്പോൾ എറണാകുളം സബ് ജയിലിലാണ് തടവിൽ കഴിയുന്നത്. പ്രതിയുടെ കയ്യിൽ നിന്ന് പിടിച്ചെടുത്ത രണ്ട് മൊബൈൽ ഫോണുകളിൽ വിശദ​മായ ഫോറൻസിക്ക് പരിശോധന നടത്തും. സവാദിനെ ചോദ്യം ചെയ്ത് കേസിന് പിന്നിലെ ​ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് 13 വർഷം ഒളിവിൽ കഴിഞ്ഞതെന്നും എൻ ഐ എ റിപ്പോർട്ടിൽ പറയുന്നു.

savad

തൊടുപുഴ ന്യൂമാൻ‌ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ കഴിഞ്ഞ വർഷം ജൂലായ് 13 ന് ആണ് കോടതി പ്രതികളെ ശിക്ഷിച്ചത്. മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയായിരുന്നു വിധിച്ചത്. ബാക്കിയുള്ള 3 പേർക്ക് മൂന്ന് വർഷം തടവും ആണ് വിധിച്ചത്. ഇവർക്ക് 4 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.

കൊച്ചിയിലെ എൻ ഐ എ കോടതിയാണ് ശിക്ഷ വിധിച്ചിരുന്നത്. കുറ്റകൃത്യം നടന്ന 2010 ജൂലായ് നാലിന് ആലുവയിൽ നിന്ന് സവാദ് ബെം​​ഗളൂരുവിലേക്ക് കടന്നതായി കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ 13 വർഷത്തോളം പ്രതിക്ക് വേണ്ടി രഹസ്യാന്വേഷണ വിഭാ​ഗങ്ങൾ അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇയാളെ പിടികൂടാനായില്ല.

സവാദിനെ കണ്ടെത്താൻ സാധിക്കില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് കണ്ണൂരിൽ നിന്ന് ഇയാൾ അറസ്റ്റിലാവുന്നത്. സവാദിനെ വിദേശത്ത് കണ്ടതായുള്ള രഹസ്യം വിവരം ലഭിച്ചതിന് പിന്നാലെ എൻ‌ ഐ എ നേരത്തെ അന്വേഷണം ശക്തമാക്കിയിരുന്നു.

ജോസഫിന്റെ കൈ വെട്ടിയ മഴുവുമായിട്ടാണ് പ്രതി കടന്നു കളഞ്ഞത്. ഇതുവരെ ഇത് കണ്ടെത്താനായില്ല. കണ്ണൂരിൽ ഇയാൾ മരപ്പണി ചെയ്ത് വരികയായിരുന്നു. 2010 ജൂലായ് നാലിനാണ് ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയത്. മതനിന്ദ ആരോപിച്ചായിരുന്ന ആക്രമണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+