തൊടുപുഴ കൈവെട്ട് കേസ്: 3 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ, യുഎപിഎ തെളിയിക്കപ്പെട്ടെന്നും കോടതി
തൊടുപുഴ കൈവെട്ട് കേസിലെ 3 പ്രതികള്‍ക്ക് ജീവപര്യന്തം. മുഖ്യപ്രതികളായ സജില്‍, നാസർ, നജീബ് എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇവർക്കെതിരായ യുഎപിഎ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. കേസില്‍ ഉള്‍പ്പെട്ട ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് രണ്ടാം പ്രതിയായ നാസർ. നാലാംപ്രതിയായ നാസറാണ് കൃത്യത്തിന്റെ മുഖ്യ സൂത്രധാരനും. അഞ്ചാം പ്രതിയായ നജീബും ഗൂഡാലോചനയിലെ അംഗവുമാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ഒമ്പത്, 11, 12 പ്രതികളായ നൗഷാദ്, മൊയ്തീൻ കുഞ്ഞ് അയൂബ് എന്നിവർ 3 വർഷം വീതം തടവ് അനുഭവിക്കണം. മൂന്ന് വർഷം ശിക്ഷിക്കപ്പെട്ടവർക്ക് കോടതി ജാമ്യം അനുവദിച്ചു. കൃത്യത്തിന് ഇരയായ പ്രൊഫസർ ടിജെ ജോസഫിന് എല്ലാം പ്രതികളും ചേർന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. നേരത്തെ പ്രഖ്യാപിച്ച പിഴ ശിക്ഷയ്ക്ക് പുറമേയാണ് നാല് ലക്ഷം രൂപ നല്‍കേണ്ടതെന്നും വിധി പ്രസ്താവിച്ചുകൊണ്ട് കൊച്ചിയിലെ എന്‍ഐഎ കോടതി വ്യക്തമാക്കി.
അതേസമയം, പ്രതികള്‍ക്ക് ഏത് ശിക്ഷ വിധിച്ചാലും അത് എന്നെ ബാധിക്കുന്ന വിഷയമല്ലെന്ന് ടിജെ ജോസഫ് വ്യക്തമാക്കി. ശിക്ഷ കുറഞ്ഞ് പോയോ അല്ലെങ്കില്‍ കൂടിപ്പോയോ എന്നൊക്കെ വിലയിരുത്തേണ്ടത് നിയമപണ്ഡിതരാണ്. വിധി എന്താണെന്ന് അറിയാന്‍ ഒരു സാധാരണക്കാരന് ഉണ്ടായിരുന്ന ആകാംക്ഷ മാത്രമാണ് എനിക്കും ഉണ്ടായിരുന്നു. അതിന് അപ്പുറത്തുള്ള ഒരുവികാരവും എനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണ സംവിധാനത്തിന്റെ പരാജയം കൊണ്ടാവാം മുഖ്യ സൂത്രധാരന്മാർ ഇപ്പോഴും നിയമത്തിന് മുന്നില്‍ എത്താത്തതിന്റെ കാരണം. അല്ലെങ്കില്‍ പ്രതികളോ അവരെ സംരക്ഷിക്കുന്നവരോ വലിയ സാമർത്ഥ്യമുള്ളവരോ ആയിരിക്കാം. അതൊന്നും എന്റെ വിഷയമല്ല. പ്രാകൃതമായ വിശ്വാസത്തിന് ഇരയായ ഒരു കൂട്ടം ആളുകളുടെ ആക്രമണത്തിന് ഞാന്‍ ഇരയായി. അത് കഴിഞ്ഞു. അതിന്റെ പേരില്‍ ആരെയെങ്കിലും ശിക്ഷിക്കുന്നതിലും കഷ്ടപ്പെടുത്തുന്നതിലും എനിക്ക് താല്‍പര്യമില്ലെന്നും ടിജെ ജോസഫ് പറഞ്ഞു.
അതേസമയം, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സവാദിനെ ഇതുവരെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. കേസിൽ ആദ്യം അറസ്റ്റിലായ 31 പ്രതികളുടെ വിചാരണ 2015 മേയിൽ പൂർത്തിയാക്കി 13 പ്രതികളെ ശിക്ഷിച്ചിരുന്നു. ഇതിന് ശേഷം അറസ്റ്റിലാവുകയും കീഴടങ്ങുകയും ചെയ്ത 11 പ്രതികളുടെ വിചാരണയാണ് ഇന്നലെ പൂർത്തിയാക്കിയത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications