വോട്ടഭ്യർത്ഥിച്ച് പള്ളിയിലെത്തിയ സ്ഥാനാർത്ഥിയെ ഇറക്കിവിട്ടു; പ്രതിഷേധവുമായി യുഡിഎഫ് രംഗത്ത്!
കോന്നി: വോട്ടഭ്യര്‍ഥിക്കാന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെത്തിയ കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി മോഹന്‍രാജിനെതിരെ പ്രതിഷേധം. സ്ഥാനാർത്ഥിയെ പള്ളിയിൽ നിന്ന് ഇറക്കിവിട്ടെന്ന ആരോപണവുമായി യുഡിഎഫ് നേതാക്കൾ രംഗത്ത്. വീണാ ജോര്‍ജ് എംഎല്‍എയുടെ മുന്‍ ഡ്രൈവറും മറ്റൊരാളുമാണ് തനിക്കെതിരേ രംഗത്തെത്തിയതെന്ന് മോഹന്‍രാജ് പറഞ്ഞു. ഞായറാഴ്ച രാവിലെ വിവിധ പള്ളികളിലെ സന്ദര്‍ശനത്തിനു ശേഷമാണ് കൈപ്പട്ടൂര്‍ സെന്റ് ഇഗ്നേഷ്യസ് പള്ളിയില്‍ മോഹന്‍രാജ് എത്തിയത്.
കൂടത്തായി കൊലപാതകം; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്, റോയിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ചത് ജോൺസൺ!
പള്ളിയില്‍ വിശ്വാസികളെ കണ്ട് വോട്ട് ചോദിക്കുമ്പോൾ രണ്ടുപേര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പള്ളിയില്‍ വോട്ടുചോദിക്കാന്‍ പാടില്ലെന്നും മോഹന്‍രാജ് പുറത്തുപോകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മോഹന്‍രാജ് പള്ളിയില്‍നിന്ന് പുറത്തുപോകുകായിരുന്നു. സിപിഎം ഗുഢാലോചനയാണിതെന്നും മോഹന്‍രാജ് ആരോപിച്ചു.
വിശ്വാസികളെത്തിയതു കൊണ്ടാണ് താന്‍ കായികമായി ആക്രമിക്കപ്പെടാതിരുന്നതെന്നും മോഹന്‍രാജ് കൂട്ടിച്ചേര്‍ത്തു. വോട്ട് തേടാനുള്ള തന്റെ അവകാശത്തെ തടയാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവമുണ്ടായത് സിപിഎമ്മിന്റെ രാഷ്ട്രീയമായ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു.