ശബരിമലയിൽ ചിത്തിര ആട്ട വിശേഷ ചടങ്ങുകൾ പൂർത്തിയായി; സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്
#Kerala: Lalitha (Pic 1: in the centre), a 52-year-old woman devotee from Thrissur, whose entry to #SabarimalTemple was opposed by protesters, offered prayers at the temple under police protection. She had come along with her family. pic.twitter.com/RdJeWflhk4
— ANI (@ANI) November 6, 2018
ശബരിമല: ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ചുള്ള പ്രധാന പൂജകൾ അവസാനിച്ചു. വൈകിട്ട് അഞ്ച് മണിയോടുകൂടി നട വീണ്ടും തുറക്കും. സന്നിധാനത്ത് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. പുലർച്ചെ 5 മണിക്ക് നട തുറന്നതുമുതൽ 7 മണിവരെ സന്നിധാനം സമാധാനപൂർണമായിരുന്നെങ്കിലും 50 വയസിൽ താഴെയുള്ള സ്ത്രീകൾ പ്രവേശിച്ചെന്ന അഭ്യൂഹത്തെ തുടർന്ന് വലിയ നടപ്പന്തലിൽ വൻ പ്രതിഷേധം ഉണ്ടായി. തൃശൂർ സ്വദേശിനി ലളിതയേയും ചെന്നൈ സ്വദേശിനിയേയും പ്രതിഷേധക്കാർ തടഞ്ഞു. പോലീസെത്തി തിരിച്ചറിയൽ രേഖകൾ പരിശോധിച്ചത് ഇവർക്ക് 50ന് മുകളിൽ പ്രായമുണ്ടെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധം തണുത്തത്.
ഇതിനിടെ ബിജെപി നേതാക്കളും പോലീസും തമ്മിൽ നിലയ്ക്കലിൽ വാക്ക് തർക്കമുണ്ടായി, സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക് കടത്തി വിടാത്തതിനെ തുടർന്നായിരുന്നു പ്രതിഷേധം. ഒടുവിൽ കെഎസ്ആർടിസി ബസിൽ നേതാക്കൾ പമ്പയിലേക്ക് പോവുകയായിരുന്നു.
മലകയറാനെത്തിയ അഞ്ജുവിന്റെ ഭർത്താവ് കൊലകേസ് പ്രതി? കിളിയച്ഛൻ കൊലക്കേസിലെ 11-ാം പ്രതി!!
പിള്ള പറഞ്ഞത് കള്ളം, ശ്രീധരൻ പിളളയുടെ വാദങ്ങൾ പൊളിച്ചടുക്കി മന്ത്രി തോമസ് ഐസക്