സുനി ഇച്ഛിച്ചതും ജഡ്ജി കൽപ്പിച്ചതും ജയിൽ !!! പൾസർ സുനി കാക്കനാട് ജയിലിലേക്ക്, പോലീസിന് തിരിച്ചടി
ആലുവയിലെ മജിസ്ട്രേറ്റിന്റെ വീട്ടിലാണ് സുനിയെ ഹാജരാക്കിയത്
ആലുവ: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പൾസർ സുനിയെ ആലുവയിലെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി. പോലീസിന്റെയും സുനിയുടേയും അഭിഭാഷകരുടെ വാദം കേട്ട കോടതി, സുനിയേയും വിജീഷിനെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇവരെ കാക്കനാട് ജയിലിലേക്ക് മാറ്റും.

ആലുവയിലെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയ പൾസർ സുനിയെയും വിജീഷിനെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

പ്രതികളെ ചോദ്യം ചെയ്യാനായി വീട്ടുതരണമെന്ന് പൊലീസിന്റെ അപേക്ഷ മജിസ്ട്രേറ്റ് നാളെ പരിഗണിയ്ക്കും. ചോദ്യം ചെയ്യൽ തുടങ്ങിയ ഘട്ടത്തിൽ പ്രതികളെ ജയിലിലേക്ക് മാറ്റിയത് പൊലീസിന് തിരിച്ചടിയായി.

കസ്റ്റഡി അപേക്ഷയും മെഡിക്കൽ റിപ്പോർട്ടും ഹാജരാക്കാൻ പോലീസ് വൈകിയതിനെ തുടർന്നാണ് സുനിയെ ജയിലിലേക്ക് മാറ്റിയത്. അല്ലായിരുന്നെങ്കിൽ പോലീസിന് ചോദ്യം ചെയ്യാൻ ലഭിയ്ക്കുമായിരുന്നു.

പോലീസ് കസ്റ്റഡിയിൽ പോകാതെ ജയിലിലേക്ക് പോകണം എന്ന് തന്നെയായിരുന്നു പൾസർ സുനി ആഗ്രഹിച്ചിരുന്നത്. ഈ ലക്ഷ്യത്തോടെയാണ് കോടതിയിൽ കീഴടങ്ങാൻ എത്തിയത്.

പൊലീസിന്റെ ചോദ്യം ചെയ്യലിൽ നിന്ന ഒഴിവാവാനാണ് സുനി ശ്രമിയ്ക്കുന്നത്. കുറച്ച് അധികം സമയം കിട്ടിയാൽ നല്ല വക്കീലന്മാരെ ഉപയോഗിച്ച് തന്റെ ഭാഗം സുരക്ഷിതമാക്കാനാണ് ഇയാളുടെ ശ്രമം

ഇത്ര വിവാദം ഉണ്ടായിട്ട കേസ് ആയിട്ട് പോലും സുനിയെ കസ്റ്റഡയിൽ വിട്ട് നൽകണമെന്ന അപേക്ഷയും മെഡിക്കൽ റിപ്പോർട്ടും ഹാജരാക്കാൻ പോലീസ് വൈകി. ഇത് ദുരൂഹത ഉണ്ടാക്കുന്നതാണ്.

പോലീസ് ജഡ്ജിയ്ക്ക് മുന്പിൽ സമർപ്പിച്ച പ്രതിപ്പട്ടികയുടെ വിവരങ്ങൾ പുറത്ത് വരുന്നേ ഉള്ളൂ. ഇതിൽ അഞ്ചാം പ്രതിയായി സുനിയേയും ആറാം പ്രതിയായി വീജിഷിനേയും ചേർത്തിട്ടുണ്ടെന്നാണ് സൂചന.

സുനിയുടെ സഹായികളായിരുന്ന മാർട്ടിൻ, മണികണ്ഠൻ എന്നിവർ ഇപ്പോഴും പോലീസ് കസ്റ്റഡിൽ ഉണ്ട്. ഇവരിൽ പോലീസ് വിശദമായി മൊഴി രേഖപ്പെടുത്തുന്നുണ്ട്.

വ്യാഴാഴ്ച എറണാകുളം എസിജിഎം കോടതിയിൽ കീഴടങ്ങിയ സുനി പോലീസിന് നൽകിയ മൊഴി നടിയെ തട്ടിക്കൊണ്ട് പോയത് ഒരു ക്വട്ടേഷൻ അല്ലെന്നാണ്. പണത്തിന് ആവശ്യം വന്നപ്പോൾ സ്വന്തം തീരുമാനപ്രകാരം ചെയ്തതാണ് ഇതെന്നാണ് ഇയാൾ വ്യാഴാഴ്ച രാത്രി മൊഴി നൽകിയത്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications