Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനിക്ക് കാക്കനാട്ടേക്ക് വരണം, കാരണം? നാദിര്‍ഷായ്ക്കുള്ള പണി പിന്നാലെ?

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് പുതിയ ഡിമാന്‍ഡ്. വീണ്ടും ജയില്‍ മാറ്റം വേണമെന്നാണ് പള്‍സര്‍ സുനി അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചിരിക്കുന്നത്. വിയ്യൂര്‍ ജയിലില്‍ വേണ്ടത്ര സൗകര്യങ്ങളില്ലെന്നാണ് സുനിയുടെ പരാതി.

നേരത്തെ കാക്കനാട് ജയിലിലായിരുന്നു പള്‍സര്‍ സുനി. സുനി ആവശ്യപ്പെട്ടതു പ്രകാരമായിരുന്നു വിയ്യൂരിലേക്ക് മാറ്റിയത്. എന്നാല്‍ വീണ്ടും ജയില്‍ മാറ്റം ആവശ്യപ്പെട്ടാണ് രംഗത്തെത്തിയിരിക്കുന്നത്. അതിനിടെ നടിയെ ആക്രമിച്ച കേസിലെ നാദിര്‍ഷയുടെ പങ്ക് വെളിപ്പെടുത്തുമെന്നും സുനി പറയുന്നു.

ജയില്‍ മാറ്റം

ജയില്‍ മാറ്റം

വീണ്ടും ജയില്‍ മാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്ന വിയ്യൂരില്‍ നിന്ന് മാറ്റണമെന്നാണ് സുനിയുടെ ആവശ്യം.

കാക്കനാട്ടേക്ക് പോണം

കാക്കനാട്ടേക്ക് പോണം

എറണാകുളത്തെ ഏതെങ്കിലും ജയിലിലേക്ക് പോകണം എനനാണ് സുനി പറയുന്നത്. നേരത്തെ താമസിപ്പിച്ചിരുന്ന കാക്കനാട്ടെ സബ്ജയിലില്‍ പാര്‍പ്പിക്കണമെന്നാണ് സുനിയുടെ ആവശ്യം എന്നാണ് സൂചന.

വിയ്യൂരിലെ പ്രശ്‌നം

വിയ്യൂരിലെ പ്രശ്‌നം

വിയ്യൂര്‍ സബ്ജയിലില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലെന്നാണ് സുനി പറയുന്നത്. മതിയായ ചികിത്സ പോലും ഇവിടെ നിന്ന് കിട്ടുന്നില്ലെന്നാണ് സുനി പറയുന്നത്.

കോടതിയില്‍ ഹാജരാക്കിയപ്പോള്‍

കോടതിയില്‍ ഹാജരാക്കിയപ്പോള്‍

മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

റിമാന്‍ഡ് കാലാവധി നീട്ടി

റിമാന്‍ഡ് കാലാവധി നീട്ടി

സുനിയുടെ റിമാന്‍ഡ് കാലാവധി 22 വരെ നീട്ടിയിട്ടുണ്ട്. സുനിയുടെ ജയില്‍ മാറ്റ അപേക്ഷ 14നു പരിഗണിക്കും.

ആക്രമണം ഉണ്ടാകുന്നു

ആക്രമണം ഉണ്ടാകുന്നു

ജയില്‍ അധികൃതരില്‍ നിന്നും സഹതടവുകാരില്‍ നിന്നും ആക്രമണം നേരിടേണ്ടി വരുന്നു എന്ന് കാട്ടിയാണ് കാക്കനാടു നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്. ഇത് പരിഗണിച്ചാണ് വിയ്യൂരിലേക്ക് മാറ്റിയത്.

നാദിര്‍ഷായ്‌ക്കെതിരെയും

നാദിര്‍ഷായ്‌ക്കെതിരെയും

നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷായുടെ പങ്ക് വെളിപ്പെടുത്തുമെന്നാണ് സനി പറയുന്നത്. ജയിലിലുള്ള വിഐപി പറഞ്ഞില്ലെങ്കില്‍ എല്ലാം തുറന്ന് പറയുമെന്ന് സുനി പറയന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+