Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി അധികാരമേറ്റ ശേഷം നടന്നത് 10 ഉപതിരഞ്ഞെടുപ്പുകള്‍; ആറിലും ജയിച്ചത് യുഡിഎഫ്

കോട്ടയം: പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടക്കുന്ന പത്താമത്തെ ഉപതിരഞ്ഞെടുപ്പായിരുന്നു പുതുപ്പള്ളിയിലേത്. ഇതില്‍ ആറിടത്തും യു ഡി എഫ് ജയിച്ചപ്പോള്‍ നാലിടത്ത് മാത്രമാണ് എല്‍ ഡി എഫിന് ജയിക്കാനായത്. പിണറായി വിജയന്‍ നയിച്ച ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് എട്ട് ഉപതിരഞ്ഞെടുപ്പുകളാണ് നടന്നത്.

ഇതില്‍ നാലെണ്ണം വീതം എല്‍ ഡി എഫും യു ഡി എഫുമാണ് വിജയിച്ചത്. രണ്ടാം എല്‍ ഡി എഫ് സര്‍ക്കാര്‍ വന്നതിന് ശേഷം നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പിലും യു ഡി എഫാണ് ജയിച്ചത്. പത്ത് ഉപതിരഞ്ഞെടുപ്പുകളില്‍ യു ഡി എഫിന്റെ രണ്ട് സിറ്റിംഗ് സീറ്റുകള്‍ എല്‍ ഡി എഫ് പിടിച്ചെടുത്തിരുന്നു. എല്‍ ഡി എഫിന്റെ ഒരു സിറ്റിംഗ് സീറ്റില്‍ യു ഡി എഫും വിജയിച്ചു. വിശദാംശങ്ങള്‍ നോക്കാം.

puthuppally by election

2016 ല്‍ ആണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ ഡി എഫ് അധികാരത്തിലേറുന്നത്. ഇക്കാലയളവില്‍ നടന്ന ആദ്യ ഉപതിരഞ്ഞെടുപ്പ് മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ ആയിരുന്നു. ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് വേങ്ങര എം എല്‍ എയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി മത്സരിച്ച് ജയിച്ചതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ഇവിടെ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദര്‍ മത്സരിച്ച് വിജയിച്ചു. 2018 ല്‍ ചെങ്ങന്നൂരില്‍ സിറ്റിംഗ് എം എല്‍ എയായ സി പി എമ്മിന്റെ കെ കെ രാമചന്ദ്രന്‍നായരുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നു. ഇവിടെ സജി ചെറിയാനായിരുന്നു എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. ഡി വിജയകുമാറിനെയും പി എസ് ശ്രീധരന്‍പിള്ളയെയും മറികടന്ന് സജി ചെറിയാന്‍ മികച്ച വിജയം നേടി സീറ്റ് നിലനിര്‍ത്തി.

2019 ല്‍ കെ എം മാണി അന്തരിച്ചതിനെ തുടര്‍ന്ന് പാലായില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിലെ കക്ഷിയായ എന്‍സിപി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ വിജയിച്ചു. ഇതാണ് യു ഡി എഫില്‍ നിന്ന് എല്‍ ഡി എഫ് പിടിച്ചെടുത്ത സീറ്റ്. പിന്നീട് മഞ്ചേശ്വരത്ത് എം എല്‍ എയായിരുന്ന പി ബി അബ്ദുള്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥി എം സി കമറുദ്ദീനും സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി.

ഹൈബി ഈഡന്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുപ്പക്കെട്ടതോടെ എറണാകുളത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ടി ജെ വിനോദ് എല്‍ഡിഎഫിലെ മനുറോയിയയെ പരാജയപ്പെടുത്തി സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി. അരൂരില്‍ സി പി എം സിറ്റിംഗ് സീറ്റ് യു ഡി എഫിന് വേണ്ടി ഷാനിമോള്‍ ഉസ്മാന്‍ പിടിച്ചെടുത്തത് ചരിത്രമായി. അരൂര്‍ എം എല്‍ എ എ എം ആരിഫ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

2019ല്‍ തന്നെ കോന്നി, വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ ഡി എഫ് അട്ടിമറി വിജയം നേടി യു ഡി എഫിനെ ഞെട്ടിച്ചു. കോന്നിയില്‍ കെ യു ജനീഷ് കുമാറും വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്തുമാണ് സി പി എമ്മിന് അഭിമാനാത്മകമായ വിജയം സമ്മാനിച്ചത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടന്ന ആദ്യ ഉപതിരഞ്ഞെടുപ്പ് തൃക്കാക്കരയിലേതായിരുന്നു. പി ടി തോമസിന്റെ മരണത്തെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമ തോമസാണ് ജയിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+