പിവി അന്‍വർ എംഎല്‍എയുടെ അറസ്റ്റ്: പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെകെ രമ
കോഴിക്കോട്: റിമാന്‍ഡിലായ പിവി അന്‍വർ എം എല്‍ എയ്ക്ക് പിന്തുണയുമായി കെകെ രമ എം എല്‍ എ. പിണറായി വിജയൻ, താങ്കൾ കേരളം കണ്ട ഏറ്റവും ഭീരുവായ ഭരണാധികാരിയാണെന്നും ആ ഭീരുത്വത്തിന്റെ അടയാളമാണ് പിവി അന്‍വറിന്റെ കാരാഗ്രഹ വാസമെന്നും കെകെ രമ അഭിപ്രായപ്പെട്ടു. മണിയെന്ന ആദിവാസി യുവാവിന്റെ നീതിക്കുവേണ്ടി പ്രതിഷേധിച്ച പി.വി അൻവർ എം.എൽ.എയെ പാതിരാത്രി വീടുവളഞ്ഞു വലിയ പോലീസ് സന്നാഹത്തോടെ അറസ്റ്റു ചെയ്തത്. ജനങ്ങൾക്കു വേണ്ടി ശബ്ദമുയർത്തിയ ജനപ്രതിനിധിയെയാണ് ജയിലറയ്ക്കുള്ളിൽ അടച്ചിരിക്കുന്നത്. കാലം ഒരു കണക്കും തീർക്കാതെ പോയിട്ടില്ലെന്ന് ഓർത്താല്‍ നന്നെന്ന് കെകെ രമ കുറിക്കുന്നു.
കെകെ രമയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
പിണറായി വിജയൻ, താങ്കൾ കേരളം കണ്ട ഏറ്റവും ഭീരുവായ ഭരണാധികാരിയാണ്. താങ്കളുടെ ഭീരുത്വത്തിന്റെ അടയാളമാണ് പിവി അൻവർ എം എൽ എയുടെ കാരാഗ്രഹവാസം.ജനാധിപത്യ ഇടങ്ങളെ ഇല്ലാതാക്കി എതിർശബ്ദങ്ങളെ അടിച്ചമർത്തുന്നത് ഭീരുക്കളായ ഭരണാധികാരികളുടെ രീതിയാണ്. പൊതുമുതൽ നശിപ്പിച്ചെന്ന കുറ്റം ചാർത്തി ഒരു ജനപ്രതിനിധിയെ പാതിരാത്രിയിൽ വീടുവളഞ്ഞ് അറസ്റ്റു ചെയ്തിരിക്കുന്നു. മിസ്റ്റർ പിണറായി വിജയൻ താങ്കൾ കേരളം കണ്ട ഏറ്റവും വലിയ ഭീരുവായ ഭരണാധികാരിയാണെന്ന് പറയാതിരിക്കാൻ വയ്യ.

ആശയം കൊണ്ട് എതിരിട്ടവരെ ആയുധം കൊണ്ട് നേരിട്ട ഭീരുക്കളായ ഭരണാധിപൻമാരെ ചരിത്രത്തിൽ ഉടനീളം കാണാം. അധികാരമെന്നത് ആയുസു മുഴുവൻ കയ്യിലുണ്ടാവുമെന്നു കരുതിയ വിഡ്ഢികളായിരുന്നവർ. ചരിത്രം പിന്നാമ്പുറത്തേക്ക് തള്ളിയവർ.
ഭരണകൂടം എന്നും മുഖ്യധാരയ്ക്ക് വെളിയിൽ നിർത്തിയ ആദിവാസി സമൂഹത്തിലെ ഒരു യുവാവാണ് കാട്ടാനയുടെ അക്രമത്തിൽ ഇല്ലാതായത്. പത്തു മണിക്കൂറിനുമേലെയാണ് ആ മൃതദേഹം ഇവിടുത്തെ അധികാരികളുടെ അനാസ്ഥയ്ക്കിരയായി ആശുപത്രിയിൽ കിടത്തിയത്. എന്നിട്ടും ഇതിനെതിരെ ഒരു ജനപ്രതിനിധി ശബ്ദിക്കേണ്ട എന്നാണോ? എന്താണ് ഈ അറസ്റ്റിലൂടെ നിങ്ങൾ മുന്നോട്ടു വെക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ സന്ദേശം?
മണിയെന്ന ആദിവാസി യുവാവിന്റെ നീതിക്കുവേണ്ടി പ്രതിഷേധിച്ച പി.വി അൻവർ എം.എൽ.എയെ പാതിരാത്രി വീടുവളഞ്ഞു വലിയ പോലീസ് സന്നാഹത്തോടെ അറസ്റ്റു ചെയ്ത് ജയിലിലടച്ച ദിവസം തന്നെയാണ് പെരിയയിലെ രണ്ടു ചെറുപ്പക്കാരെ ക്രൂരമായി വെട്ടിക്കൊന്നതിന് കോടതി ശിക്ഷിച്ച കൊടും ക്രിമിനലുകളെ ആശ്ലേഷിച്ചും ഹസ്തദാനം നൽകിയും ഇൻക്വിലാബ് വിളികളോടെ സി.പി.എം സംസ്ഥാന സമിതിയംഗം പി.ജയരാജൻ അടക്കമുള്ളവർ ജയിലിനു മുന്നിൽ സ്വീകരിച്ചത്.
ഈ രണ്ടു കാഴ്ചയും ഒരേ ദിവസം കണ്ട കേരളമാണിത്. ആ കേരള ജനതയെ നോക്കി ജനകീയമെന്നോ ജനാധിപത്യമെന്നോ ഉള്ള വാക്കുകൾ ഇനി നിങ്ങൾ ഉച്ചരിക്കരുത്. നിസ്സഹായരായ ജനതയുടെ മേൽ സിംഹാസനമിട്ട് പുച്ഛച്ചിരിയോടെ വാണരുളുകയാണ് നിങ്ങൾ. നിങ്ങളുടെ അഹന്തയ്ക്കും കൊല വാളുകൾക്കും ഇരയായവരുടെ ബന്ധുക്കൾ കോടതി വരാന്തകളിൽ നീതിക്കായി കൈ നീട്ടിയിരിക്കുമ്പോൾ അധികാരപ്രമത്തതയിൽ നിങ്ങളവരെ വേട്ടയാടുകയാണ്.
ജനങ്ങൾക്കു വേണ്ടി ശബ്ദമുയർത്തിയ ജനപ്രതിനിധിയെയാണ് ജയിലറയ്ക്കുള്ളിൽ അടച്ചിരിക്കുന്നത്. കാലം ഒരു കണക്കും തീർക്കാതെ പോയിട്ടില്ല. ഓർക്കണം, ഓർത്താൽ നന്ന്..
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"










Click it and Unblock the Notifications