പിതാക്കന്മാരെ കുറ്റപ്പെടുത്തുന്നത് ശരിയല്ല; കവളപ്പാറയിലെ സെല്‍ഫി മനുഷ്യസഹജമായ തെറ്റെന്ന് അന്‍വര്‍
മലപ്പുറം: ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്ന കവളപ്പാറ സന്ദര്‍ശിച്ച് ഗ്രൂപ്പ് സെല്‍ഫിയെടുത്ത ക്രൈസ്‌തവ പുരോഹിതര്‍ക്കെതിരെ വലിയ വിമര്‍ശനാണ് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടന്നത്. ദുരന്തം നടന്ന മുത്തപ്പൻ കുന്ന് പശ്ചാത്തലത്തിൽ വരുന്ന സെല്‍ഫിക്കായി ഉന്നത പദവി അലങ്കരിക്കുന്ന പുരോഹിതനടക്കം 12 പേരാണ് പോസ് ചെയ്തത്.
സെല്‍ഫി ചിത്രം പുറത്തുവന്നതോടെയാണ് പുരോഹിതന്‍മാര്‍ക്കെതിരെ സാമൂഹ്യമാധ്യങ്ങളില്‍ വിമര്‍ശനം ശക്തമായത്. എന്നാല്‍ പുരോഹതിന്‍മാരെ ഇത്തരത്തില്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നാണ് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ അഭിപ്രായപ്പെടുന്നത്. ഒരാൾ കാണിച്ച മനുഷ്യസഹജമായ തെറ്റിന്റ പേരിൽ,ആദരണീയരായ പിതാക്കന്മാരെ കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്ന അഭിപ്രായമാണുള്ളതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. പിവി അന്‍വറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
Recommended Video

ചർച്ചകൾ
കഴിഞ്ഞ ദിവസങ്ങളിൽ കവളപ്പാറ സന്ദർശിക്കവേ,ആദരണീയരായ കേരള കാത്തലിക് ബിഷപ്സ് കോൺഫ്രൻസ് സാമൂഹിക സേവന വിഭാഗം ചെയർമാൻ തോമസ് മാർ കൂറിലോസ് തിരുമേനിക്കും ബത്തേരി ബിഷപ്പ് ജോസഫ് മാർ തോമസിനുമൊപ്പം,ഒരു പുരോഹിതൻ എടുത്ത ചിത്രത്തെ,സംബന്ധിച്ച് ചർച്ചകൾ കൊഴുക്കുകയാണല്ലോ.

മനുഷ്യസഹജമായ തെറ്റ്
ചില മാധ്യമങ്ങളും ഈ വാർത്ത ആഘോഷിക്കുന്നുണ്ട്.ഒരാൾ കാണിച്ച മനുഷ്യസഹജമായ തെറ്റിന്റ പേരിൽ,ആദരണീയരായ പിതാക്കന്മാരെ കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്ന അഭിപ്രായമാണുള്ളത്. അന്നേ ദിവസം പോത്തുകല്ലിൽ നടന്ന"റീബിൾഡ് നിലമ്പൂർ"രൂപീകരണത്തിനായുള്ള സർവ്വകക്ഷി യോഗത്തിൽ ബത്തേരി ബിഷപ്പ് പങ്കെടുത്തിരുന്നു.

സഹായങ്ങളും
പാതാർ ഉൾപ്പെടെയുള്ള ദുരന്ത മേഖലകളിലും അവർ പോയിരുന്നു.പോത്തുകല്ലിലെ യോഗത്തിൽ പങ്കെടുത്ത് നാട്ടുകാരുടെ ദു:ഖത്തിൽ പങ്ക് ചേർന്നതിനൊപ്പം,വ്യക്തിപരമായി സംസാരിച്ചപ്പോൾ കഴിയുന്ന സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ബത്തേരി അതിരൂപതയുടെ"ശ്രേയസ്"പദ്ധതി വഴി അവർ നിരവധി നിർദ്ധനരുടെ കണ്ണീരൊപ്പുന്നുണ്ട്. ബത്തേരി ബിഷപ്പിനെ കാലങ്ങളായി നേരിട്ടറിയാം.

അവസാനിപ്പിക്കേണ്ടതുണ്ട്
മതസൗഹാർദ്ദം ഉയർത്തിപ്പിടിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.അതിരൂപതയുടെ കീഴിൽ നടക്കുന്ന പ്രവർത്തനങ്ങളെ പറ്റിയും വ്യക്തമായ ധാരണയുണ്ട്. എക്കാലവും,അശരണർക്ക് കൈത്താങ്ങാകുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുൻപോട്ട് പോകുന്ന സഭയെയും ആദരണീയരായ പിതാക്കന്മാരേയും ഈ വിഷയത്തിന്റെ പേരിൽ ക്രൂശിക്കുന്ന സമീപനം അവസാനിപ്പിക്കേണ്ടതുണ്ട്.

ആരുടെയോ അഭ്യർത്ഥന പ്രകാരം
ആരുടെയോ അഭ്യർത്ഥന പ്രകാരം,പോസ് ചെയ്യുന്നതിനിടയിൽ നിമിഷ നേരത്തിനകം,ഒരാൾ ചെയ്ത പ്രവർത്തി മാത്രമാണിത്.പുറത്ത് വന്ന ചിത്രങ്ങളിൽ നിന്ന് അത് മനസ്സിലാക്കാൻ കഴിയും.
ഞങ്ങൾ നിലമ്പൂരിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം,ഞങ്ങളെ ആശ്വസിപ്പിക്കാനും സഹായിക്കാനും എത്തിയ ദൈവദൂതർ തന്നെയാണവർ. ഈ വിവാദം ദയവായി ഇനിയും മുൻപോട്ട് കൊണ്ട് പോകരുത്. അപേക്ഷയാണ്.
ഫേസ്ബുക്ക് പോസ്റ്റ്
പിവി അന്‍വര്‍
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications