Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയോ ഖത്തറോ? ഒത്താല്‍ ബ്രസീല്‍: അർജന്റീനയെ നേരിടാന്‍ കേരളത്തിലേക്ക് വമ്പന്‍മാർ തന്നെ എത്തും

മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ ലോക കീരിടം ചൂണ്ടിയ അർജന്റീന ടീം കേരളത്തില്‍ എത്തുകയാണ്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു കേരളം നാളുകളായി കാത്തിരുന്ന ആ പ്രഖ്യാപനം അർജന്റീന ഫുട്ബോള്‍ ടീം അധികൃതർ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ നടത്തിയത്. കേരളത്തില്‍ എത്തുന്ന ലയണൽ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീം നവംബറില്‍ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കും. നവംബ‌ർ 10നും 18നും ഇടയിലായിരിക്കും അർജന്റീനയുടെ കേരള സന്ദർശനം.

തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരിക്കും മത്സരം എന്നാണ് റിപ്പോര്‍ട്ട്. 'അര്‍ജന്റീന ദേശീയ ടീം അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളുടെ ഭാഗമായി 2025 നവംബറില്‍ കേരളത്തിലെത്തും. ഒരുവര്‍ഷം മുന്‍പ് മാഡ്രിഡിലെ ഞങ്ങളുടെ ആസ്ഥാനത്തുവെച്ച് കേരളാ സര്‍ക്കാരുമായി ആരംഭിച്ച പദ്ധതിയാണിത്. ആഗോളതലത്തില്‍ കായിക മേഖലയുടെ വിപുലീകരണത്തിന് എഎഫ്എ പുതിയ അധ്യായം ആരംഭിക്കുകയാണ്' എന്ന് എഎഫ്എ ഇന്ത്യയും സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.

messi-saudi

റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ സ്പോണ്‍ഷർഷിപ്പിലാണ് ആദ്യമായി ഏതെങ്കിലും ഒരു കാല്‍പന്ത് ലോക ജേതാക്കള്‍ കേരളത്തിന്റെ മണ്ണിലേക്ക് എത്തുന്നത്. "കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എഎഫ്എയിൽ നിന്ന് അർജന്റീന നവംബറിൽ കേരളത്തിൽ കളിക്കുമെന്ന് സ്ഥിരീകരിക്കുന്ന ഇമെയിൽ ഞങ്ങൾക്ക് ലഭിച്ചിരുന്നു. എന്നാൽ, ഞങ്ങൾ അത് പ്രഖ്യാപിച്ചില്ല, എ എഫ് എ തന്നെ ആദ്യം ഔദ്യോഗികമായി പ്രഖ്യാപിക്കട്ടെ എന്ന് കരുതി," റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനെ ഉദ്ധരിച്ച് സ്പോർട്സ് സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.

"മത്സരത്തെക്കുറിച്ച് മാധ്യമങ്ങളിൽ ഒരുപാട് നെഗറ്റീവ് വാർത്തകൾ വന്നിരുന്നു. അതിനാൽ, എഎഫ്എ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതാണ് ഉചിതമെന്ന് ഞങ്ങൾ കരുതി," അദ്ദേഹം കൂട്ടിച്ചേർത്തു. ആരായിരിക്കും കേരളത്തില്‍ വെച്ച് മെസിയേയും സംഘത്തേയും നേരിടുകയെന്ന ചോദ്യവും ആരാധകർക്കിടയില്‍ ഉയർന്ന് കഴിഞ്ഞു. അർജന്റീനയുടെ എതിരാളി ആരായിരിക്കും എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും ആന്റോ പറയുന്നു.

"ഓസ്‌ട്രേലിയ, സൗദി അറേബ്യ, ഖത്തർ എന്നീ ടീമുകളെ ഞങ്ങൾ പരിഗണിക്കുന്നുണ്ട്. പറ്റിയാല്‍ ബ്രസീലിനെ തന്നെ കളിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ എതിരാളിയെ തീരുമാനിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ," അദ്ദേഹം വ്യക്തമാക്കി. മത്സരത്തിന് പുറമേ, അർജന്റീന ടീം ആരാധകരുമായി ഒരു സംഗമവും നടത്തും. ഇത് കോഴിക്കോടോ മലപ്പുറത്തോ ആയിരിക്കുമെന്ന് ആന്റോ പറഞ്ഞു. "എഎഫ്എയുമായുള്ള ഞങ്ങളുടെ കരാറിൽ 45 മിനിറ്റ് നീണ്ടുനിൽക്കുന്ന ഒരു ആരാധക സംഗമം ഉൾപ്പെടുത്തിയിട്ടുണ്ട്. അതിന്റെ വേദി തീരുമാനിച്ചിട്ടില്ല, പക്ഷേ മലബാർ മേഖലയിലെ ഫുട്ബോൾ പ്രേമം കണക്കിലെടുത്ത് കോഴിക്കോടോ മലപ്പുറമോ ആയിരിക്കും ഉചിതമെന്നാണ് കരുതുന്നത്," അദ്ദേഹം പറഞ്ഞു.

മത്സരത്തിന്റെ സംഘാടനത്തിന് ഏകദേശം 400 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. രണ്ട് അന്താരാഷ്ട്ര ടീമുകൾ കളിക്കുന്നതിനാൽ, സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് ഞങ്ങൾ കരുതുന്നത്. സ്പോൺസർമാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഞങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഏഴ് മാസങ്ങൾ മുമ്പ് പ്രധാന സ്പോൺസർ പിന്മാറിയതിനെ തുടർന്നാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് ഇതിലേക്ക് വരുന്നത്.

മത്സരം നടക്കുമെന്ന് ഞങ്ങൾക്ക് എപ്പോഴും പൂർണ്ണ വിശ്വാസമുണ്ടായിരുന്നു. ഒക്ടോബറിലോ നവംബറിലോ മത്സരം നടത്താൻ ഞങ്ങൾ എഎഫ്എയുമായി കരാർ ഒപ്പിട്ടിരുന്നു. എന്നാൽ, ജൂണിൽ അവർ അടുത്ത വർഷം കളിക്കാനാണ് താൽപ്പര്യമെന്ന് പറഞ്ഞു. ഞങ്ങൾ അതിന് തയ്യാറായിരുന്നില്ല. ഈ വർഷം തന്നെ അർജന്റീന കേരളത്തിൽ എത്തണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. ഇതാണ് ഈ വിഷയം വലിയ വിവാദമായതിന്റെ കാരണമെന്ന് ഞാൻ കരുതുന്നതെന്നും ആന്റോ അഗസ്റ്റിന്‍ കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+