'സയനൈഡ്' ചതിച്ചു: സഹോദരനെ കൊല്ലാന്‍ 20 ലക്ഷം രൂപ ക്വട്ടേഷന്‍ നല്കിയ അനുജനും സംഘവും പിടിയില്‍
തിരുവനന്തപുരം: സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി അഭിഭാഷകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നെട്ടയം വെറ്റിക്കോണം ബിന്ദുഭവനില്‍ ജ്യോതീന്ദ്രനാഥ്(49), കരകുളം പൊട്ടന്‍ചിറ വീട്ടില്‍ ശങ്കര്‍(36), അരുവിക്ക വികാസ് നഗറില്‍ മരുതംമൂട് വീട്ടീല് രതീഷ്(33), അരുവിക്കര നെല്ലിവിള വീട്ടില്‍ മോഹന്‍സതി(36), മണക്കാട് പുഞ്ചക്കരി എസ് ഭവനില്‍ ഉണ്ണി എന്ന ജോജെ(29) പുഞ്ചക്കറി വട്ടവിള വീട്ടില്‍ അനില്‍ (28) എന്നിവരാണ് പിടിയിലായത്.
ജ്യോതീന്ദ്രനാഥിന്റെ സഹോഹദരനും തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനുമായ ജ്യോതികുമാറിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. വിശദാംശങ്ങള്‍ ഇങ്ങനെ..

20 ലക്ഷം
ജ്യോതികുമാറിന്റെ സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടി അദ്ദേഹത്തെ കൊലപ്പെടുത്താന്‍ സഹോദരനായ ജ്യോതീന്ദ്രനാഥ് ശങ്കറിന്റെ നേത്വത്തിലുള്ള സംഘത്തിന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ജ്യോതികുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നതിന് 20 ലക്ഷം രൂപയായിരുന്നു ക്വട്ടേഷന്‍ പറഞ്ഞുറപ്പിച്ചത്.

ജുലായ് 3ന്
ജുലായ് 3 നും രാത്രി 10.30 ന് ജ്യോതികുമാറിന്റെ വഞ്ചിയൂര്‍ ഓഫിസില്‍ അതിക്രമിച്ചു കടന്ന സംഘം അദ്ദേഹത്തെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു. അഭിഭാഷകന്റെ കാറില്‍ തന്നെയായിരുന്നു സംഘം ആര്യങ്കാവ് ഭാഗത്തേക്ക് പോയത്. കാറിലും സംഘം മര്‍ദ്ദനം തുടരുകയും പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയും ചെയ്തു.

കൊക്കയില്‍ തള്ളിയിട്ടു
കാറില്‍ വെച്ച് തന്നെ സയനൈഡ് എന്ന് ഇവര്‍ തെറ്റിദ്ധരിച്ച ഒരു പൊടി ജ്യോതികുമാറിനെ ബലമായി കഴിപ്പിക്കുകയും കഴുത്ത് മുറുക്കുകയും ചെയ്ത്. തുടര്‍ന്ന് അബോധാവസ്ഥയിലായ ജ്യോതികുമാറിനെ മരിച്ചെന്നു കരുതി കൈയും കാലും കെട്ടിയ നിലയില്‍ ആര്യങ്കാവ് ചെക്ക് പോസ്റ്റിനും സമീപമുള്ള കൊക്കയില്‍ തള്ളിയിട്ടു. കാര്‍ പിന്നീട് തമിഴ്നാട്ടിലെ പുളിയറയില്‍ ഉപേക്ഷിക്കുകയും ചെയ്തു.

രക്ഷപ്പെടല്‍
ബോധം തിരിച്ചു കിട്ടിയ ജ്യോതികുമാര്‍ കൊക്കയില്‍ നിന്ന് രക്ഷപ്പെട്ട് മുകളില്‍ കയറി പ്രദേശവാസികളുടെ സഹായത്തോടെ തിരുവനന്തപുരത്ത് തിരിച്ചെത്തുകയായിരുന്നു. ക്വട്ടേഷന്‍ സംഘത്തിന്റെ മര്‍ദ്ദനത്തിലും കൊക്കയില്‍ തള്ളിയിട്ടപ്പോഴും ജ്യോതികുമാറിന് നിരവധി പരിക്കുകള്‍ പറ്റിയിരുന്നു. തിരുവനന്തപുരത്ത് തിരിച്ചെത്തിയ ഇദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

ടവറുകള്‍ കോന്ദ്രീകരിച്ചുള്ള അന്വേഷണം
ജ്യോതികുമാറിന്റെ പരാതിയില്‍ ആര്യങ്കാവ് മുതല്‍ കാര്‍ ഉപേക്ഷിച്ച പുളിയറവരേയുള്ള മൊബൈല്‍ ടവറുകള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. നെട്ടയത്തും പരിസര പ്രദേശങ്ങളിലും ജ്യോതികുമാറിനുള്ള സ്വത്തുക്കള്‍ സ്വന്തമാക്കാനാണ് സഹോദരനെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് ജ്യോതീന്ദ്രനാഥ് പോലീസിനോട് വ്യക്തമാക്കി.

മൊഴി
ജ്യോതികുമാറിനെ കൊലപ്പെടുത്താനായി 20 ലക്ഷം രൂപയാണ് ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് വാഗ്ദാനം ചെയ്തത്. മുന്‍കൂറായി ഒന്നര ലക്ഷം രൂപ കൈമാറിയെന്നും ജ്യോതീന്ദ്രനാഥ് പറഞ്ഞു. സ്വത്തുക്കള്‍ അവിവാഹിതനായ സഹോദരന് മറ്റ് ബന്ധുക്കള്‍ക്ക് നല്‍കുമെന്ന ജ്യോതീന്ദ്രനാഥിന്റെ സംശയമാണ് കൊലപാതശ്രമത്തിന് പിന്നിലെന്ന് പോലീസും വ്യക്തമാക്കി. ശംഖുമുഖം എസി ഇളങ്കോവന്റെ മേല്‍നോട്ടത്തില്‍ വഞ്ചിയൂര്‍ സിഐ എസ് ആര് നിസാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications