രാജേഷ് വധം: മൂന്നു പേര്‍ കൂടി അറസ്റ്റില്‍... കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്
ഇടുക്കി: മൂന്നുപേര്‍കൂടി അറസ്റ്റില്‍... പ്രതികളെ കണ്ടെത്തിയത് ഇടുക്കി മാങ്കുളത്തു നിന്ന്.കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്.
മാര്‍ച്ച് 27നാണ് റേഡിയോ ജോക്കിയും നാടന്‍പാട്ടു കലക്കാരനുമായ രാജേഷ് കൊല്ലപ്പെടുന്നത്.കേസില്‍ നിര്‍ണ്ണായക വഴിത്തിരിവൊരുക്കിയാണ് കേസിലെ പ്രതികളായ മൂന്നുപേരെകൂടി പോലീസ് പുതുതായി അറസ്റ്റ് ചെയ്തത്. ഇടുക്കി മാങ്കളുത്തിനു സമീപം ആനക്കുളത്തു നിന്നാണ് മൂവരെയും പിടികൂടിയത്.ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി.കേസില്‍ ഒരാളെ കൊല്ലത്തു നിന്നും മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബിജെപിയ്ക്ക് കിട്ടിയത് ഇരുട്ടടി: ലിംഗായത്തുകൾ കൈവിട്ടു, പിന്തുണ കോൺഗ്രസിനെന്ന്
രാജേഷിന്റെ മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം അടിമാലി പോലീസിന്റെ സഹായത്തോടെയാണ് മൂന്നുപേരെയും കണ്ടെത്തിയത്.മൂവരും ആനക്കുളത്ത് ഒളിവില്‍ കഴിയുകയായിരുന്നു.പ്രതികളെ പിടകൂടിയ സാഹചര്യത്തില്‍ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.അതേ സമയം അന്വേഷണ സംഘം കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.രാജേഷിന്റെ ഖത്തറിലുള്ള വനിതാ സുഹൃത്തിന്റെ ഭര്‍ത്താവാണ് കൊല നടത്താന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.
പിന്നീട് പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊല്ലം സ്വദേശിയായ സാനുവിനെ പോലീസ് അറസ്റ്റ് ചെയ്ത് മൊഴിയെടുത്തിരുന്നു.പിന്നാലെയാണ് മൂന്നുപേര്‍കൂടി പിടിയിലായത്. വരും ദിവസങ്ങളില്‍ നിര്‍ണ്ണായകമായ വിവരങ്ങള്‍ പോലീസ് പുറത്തുവിടുന്നതോടെ കേസില്‍ കൃത്യമായ ഒരു ധാരണ ഉണ്ടാകുമെന്നത് ഉറപ്പാണ്.ചുവന്ന കാറിലെത്തിയ നാലംഗ സംഘമായിരുന്നു രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.അന്ന് രാജേഷിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റിരുന്നു.