Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് ബാബു വിദേശത്ത് നിന്ന് വിളിച്ചു, പറഞ്ഞത് ഇത്, ഏറ്റവും വേദന തോന്നിയ നിമിഷമെന്ന് രാഹുൽ ഈശ്വർ

വിജയ് ബാബുവിന് എതിരെ സിനിമാ രംഗത്തുളള യുവതി മീ ടൂ ആരോപണം ഉന്നയിച്ചത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്

rahul easwar

കൊച്ചി: നാട്ടിൽ വ്യാജ പീഡന ആരോപണങ്ങൾ കൂടുന്നുവെന്ന് രാഹുൽ ഈശ്വർ. സിനിമയിൽ അവസരം നൽകിയില്ലെന്ന പേരിൽ വ്യാജ ആരോപണം ഉന്നയിച്ചാൽ ഒന്നും ചെയ്യാനില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു. നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് എതിരെ ഉയർന്ന മീ ടൂ ആരോപണം സൂചിപ്പിച്ചാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം.

വനിതാ കമ്മീഷൻ പോലെ പുരുഷ കമ്മീഷനും വേണമെന്നും പീഡനക്കേസിൽ വിധി വരുന്നത് വരെ പുരുഷന്റെ പേരും പുറത്ത് വിടരുതെന്നും രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു. സംവിധായകൻ മേജർ രവിയുടെ അഭിമുഖ പരിപാടിയിലാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം.

വ്യാജ കേസുകള്‍

വ്യാജ കേസുകള്‍

രാഹുൽ ഈശ്വറിന്റെ വാക്കുകൾ: ' സ്ത്രീപക്ഷത്തുളള ശരിയായവര്‍ വിജയിക്കണമെന്നും ഇര വിജയിക്കണമെന്നും ആഗ്രഹിക്കുന്നു. പക്ഷേ വ്യാജ കേസുകള്‍ ഒരുപാട് പെരുകുന്നു. രാം തിവാരി 7 വര്‍ഷം റേപ് കേസില്‍ ജയിലില്‍ കിടന്നു. 7 വര്‍ഷത്തിന് ശേഷം കോടതി കണ്ടെത്തി പെണ്‍കുട്ടി റേപ് ചെയ്യപ്പെട്ടിട്ടില്ലെന്ന്. എല്‍ദോസ് കുന്നപ്പിള്ളിയുടെ കേസില്‍ കോടതി പറഞ്ഞത് വ്യാജ റേപ് എന്നത് റേപിനെ പോലെ തന്നെ ഭീകരമാണെന്നാണ്.

വിജയ് ബാബുവിന്റെ കേസ്

വിജയ് ബാബുവിന്റെ കേസ്

പ്രതികാരം ചെയ്യാന്‍ പുരുഷനെ കുടുക്കാന്‍ ഒരു ആരോപണം ഉന്നയിച്ചാല്‍ മതി എന്ന അവസ്ഥ നാട്ടിലുണ്ട്. വിജയ് ബാബുവിന്റെ കേസ് തന്റെ ജീവിതത്തില്‍ തനിക്ക് ഏറ്റവും വേദന തോന്നിയ ഒരു നിമിഷമാണ്. അദ്ദേഹം വിദേശത്തായിരുന്നു. അദ്ദേഹം തന്നെ വിളിച്ചു. എന്റെ അമ്മയ്ക്ക് എന്തെങ്കിലും പറ്റിയാല്‍ പിന്നെ താന്‍ ജീവിച്ചിരിക്കില്ലെന്ന് പറഞ്ഞു. നാളെ തനിക്കെതിരെ ഒരു വ്യാജ കേസ് വന്നാല്‍ തനിക്ക് വേറെ വഴിയില്ല.

കേസ് കൊടുത്താല്‍ എന്ത് ചെയ്യും

കേസ് കൊടുത്താല്‍ എന്ത് ചെയ്യും

താനും ഒരു പെണ്‍കുട്ടിയും തമ്മില്‍ ബന്ധമുണ്ടായിരിന്നു എന്നിരിക്കട്ടെ. ഒരു മാസം കഴിഞ്ഞ് താന്‍ ആ കുട്ടിക്ക് സിനിമ കൊടുത്തില്ല, അവസരം കൊടുത്തില്ല എന്ന് പറഞ്ഞ് ആ പെണ്‍കുട്ടി എനിക്കെതിരെ കേസ് കൊടുത്താല്‍ എന്ത് ചെയ്യും. ഇവിടെ പുരുഷനെ, പ്രത്യേകിച്ച് സെലിബ്രിറ്റികളെ കുടുക്കാനും അത് വഴി തങ്ങള്‍ക്ക് പ്രശസ്തി കിട്ടും എന്ന് വിചാരിക്കുന്ന ഒരു പോലീസ് വിഭാഗവും ഉണ്ട്. നമ്പി നാരായണന്‍ അതിന് ഉദാഹരണമാണ്.

മെന്‍സ് കമ്മീഷന്‍ വേണം

മെന്‍സ് കമ്മീഷന്‍ വേണം

തങ്ങള്‍ നാഷണല്‍ മെന്‍സ് കമ്മീഷന്‍ വേണം എന്ന് വാദിക്കുന്നവരാണ്. മീ ടൂ പോലെ മെന്‍ ടൂവും. കോടതി കുറ്റക്കാരനാണ് എന്ന് പറയുന്നത് വരെ ലൈംഗീക ആരോപണ കേസുകളില്‍ പുരുഷന്റെ പേരും പറയേണ്ട എന്ന ഒറ്റ അപേക്ഷ മാത്രമേ ഉളളൂ. താന്‍ ഫാക്ട്‌സ് മാത്രമേ പറയൂ. അതുകൊണ്ടാണ് ചര്‍ച്ചകളില്‍ ചിലപ്പോള്‍ പ്രകോപിതനാകുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+