രാഹുൽ ഈശ്വറിന് ജാമ്യം; കേസന്വേഷണത്തോട് പൂർണമായും സഹകരിക്കണം, ജാമ്യം ലഭിച്ചത് ഉപാദികളോടെ...
തിരുവനന്തപുരം: വിവാദ പരാമർശത്തിൽ അറസ്റ്റിലായ അയ്യപ്പ ധർമസേന പ്രസിഡൻറ് രാഹുൽ ഈശ്വറിന് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കേസന്വേഷണത്തോട് പൂർണമായും സഹകരിക്കണമെന്ന് രാഹുൽ ഈശ്വറിനോട് മജിസ്ട്രേറ്റ് നിർദേശിച്ചു. ശബരിമലയിൽ യുവതി പ്രവേശനമുണ്ടായാൽ രക്തം വീഴ്ത്തി അശുദ്ധമാക്കി ക്ഷേത്രനട അടപ്പിക്കാൻ തയാറായി 20 പേർ നിന്നിരുന്നുവെന്ന് എറണാകുളം പ്രസ്ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തിരുന്നത്.
ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു: മോദി ശിവലിംഗത്തിന് മുകളില്‍ കയറിയിരിക്കുന്ന തേളിനെപ്പോലെയെന്ന് !
എന്നാൽ 20 പേർ കൈമുറിച്ച് രക്തം ഇറ്റിച്ച് നടയടപ്പിക്കാൻ തയാറായി നിൽക്കുന്നു എന്ന് ഫോണിലൂടെ അറിഞ്ഞതാണെന്നും രക്തം വീഴ്ത്തി അശുദ്ധമാക്കി ശബരിമല നട അടപ്പിക്കാൻ പദ്ധതിയിട്ടതായി താൻ പറഞ്ഞിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വർ പിന്നീട് തിരുത്തുകയായിരുന്നു. തന്റെ വാക്കുകൾ വളച്ചൊടിച്ച് രാജ്യദ്രോഹിയാക്കാനാണ് ദേവസ്വം മന്ത്രി ശ്രമിക്കുന്നതെന്നും രാഹുൽ ഈശ്വർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്.
തിരുവനന്തപുരം നന്ദാവനത്തിലെ ഫ്ലാറ്റിൽ നിന്ന് എറണാകുളത്ത് നിന്നെത്തിയ പൊലീസാണ് കലാപാഹ്വാനം നൽകിയെന്ന കുറ്റം ചുമത്തി രാഹുലിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശി പ്രമോദ് ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ് അറസ്റ്റ്.