ഇടപെട്ട് രാഹുൽ ഗാന്ധി.. ചെന്നിത്തലയും ഉമ്മൻചാണ്ടിയും മൗനത്തിൽ.. ലക്ഷ്യമെന്ത്? ഇനി സാധ്യത ഇങ്ങനെ?
തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്തുന്നതിൽ കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുകയാണ്. മുല്ലപ്പള്ളി രാജിവെച്ചതോടെ ജൂൺ ആദ്യവാരത്തിൽ തന്നെ പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ പാർട്ടിയിലെ പടലപിണക്കങ്ങളാണ് ചർച്ചകൾക്ക് തടസം തീർക്കുന്നത്. ഇതോടെ അധ്യക്ഷ പ്രഖ്യാപനം വൈകിയേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ കേരളത്തിലെ പ്രതിസന്ധിയിൽ ഇപ്പോൾ രാഹുൽ ഗാന്ധി ഇടപെട്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്
തലസ്ഥാന നഗരിയുടെ ചില ഭാഗങ്ങളില്‍ കനത്ത മഴ

പ്രതിപക്ഷ നേതാവായി വിഡി സതീശനെ നിയമിച്ചതിന് പിന്നാലെ തന്നെ പുതിയ അധ്യക്ഷനേയും നിയമിച്ചേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മുല്ലപ്പള്ളി ഔദ്യോഗികമായി രാജി പ്രഖ്യാപിക്കുകയും ചെയ്തതോടെ ചർച്ചകൾ കൊഴുത്തു. പല പേരുകളും ഉയരുന്നുണ്ടെങ്കിലും അനിശ്ചിതത്വം തുടരുകയാണ്. ഗ്രൂപ്പ് നേതാക്കളുടെ കടുംപിടിത്തവും മൗനവുമാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണമായിരിക്കുന്നത്.

മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പരിഗണിക്കാതെ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തത്തിൽ ഹൈക്കമാന്റിനെതിരെ കടുത്ത അതൃപ്തിയിലാണ് നേതാക്കൾ. ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാൻ എ, ഐ ഗ്രൂപ്പുകൾ എതിർപ്പ് മറന്ന് ഒറ്റക്കെട്ടായി നിന്നിട്ട് പോലും ഹൈക്കമാന്റ് ആവശ്യം തള്ളിയെന്നതാണ് നേതാക്കളെ ചൊടിപ്പിച്ചത്.

കെ സുധാകരൻ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം പാർട്ടിയിലെ ഒരു വിഭാഗം യുവ നേതാക്കളും ഒരു വിഭാഗം അണികളും ഉയർത്തുന്നുണ്ട്. എന്നാൽ കെ സുധാകരൻ അധ്യക്ഷനാകുന്നതോടെ തങ്ങൾക്ക് പാർട്ടിയിൽ സ്വാധീനം നഷ്ടമാകുമെന്ന് നേതാക്കൾ കരുതുന്നു. ഇതോടെ സുധാകരനെതിരെ എഐസിസിക്ക് നേതാക്കൾ പരാതി നൽകുകയും ചെയ്തു.

സുധാകരന്റെ തീവ്ര നിലപാടുകൾ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പാണ് നേതാക്കൾ നൽകുന്നത്. സുധാകരന് വേണ്ടി വാദിക്കുന്ന അണികൾ സൈബർ ഇടത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഭീഷണി ഉയർത്തുന്നുണ്ട്. പുതിയ പാർട്ടി രൂപീകരിക്കുമെന്നത് ഉൾപ്പെടെയുള്ള ചർച്ചകളാണ് സൈബർ ഇടത്തിൽ നടക്കുന്നതെന്നും ഇതെല്ലാം തിരിച്ചടിയാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല പ്രായപരിധി ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ പാലിക്കപ്പെടണമെന്നും നേതാക്കൾ പറയുന്നു. എന്നാൽ ഗ്രൂപ്പ് സമ്മർദ്ദങ്ങൾ വഴങ്ങേണ്ടെന്ന നിലപാടിലാണ് ഹൈക്കമാന്റ്. അതേസമയം ഗ്രൂപ്പുകളെ തള്ളിക്കൊണ്ട് തിരുമാനമെടുത്താൻ തിരിച്ചടിയാകുമെന്ന ആശങ്കയും ഹൈക്കമാന്റിന് ഉണ്ട്.

താഴെതട്ടിൽ പാർട്ടിയെ ചലിപ്പിക്കണമെങ്കിൽ ഗ്രൂപ്പ് നേതാക്കളുടെ പിന്തുണ കൂടിയെ തീരു. മാത്രമല്ല കെ സുധാകരൻ എന്ന തിരുമാനത്തിന്റെ ഉത്തരവാദിത്തം പൂർണമായും ഹൈക്കമാന്റ് ഏറ്റെടുക്കേണ്ടി വരുമെന്നതും ആശങ്കയാണ്. ഈ ഘട്ടത്തിൽ നേതാക്കളെ കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാനാണ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നിർദ്ദേശിച്ചത്.

അതേസമയം നേതാക്കൾ മൗനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പാർട്ടിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ നേതാക്കളുമായി ചർച്ച തിരുമാനം കൈക്കൊള്ളാമെന്നും ഹൈക്കമാന്റഅ വ്യക്തമാക്കുന്നു. ഇതിനോടകം തന്നെ 15 ഓളം നേതാക്കളുമായി താരിഖ് അൻവർ ഫോണിൽ ചർച്ച നടത്തി കഴിഞ്ഞു. ലോക്ക് ഡൗൺ കഴിഞ്ഞാൽ താരിഖ് കേരളത്തിൽ എത്തിയേക്കും.

എന്നാൽ കെപിസിസി അധ്യക്ഷ സ്ഥാനം അനാഥമായി കിടക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് മുൻ ദേശീയ അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധി നൽകുന്ന മുന്നറിയിപ്പ്. നിലവിൽ കെ സുധാകരന്റെ പേരാണ് രാഹുൽ ഗാന്ധി മുന്നോട്ട് വെയ്ക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പക്ഷേ തലമുറമാറ്റം എന്ന നിർദ്ദേശം ഉയർത്തുന്ന രാഹുൽ സുധാകരന് വേണ്ടി രംഗത്തെത്തുന്നതിനെതിരെ ഒരു വിഭാഗം നേതാക്കൾ ചോദ്യം ഉയർത്തുന്നുണ്ട്.

എതിർപ്പുകൾ ശക്തമായാൽ മറ്റ് നേതാക്കളെ പരിഗണിച്ചേക്കും. കൊടുക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, തുടങ്ങിയവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. എന്നാൽ ഇതിനെതിരേയും വാദങ്ങൾ ഉയർന്നാൽ സമുദായ സമവാക്യങ്ങൾ പരിഗണിക്കാതെ കെ മുരളീധരനെ അധ്യക്ഷനാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
കറുപ്പിൽ അതീവ സുന്ദരിയായി നടി ശിവാത്മിക രാജശേഖർ
Recommended Video
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications