ഗണേഷ് കുമാർ സ്ഥിരം കുറ്റവാളിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; കിട്ടുന്നത് 'കർമ്മഫലം'
മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയിരിക്കുകയാണ്. ഗണേഷ് കുമാർ ഒരു സ്ഥിരം കുറ്റവാളിയാണെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മനഃപൂർവം വേദനിപ്പിച്ചതിനുള്ള ശിക്ഷയാണ് ഇപ്പോൾ അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ഗുരുതരമായ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാന ആരോപണങ്ങൾ
ഗണേഷ് കുമാർ തന്റെ ഫോൺ ചോർത്തുന്നുവെന്നും അധികാര ദുർവിനിയോഗം നടത്തുന്നുവെന്നും ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച പരാതി അത്യന്തം ഗൗരവതരമാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ഒരു മന്ത്രി തന്നെ ഇത്തരത്തിൽ പെരുമാറുന്നത് ജനാധിപത്യത്തിന് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ഭാര്യയുടെ ഫോൺ പോലും നിരീക്ഷിക്കുന്ന ഒരാൾക്കെതിരെ സർക്കാർ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

കൂടാതെ, പോലീസിന്റെ ഭാഗത്തുനിന്നുള്ള ഇരട്ടത്താപ്പിനെയും രാഹുൽ മാങ്കൂട്ടത്തിൽ ചോദ്യം ചെയ്തു. സാധാരണക്കാരെയും മറ്റു ജനപ്രതിനിധികളെയും നിസ്സാരമായ ഇ-മെയിൽ പരാതികളുടെ പേരിൽ പോലും വേട്ടയാടുന്ന കേരള പോലീസ്, മന്ത്രിയുടെ ഭാര്യ 112-ൽ വിളിച്ച് പരാതിപ്പെട്ടിട്ടും ഗണേഷ് കുമാറിനെതിരെ വിരലനക്കാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ബലാത്സംഗ കേസിൽ തന്നെ പാലക്കാട് ഹോട്ടല്‍ വളഞ്ഞ് എസ്ഐടി കസ്റ്റഡിയിലെടുത്ത കാര്യവും മാങ്കൂട്ടത്തിൽ പറഞ്ഞു. "എപ്പോഴാണ് ഗണേഷ് കുമാറിനെ അറസ്റ്റ് ചെയ്യാൻ പോലീസ് എത്തുക?" എന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ചോദിച്ചു.
ഉമ്മൻ ചാണ്ടിയുടെ മനസ്സ് വേദനിപ്പിച്ചതിനുള്ള തിരിച്ചടി
ഉമ്മൻ ചാണ്ടിയുടെ മനസ്സ് വേദനിപ്പിച്ചവർക്ക് കാലം കരുതിവെച്ച തിരിച്ചടിയാണിതെന്ന് രാഹുൽ പറഞ്ഞു. ഗണേഷ് കുമാറിനെക്കുറിച്ച് സംസാരിക്കാൻ തനിക്ക് യോഗ്യതയില്ലെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കും അദ്ദേഹം മറുപടി നൽകി. ഗണേഷ് കുമാറിനെക്കുറിച്ച് പറയാൻ ഏറ്റവും യോഗ്യത അദ്ദേഹത്തിന്റെ പിതാവായ ആർ. ബാലകൃഷ്ണ പിള്ളയ്ക്കായിരുന്നുവെന്നും പണ്ട് അദ്ദേഹം നടത്തിയ പരാമർശങ്ങൾ ജനങ്ങൾക്കറിയാമെന്നും രാഹുൽ പരിഹസിച്ചു.
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ തന്നെ കൈയേറ്റം ചെയ്തുവെന്ന ബിന്ദു മേനോന്റെ ആരോപണത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു. എല്ലാവരും വിശ്വസിച്ചിരുന്ന ഒരു ബിംബത്തെ ഗണേഷ് കുമാർ ചൂഷണം ചെയ്തിട്ടുണ്ടോ എന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും പാലക്കാട് എംഎൽഎ ആവശ്യപ്പെട്ടു. ഗണേഷ് കുമാറിനെതിരെയുള്ള ഈ ആരോപണങ്ങൾ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
-
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ഉള്ളുരുകിയ പ്രാര്‍ഥനയില്‍ എന്നുമുണ്ടാകും; മുസ്ലിം ലീഗിനോട് കടപ്പെട്ടിരിക്കുന്നു എന്ന് എംകെ മുനീര്‍ -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം












Click it and Unblock the Notifications