Get Updates
Get notified of breaking news, exclusive insights, and must-see stories!

'പെൺകുട്ടി ഡിവോഴ്സി, ഗർഭിണി ആയത് അതിനുശേഷം..ഡിവോഴ്സിന് കാരണം രാഹുൽ മാങ്കൂട്ടത്തിൽ'

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അഡ്വ ശ്രീജിത്ത് പെരുമന. യാതൊരു മാന്യതയില്ലാതെ നടത്തിയ പി ആർ വർക്കിന്റെ അതിഭീകരമായ ഫലമാണ് രാഹുൽ ഇന്ന് അനുഭവിക്കുന്നതെന്ന് ശ്രീജിത്ത് പറഞ്ഞു. ഭര്‍ത്താവിനെ വഞ്ചിച്ചുകൊണ്ട് മറ്റൊരുവന്‍റെ കുഞ്ഞിന്‍റെ അമ്മയായി, എന്ന ഫേക് നെരേറ്റീവാണ് മാങ്കൂട്ടം ഫാൻസ്‌ സൃഷ്ടിക്കാന്‍ ശ്രമിച്ചത്. അതിലൂടെ അതിജീവിതയെ കുറ്റക്കാരിയാക്കാനും, കുറ്കൃത്യത്തിൽ തുല്ല്യ പങ്കാളിയാക്കാനും, അതിലൂടെ പരാതിക്കാരി മോശക്കാരിയാണ് എന്ന് വരുത്തി അവരുടെ മൊഴിയുടെ ക്രെഡിബിലിറ്റി ഇല്ലാതെയാക്കാനും ശ്രമിച്ചുവെന്നും ശ്രീജിത്ത് ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

'രാഹുൽ മാങ്കൂട്ടത്തിന്റെ കേസിൽ അക്ഷരാർത്ഥത്തിൽ "അതിജീവിതയായ" പെൺകുട്ടിക്കെതിരെ വ്യാജ നരേറ്റീവ് സൃഷ്ടിച്ച് അതിരൂക്ഷമായ സൈബർ ആക്രമണങ്ങൾ നടത്തി പരാതിയിലേക്ക് എത്തിച്ചതിൽ രാഹുൽ ഫേൻസിനാണ് പ്രധാന പങ്ക് രാഹുൽ ഈശ്വരും, ഒരു വക്കീലും, കുറച്ചു സിനിമ നടികളും നടത്തിയ വ്യക്തിഹത്യകൾ ഒരുപക്ഷെ രാഹുൽ മാങ്കൂട്ടം നടത്തിയ ആക്രമത്തെക്കാൾ ആ പെൺകുട്ടിയെ ബാധിച്ചതിന്റെ പ്രത്യക്ഷമായ തെളിവാണ് ഇന്നലത്തെ പരാതി.

rahhhh-

യാതൊരു മാന്യതയില്ലാതെ നടത്തിയ പി ആർ വർക്കിന്റെ അതിഭീകരമായ ഫലമാണ് ഇന്ന് സംഭവിക്കുന്നത്. പി ആർ ടീമിന്റെ നിയമപരമായ അജ്ഞാതയും കൂടിയായപ്പോൾ രാഹുൽ മാങ്കൂത്തിലിനു ഒടുവിൽ മുങ്ങേണ്ടി വന്നു. ഒരു സിട്രിസനിലിം, പാരസിറ്റമോളിലും ഒരുപക്ഷെ രാജിയാകുമായിരുന്ന വിഷയം ഇന്ന് ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന സാഹചര്യത്തിലേക്ക് മാറ്റി മാങ്കൂട്ടം ആർമി എന്ന് പറയാം.

വിവാഹിതയായ ഒരാൾ സ്വന്തം ഭാര്യയെ നിർബന്ധിച്ച് ഗർഭിണി ആക്കിയാൽ "forced pregnancy " നടത്തിയാൽ അത് ബലാത്സഗം ആണെന്നാണ് നിയമം. സ്വന്തം ഭാര്യയെ അവരുടെ സമ്മതമോ MTP ചട്ടങ്ങളോ പാലിക്കാതെ ഭ്രൂണഹത്യ നടത്തുന്നതും ജീവപര്യന്തം വരെ ലഭിക്കാം.
അങ്ങനെയാണ് നിയമം എന്നിരിക്കെ ഒരു പെൺകുട്ടിക്ക് അവൾ വിവാഹിതയോ, അവിവാഹിതയോ ആകട്ടെ മേൽപറഞ്ഞ കുറ്റങ്ങൾചെയുന്നത് ക്രിമിനൽ കുറ്റമാണ്.
മാങ്കൂട്ടം ഫാൻസ്‌ അഥവാ ആർമിയും, അമിത നിക്ഷ്പക്ഷക്കാരായ ഒരുപറ്റം ആളുകളുമാണ് പെണ്‍കുട്ടിയെ സൈബര്‍ ബുളളിങ്ങിന് ഇട്ടുകൊടുത്തുകൊണ്ട് പ്രധാനമായും പറഞ്ഞുകൊണ്ടിരുന്നത്.

'പെണ്‍കുട്ടി വിവാഹിത ആയതിനാൽ ഈ കേസ് കോടതിയിൽ നിലനിൽക്കില്ല എന്നാണ് " എവിടെ നിന്നാണ് ആരിൽ നിന്നാണ് ഇവർക്ക് ഈ ഉപദേശം കിട്ടിയത് എന്നറിയില്ല പക്ഷെ അത്തരമൊരു പ്രചാണമാണ് ഇന്നത്തെ സാഹചര്യം സംജാതമാക്കിയതും മാങ്കട്ടത്തിലിനെതിരെ ലുക്ക് ഔട്ട് നോട്ടീസിലേക്ക് കാര്യങ്ങൾ എത്തിയതും എന്ന് മാത്രമല്ല പെണ്‍കുട്ടി ഡിവോഴ്സ് നേടിയതാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത് ഗര്‍ഭിണി ആകുന്നതൊക്കെ ഡിവോഴ്സിന് ശേഷമാണ്. ഭര്‍ത്താവിനെ വഞ്ചിച്ചുകൊണ്ട് മറ്റൊരുവന്‍റെ കുഞ്ഞിന്‍റെ അമ്മയായി, എന്ന ഫേക് നെരേറ്റീവാണ് മാങ്കൂട്ടം ഫാൻസ്‌ സൃഷ്ടിക്കാന്‍ ശ്രമിച്ചത്. അതിലൂടെ അതിജീവിതയെ കുറ്റക്കാരിയാക്കാനും, കുറ്കൃത്യത്തിൽ തുല്ല്യ പങ്കാളിയാക്കാനും, അതിലൂടെ പരാതിക്കാരി മോശക്കാരിയാണ് എന്ന് വരുത്തി അവരുടെ മൊഴിയുടെ പരാതിയുടെ ക്രെഡിബിലിറ്റി ഇല്ലാതെയാക്കാനും ശ്രമിച്ചു എന്ന് മനസ്സിലാക്കാം.

അതേസമയം സൈബര്‍ ഫാൻസ്‌ കൂട്ടിച്ചേര്‍ക്കുന്ന കാര്യമാണ്, പെണ്‍കുട്ടി വിവാഹിത ആണന്നകാര്യം രാഹൂല്‍ മാങ്കൂട്ടത്തിനോട് മറച്ചുവെച്ചു എന്നത്. എന്നാല്‍ പെണ്‍കുട്ടി ഡിവോഴ്സ് ആകുന്നതിനുളള കാരണംതന്നെ മാങ്കൂട്ടം ആണ് എന്നാണ് മൊഴി എന്നറിയുന്നു.
പെണ്‍കുട്ടിയാണ് അബോഷന്‍ ചെയ്യാന്‍ ഹോസ്പിറ്റലില്‍ പോയത്, മാങ്കൂട്ടം പോയിട്ടിലെന്ന വാദവും നിഷ്പ്രഭമായി അവർ രണ്ടുപേരും ഹോസ്പിറ്റലില്‍ പോയിട്ടില്ല. ഭ്രഹത്യക്കുള്ള മരുന്ന് രാഹുൽ മാങ്കട്ടം പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിക്കുക ആയിരുന്നു. അത് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതിന്‍റെ ഓഡിയോ പുറത്ത് വരികയും ചെയ്തു.

ആ മരുന്ന് കഴിച്ച്, കുഞ്ഞ് അബോട്ടായി ഡിപ്രെഷന്‍ അവസ്ഥയില്‍ മാങ്കൂട്ടത്തെ വിളിച്ചപ്പോള്‍ പെണ്‍കുട്ടിയോട് ''പോ $$$$$'' എന്നാണ് പറഞ്ഞത്.ൽ എന്നാണ് മൊഴി.
ഭര്‍ത്താവിനെ വഞ്ചിച്ച് ഗര്‍ഭിണിയായി, മറ്റൊരാളോട് അവിഹിതം, കാല്‍ അകത്തിക്കൊടുത്തിട്ട് പീഡനം എന്നൊക്കെ പറഞ്ഞുകൊണ്ട് അതിജീവിതയെ ഈ കടുത്ത നടപടിയിലേക്ക് എത്തിക്കുകയായിരുന്നു മാങ്കട്ടം ഫാൻസ്‌.

ലൈംഗിക തൊഴിലാളി ആണെങ്കിലും അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ആ ശരീരത്തിൽ ഒന്ന് സ്പർശിക്കുന്നത് ക്രിമിനൽ കുറ്റമാണ് എന്നിരിക്കെയാണ് മറ്റൊരാളുടെ ഭാര്യ ആണ് വിവാഹിത ആണ് അതുകൊണ്ട് സൗകര്യം പോലെ ബലാത്സംമൊ, ഗർഭം കലക്കലോ ഒക്കെ ചെയ്യാമെന്ന നരേറ്റ്റീവ് ഇറക്കിയവരും, അത് കേട്ട് പി ആർ വർക്ക് കൊഴുപ്പിച്ചവർക്കും ഏറെക്കുറെ ആശ്വാസം കിട്ടിക്കാണും എന്ന് കരുതുന്നു. ഇങ്ങനെയൊക്കെ നിയമോപദേശം തന്നവരെയും, അതിനനുസരിച്ച് ഫാൻസ്‌ ഷോ നടത്തി ഇരയെ വെല്ലുവിളിക്കുകയും ചെയ്തവരെയാണ് ആദ്യം മടല് വെട്ടി ഓടിക്കേണ്ടത്.

പരാതിക്കാരിയും, രാഹുൽ മാങ്കൂട്ടവും തമ്മിൽ നടന്ന എല്ലാ കാര്യങ്ങളും consensual അഥവാ പരസ്പര സമ്മതപ്രകാരമായിരുന്നു എന്നത് ഡിജിറ്റൽ എവിഡൻസ് ഉൾപ്പെടെ മുൻ നിർത്തി തെളിയിക്കുക എന്നതാണ് രാഹുലിന് മുൻപിലുള്ള നിയമപരമായ വഴി. അപ്പോഴും ഭ്രൂ ണ ഹത്യ മരുന്ന് കൊണ്ടുവന്ന് കഴിപ്പിച്ചാലും കഴിച്ചാലും കൊണ്ടുവന്നവരും, കഴിപ്പിച്ചവരും കുടുങ്ങും. കേസിൽ രണ്ട് പ്രതികളാണ് FIR ൽ ഉള്ളത്'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+